പന്നകം തോട്ടിലെ അശാസ്ത്രീയ തടയണങ്ങൾ പൊളിച്ചു നീക്കണമെന്ന്
Friday, March 29, 2024 6:05 AM IST
കൊങ്ങാണ്ടൂർ: പന്നകം തോടിന്‍റെ വിവിധ ഭാഗങ്ങളിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന തടയണങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യം. വേനൽക്കാലത്ത് മറ്റക്കര കൊങ്ങാണ്ടൂർ പുന്നത്തുറ ഭാഗങ്ങളിലെ. ജനങ്ങളുടെ ഏക ആശ്രയമായിരുന്നു പന്നഗം തോട്. ഇതിലെ ജലത്തിന്‍റെ അളവ് ആശ്രയിച്ചായിരുന്നു ഈ പ്രദേശത്ത കർഷകർ കൃഷി ചെയ്തിരുന്നത്.

എന്നാൽ അശാസ്ത്രീയമായി തോടിന്‍റെ വിവിധ ഭാഗങ്ങളിൽ തട‍യണ നിർമിച്ചത് മൂലം വർഷകാലങ്ങളിൽ പോലും നീരൊഴുക്ക് തടസപ്പെടുന്നു. ഇതുമൂലം ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്നു. വേനൽ കാലത്തു ജനങ്ങൾ കുടിവെള്ളത്തിനായും കുളിക്കാനും ആശ്രയിക്കുന്നത് പന്നകം തോടിനെയാണ്.

പടിഞ്ഞാറെ പാലം, ചുവന്ന പ്ലാവ് എന്നിവിടങ്ങളിലെ തടയണകളിൽ ചെളിയും മണ്ണും നിറഞ്ഞതായി പരാതിയുണ്ട്. തടയണകളിൽ നിറഞ്ഞു കിടക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തടയണകളിൽ മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ തടയണകളിൽ ആവശ്യത്തിന് ജലസംഭരണം നടത്താൻ സാധിക്കുന്നില്ല.

മഴക്കാലത്ത് തോടിന്‍റെ ഒഴുക്കിനെ തടയാതെയും വേനൽക്കാലത്ത് ജല സംഭരണത്തിന് ഉതകുന്ന രീതിയിലും തടയണകൾ നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.