Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Kottayam

ലോക ഭക്ഷ്യസുരക്ഷാ ദിനം: പരിശീലന ക്ലാസും ക്വിസും സംഘടിപ്പിച്ചു

അരുവിത്തുറ: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ അരുവിത്തുറ സെന്‍റ് ജോർജസ് കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്‍റുമായി സഹകരിച്ച് ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും വിദ്യാർഥികൾക്കായി ഭക്ഷ്യസുരക്ഷ ക്വിസും സംഘടിപ്പിച്ചു.

ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരഭകർ, വിവിധ കോളജ് വിദ്യാർഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.

കോട്ടയം ജില്ലാ അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ എ.എ. അനസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ എംപാനല്ഡ് ട്രെയിനറായ സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു.

അരുവിത്തുറ സെന്‍റ് ജോർജസ് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ടു, ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്‍റ് ഹെഡ് മിനി മൈക്കിൾ, ചങ്ങനാശേരി സെർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ്. നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസും സംഘടിപ്പിച്ചു.

District News

ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭ്യമാകും

കാസര്‍ഗോഡ്: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാപദ്ധതിക്ക് 15നു തുടക്കമാകുമ്പോള്‍ ജില്ലയില്‍ ഭൂരിഭാഗം ബസുകളിലും പ്രയോജനം ലഭിക്കും. ജില്ലയില്‍ ആകെയുള്ള 161 കെഎസ്ആര്‍ടിസി ബസുകളില്‍ 110 എണ്ണവും ഓര്‍ഡിനറിയാണ്. കാസര്‍ഗോഡ് ഡിപ്പോയില്‍ ആകെയുള്ള 97 ബസുകളില്‍ 66 എണ്ണവും ഓര്‍ഡിനറിയാണ്.

കാഞ്ഞങ്ങാട് ഡിപ്പോയില്‍ 64 ബസുകള്‍ ഉള്ളതില്‍ 54 എണ്ണവും ഓര്‍ഡിനറിയാണ്. ഇതില്‍ 75 ശതമാനവും മംഗളൂരു, ദേശീയപാത, കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാത എന്നിവയിലൂടെയാണ് സര്‍വീസ് നടത്തുന്നത്.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ നിലവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്ത റൂട്ടുകളിലും സര്‍വീസ് നടത്താനുള്ള ആവശ്യം ശക്തമാണെങ്കിലും ഇതു നിറവേറ്റാന്‍ രണ്ടു ഡിപ്പോകളിലും ആവശ്യത്തിന് ബസില്ലാത്ത സാഹചര്യമാണ്.

കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. 154 ബസുകളുള്ള മലപ്പുറം മാത്രമാണ് കാസര്‍ഗോഡിന്‍റെ പിന്നിലുള്ളത്. 900ത്തിലേറെ ബസുകളുള്ള തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്.

40 ബസുകള്‍ സ്‌ക്രാപ് വിഭാഗത്തിലേക്ക്

15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന കേന്ദ്ര ഗതാഗതനിയമം നടപ്പായാല്‍ ജില്ലയില്‍ 40 ബസുകള്‍ സ്‌ക്രാപ് വിഭാഗത്തിലേക്ക് നീക്കേണ്ടിവരും. കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി 20 വര്‍ഷമായി നീട്ടിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഭേദഗതി നിയമത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല.

സംസ്ഥാനത്ത് രണ്ടായിരത്തോളം കെഎസ്ആര്‍ടിസി ബസുകള്‍ ഇത്തരത്തില്‍ സ്‌ക്രാപ് വിഭാഗത്തിലേക്ക് നീക്കേണ്ടിവരും. ഫിറ്റ്‌നസ് പുതുക്കി ഈ ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പരിവഹന്‍ പോര്‍ട്ടലില്‍ നിന്ന് ഇവ പുറത്തായി.

പകരം ബസുകള്‍ എത്തിയില്ലെങ്കില്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നായി ബന്തടുക്ക, കൊന്നക്കാട്, ചിറ്റാരിക്കാല്‍, പാണത്തൂര്‍ തുടങ്ങിയ മലയോരപ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കും.

 

District News

ഗോത്രവിഭവങ്ങളുടെ തനത് രുചിയുമായി പരപ്പയിൽ രുചിപ്പുര തുറന്നു

പരപ്പ: ഗോത്രവർഗ വിഭാഗങ്ങളുടെ തനത് വിഭവങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി കിർത്താഡ്സിന്‍റെയും കേരള മഹിള സമഖ്യ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പയിൽ രുചിപ്പുര ഫുഡ്‌ കോർട്ട് തുറന്നു.

പട്ടികവർഗ വികസന ഓഫീസർ ബി.സി. അയ്യപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കിർത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ്കുമാർ മുഖ്യാതിഥിയായി.

മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.പി. അസീറ, സ്റ്റേറ്റ് കൺസൾട്ടന്‍റ് ബോബി ജോസഫ്, ജില്ലാ റിസോഴ്സ് പേഴ്സൺ എസ്. അനീസ, അസി. പട്ടികവർഗ വികസന ഓഫീസർ എസ്. ഷിനു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ബാബു, എം.കെ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.

District News

ദേശീയപാതയിലെ വെള്ളക്കെട്ടും മണ്ണിടിച്ചിലും എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണം മൂലം ബേവിഞ്ച പ്രദേശത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചില്‍ ഭീഷണിയും പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കല്ലട്ര മാഹിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ റവന്യു ഡിവിഷണല്‍ ഓഫീസറും സംഘവും ബേവിഞ്ചയില്‍ സംയുക്ത പരിശോധന നടത്തിയത്.

സ്റ്റാര്‍ നഗറിലെ കലുങ്ക് നിര്‍മാണവും ഡ്രെയിനേജ് പ്രശ്‌നവും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന തരത്തിലാണ് മണ്‍തിട്ട നില കൊള്ളുന്നത്. മുന്പുണ്ടായിരുന്ന വികെ പാറ റോഡ്, ഇല്ലം റോഡ്, കുണ്ടടുക്കം റോഡ്, കുന്നില്‍ സ്‌കൂള്‍ റോഡ്, കൊല്ലറ മൂല തുടങ്ങിയ അഞ്ചോളം കലുങ്കുകള്‍ നിര്‍മിക്കാതെ അവിടുത്തെ മുഴുവന്‍ മഴവെള്ളവും നിലവില്‍ പകുതി മാത്രം നിര്‍മാണം പൂര്‍ത്തിയായ പുതിയ വലിയ കലുങ്കിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.

ഒരു വ്യക്തിയുടെ സ്വകാര്യ ഭൂമിയിലേക്കാണ് ഇതു തുറക്കുന്ന്. കലുങ്കിലൂടെ എത്തുന്ന ശക്തമായ വെള്ളമൊഴുക്ക് താങ്ങാന്‍ നിലവിലെ ഓടയ്ക്ക് സാധിക്കില്ല. അതിനാല്‍ ഇവിടെ മൂന്നുമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ഓട നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ബേവിഞ്ച പാലത്തിന് അടിയില്‍ ബീമുകള്‍ ഉറപ്പിക്കാന്‍ കൊണ്ടുവന്നതും അല്ലാത്തതുമായ വലിയ മണ്ണു കൂമ്പാരമാണുള്ളത്. കുന്നിന്‍ചെരിവില്‍ നിന്ന് വരുന്ന മഴവെള്ളം കൃത്യമായ ഡ്രെയിനേജ് ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കെട്ടിക്കിടക്കുകയും തുടര്‍ന്ന് പാലത്തിന്‍റെ തൂണുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങി ഉഗ്രാണി കോളനി-മുണ്ടാംകുളം റോഡിലേക്ക് പതിക്കുകയും ചെയ്യുന്നു. ശക്തമായ വെള്ള മൊഴുക്കില്‍ പാലത്തിനടിയിലെ മണ്ണും ചെളിയും ഒലിച്ച് പുഴ പോലെ ഉഗ്രാണി കോളനിയിലെ വീടുകളിലേക്ക് കയറുകയാണ്.

പ്രദേശത്തെ വലിയ ഓടകള്‍ തമ്മില്‍ കണക്റ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കണമെന്നും പാലത്തിനടിയിലെ മണ്ണ് അടിയന്തരമായി നീക്കാന്‍ എന്‍എച്ച്എഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിന്‍റെ കാരണം പഠിക്കാന്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു.

ശക്തമായ മഴയുള്ള സമയത്ത് ദേശീയപാതയില്‍ നിന്നുള്ള അിശകതമായ വെള്ളമാണ് മുണ്ടാംകുളം ടാര്‍ റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രധാന കാരണം. നിലവിലുള്ള സര്‍വീസ് റോഡിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പുതിയ ഡ്രെയിനേജ് നിര്‍മിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഇതു സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ എന്‍എച്ച്എഐ എന്‍ജിനിയര്‍മാരോട് ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്തത് കാരണം ബേവിഞ്ച സ്‌കൂളിലേക്ക് പ്രവേശിക്കുന്ന റോഡ് ഇപ്പോള്‍ അഞ്ചു മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും അപകടകരമായ മണ്‍തിട്ടയായി മാറിയിരിക്കുകയാണ്. കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തത് സ്‌കൂള്‍ കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തിയും കൈവരിയും നിര്‍മിക്കാന്‍ എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടു. സ്‌കൂളിന് മുന്നില്‍ നടന്ന വലിയ തോതിലുള്ള അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് ജില്ലാ ജിയോളജിസ്റ്റിനെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
ഈസ്റ്റ് ബേവിഞ്ച ജുമാ മസ്ജിദിന് സമീപം ദേശീയ പാതയുടെ ഇരുവശത്തും സര്‍വീസ് റോഡ് വേണമെന്നതും പള്ളിയുടെ മുന്‍വശത്ത് നിലവില്‍ നിർമിച്ചിരിക്കുന്ന അണ്ടര്‍പാസ് നാലുമീറ്റര്‍ ഉയരവും ആറുമീറ്റര്‍ വീതിയുമുള്ള വലിയ അണ്ടര്‍പാസാക്കി മാറ്റണമെന്ന ആവശ്യവും എന്‍എച്ച്എഐ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും. ദേശീയപാത നിര്‍മാണം കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതവും കുറ്റമറ്റതുമായ പരിഹാരം കാണാന്‍ ആവശ്യമായ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പരിശോധനയ്ക്ക് ശേഷം എംഎല്‍എ ആവശ്യപ്പെട്ടു.

District News

ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

ചിറ്റാരിക്കാൽ: കോൺഗ്രസ് പ്രവർത്തകനായിരുന്ന കടുമേനി വടക്കേപ്പറമ്പിൽ സെബാസ്റ്റ്യന്‍റെ സ്മരണയ്ക്ക് കടുമേനി ബോബെമുക്കിൽ നിർമിച്ച എസ്കെ സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാണി അധ്യക്ഷത വഹിച്ചു. കടുമേനി പള്ളി വികാരി ഫാ. ജോസഫ് കാവനാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസഫ് മുത്തോലി, ബ്ലോക്ക് പഞ്ചായത്തംഗം സുജ അനീഷ്, പഞ്ചായത്തംഗങ്ങളായ ടി.എ. അയൂബ്, ശ്രീരാമൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ജോർജ് കരിമഠം, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

District News

റാണിപുരത്ത് ശുചീകരണം നടത്തി

റാണിപുരം: കൊതുക് ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിനിടെ കൊതുകിന്‍റെ ഉറവിടം നശിപ്പിക്കുന്നതിന്‍റെ ഭാഗമായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം സെന്‍റർ പരിസരത്ത് ശുചീകരണം നടത്തി.

ഇക്കോ ടൂറിസം സെന്‍ററിന് സമീപമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്‍റ് എസ്. മധുസൂദനൻ, സെക്രട്ടറി ശിഹാബുദ്ദീൻ, ട്രഷറർ എം.കെ. സുരേഷ്, ടൂറിസം വാച്ചർമാരായ കെ. സുരേഷ്, പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

District News

മഴ വന്നാല്‍ അവധി തരണേ... കുട്ടികളുടെ ചോദ്യമഴയില്‍ നനഞ്ഞ് കളക്ടര്‍

കാസര്‍ഗോഡ്: തച്ചങ്ങാട് ജിഎച്ച്എസിലെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ നേരില്‍ കണ്ടപ്പോള്‍ ചോദിക്കാനേറെയുണ്ടായിരുന്നു. നമസ്‌തേ കളക്ടര്‍ പരിപാടിയിലാണ് കുട്ടികള്‍ കളക്ടറോട് സംവദിച്ചത്. എന്തും ചോദിച്ചോളൂ എന്ന കളക്ടറിന്‍റെ ഉറപ്പു കൂടി കിട്ടിയതോടെ മിടുക്കന്മാരുടെയും മിടുക്കികളുടെയും ചോദ്യമഴയില്‍ നനഞ്ഞു കളക്ടര്‍.

മഴ വന്നാല്‍ അവധി തരണേ എന്നതായിരുന്നു ആദ്യ ആവശ്യം. കളക്ടറാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കളക്ടര്‍ ആയാല്‍ കുട്ടികള്‍ക്ക് അവധി കൊടുക്കാമല്ലോ എന്നും നാലാം ക്ലാസുകാരന്‍ ആദവ് അശോക്. കളക്ടറുടെ കുട്ടിക്കാലത്തെ പഠനം എങ്ങനെ സിവിൽ സർവീസ് കരസ്ഥമാക്കാന്‍ സഹായിച്ചു, ഇപ്പോള്‍ വായിക്കാന്‍ സമയം കിട്ടാറുണ്ടോ, ആദ്യമായി കിളിമഞ്ചാരോ കീഴടക്കിയപ്പോള്‍ എന്തായിരുന്നു മനസില്‍... അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് കളക്ടര്‍ക്ക് ഉത്തരം നല്‍കിയത്.

തൃശൂര്‍ കളക്ടറേറ്റ് ആണോ കാസര്‍ഗോഡ് കളക്ടറേറ്റാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദ്യത്തിനു മുന്നില്‍ കളക്ടര്‍ ഒന്നു പരുങ്ങിയെങ്കിലും എല്ലാ കളക്ടറേറ്റും ഒരുപോലെ ഇഷ്ടമാണെന്നും കാസര്‍ഗോഡ് വികസന സാധ്യതയുള്ള സ്ഥലമാണെന്നും വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് തന്‍റെ കളക്ടര്‍ഷിപ്പില്‍ പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് കളക്ടര്‍ കുട്ടികളെ അറിയിച്ചു. തന്‍റെ ബാല്യവും വ്യക്തിവിവരണവും കുട്ടികളോട് പറഞ്ഞ കളക്ടര്‍ ജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവായി എടുക്കണമെന്നും ലഹരി പോലെ തന്നെ അപകടകരമാണ് ഡിജിറ്റല്‍ അഡിക്‌ഷന്‍ എന്നും പറഞ്ഞു.

സ്‌കൂളിനു മുന്നിലെ റോഡില്‍ സീബ്രാലൈനും ഡിവൈഡര്‍ ഇല്ലാത്തതും പ്രശ്‌നമാണെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ മഴ പെയ്‌തൊഴിയുന്ന ഇടവേളയില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. ഹൈസ്‌കൂള്‍ കെട്ടിടം ഓടിട്ടതാണെന്നും അതുമാറ്റി കോണ്‍ക്രീറ്റ് ആക്കി തരണമന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ നടപടികള്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രകൃതിയോട് അടുക്കാന്‍ ശലഭോദ്യാനവും നേച്ചര്‍ പാര്‍ക്കും വേണമെന്ന് ആവശ്യവും കളക്ടറുടെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു.

District News

തൊഴിലാളികൾക്ക് പരിശീലനം നൽകണം: ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോ.

തൃക്കരിപ്പൂർ: ശാസ്ത്രീയ പരിശീലനം നൽകി കേരളത്തിലെ തൊഴിൽ മേഖലയിലേക്ക് പുതിയ തൊഴിലാളികളെ രംഗത്തിറക്കാൻ സർക്കാരും വിവിധ ഏജൻസികളും വേണ്ട ഇടപെടൽ നടത്തണമെന്ന് കേരള സ്റ്റേറ്റ് ഹയർ ഗൂഡ്സ് ഓണേഴ്‌സ് അസോസിയേഷൻ മേഖല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ആയിറ്റിയിൽ നടന്ന പരിപാ‌ടി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.

കെ. മുരളീധരൻ, കെ.വി. ഷിബു, ഫിറോസ് പടിഞ്ഞാർ, എൻ. രാധാകൃഷ്ണൻ, കെ. സുരേന്ദ്രൻ, എസ്.എസ്. ഹംസ, സുരേഷ് വെള്ളിക്കോത്ത്, നാസർ മുനമ്പം, ഹനീഫ്, അഷ്റഫ് ബെളിഞ്ച, പി.എസ്. സുനിൽകുമാർ, സെക്രട്ടേറിയറ്റംംഗങ്ങളായ ബാലൻ ബളാംതോട്, അജേഷ് റാവു, ബാലു ശക്തി, മേഖല സെക്രട്ടറി രാംസൺ ശശി, എം. നാരായണൻ, ആതിര സുമേഷ്, സുവർണ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

District News

സമസ്‌ത മേഖലകളിലും വികസനമെത്തിക്കാൻ ശ്രമം: സജീവ് ജോസഫ്

പാലക്കയംതട്ട്: സമസ്ത മേഖലകളിലും വികസനമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അതിനായി മുഴുവൻ ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സജീവ് ജോസഫ് എംഎൽഎ. പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഇരിക്കൂർ മണ്ഡലംതല ലീഡർഷിപ്പ് സമ്മിറ്റ്- 2026' ന്‍റെ വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പരിധിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം പങ്കെടുത്ത യോഗത്തിൽ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും മലയോര മേഖലയിലെ വന്യജീവി ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.

നിലവിലെ പെൻഷൻ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ്-കൂർഗ് അന്തർസംസ്ഥാന പാത യാഥാർഥ്യമാക്കുന്നത് മേഖലയിലെ വികസനത്തിന് വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓരോ പഞ്ചായത്തിലെയും വികസന ആവശ്യങ്ങളും മുൻഗണനാ പദ്ധതികളും വിലയിരുത്തിയ യോഗം തുടർ ചർച്ചകൾക്കായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും പ്രത്യേകം വികസന സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. വികസന സദസിന്‍റെ മണ്ഡലംതല ഉദ്ഘാടനം 17ന് ഇരിക്കൂർ പഞ്ചായത്തിൽ നടക്കും. ‌

സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി മാത്യു, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.കെ. മുഹമ്മദ്, മോളി സജി, ജോസ് പരത്തനാൽ, പ്രിൻസി ബോബി, ടെസി ബെന്നി, ബി.പി. വിപിന, സിന്ധു ബെന്നി, സിജി മംഗലത്തുകരോട്ട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, ജോജി വർഗീസ്, ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

District News

വൈസ്‌മെൻ പുളിങ്ങോം-പാലാവയൽ ഭാരവാഹികൾ സ്ഥാനമേറ്റു

ചെറുപുഴ: വൈസ് മെൻ ഇന്‍റർനാഷണൽ പുളിങ്ങോം-പാലാവയൽ ക്ലബിന്‍റെ പുതിയ ഭരണസമിതി ചുമതലേറ്റു. ഡിസ്ട്രിക് സിക്സിന്‍റെ ഗവർണർ വൈസ്മെൻ എം.സി. ബെന്നി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബിജു മാത്യു അധ്യക്ഷത വഹിച്ചു. ക്ലബിന്‍റെ ഈവർഷത്തെ കമ്യൂണിറ്റി പ്രോഗ്രാം രാജു മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ വൈസ്മെൻ ജോൺസൺ പടിഞ്ഞാത്ത് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഭാരവാഹികൾ: സജി അഗസ്റ്റിൻ-പ്രസിഡന്‍റ്, രാജേഷ് പനമറ്റം-സെക്രട്ടറി, ജയ്മോൻ മച്ചിക്കാട്ട് -ട്രഷറർ. വൈസ്മെനറ്റ്സ് ഭാരവാഹികൾ‌: ലാലി ജോളി-പ്രസിഡന്‍റ്, ഡിംപിൾ ജോസ്-സെക്രട്ടറി, റീസ രാജേഷ്-ട്രഷറർ. വൈസ് ലിംഗ്സ് ഭാരവാഹികൾ: അഷിൻ അനീഷ്-പ്രസിഡന്‍റ്, എയ്ഞ്ചൽ തെരേസ-സെക്രട്ടറി.

District News

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണം: ഡിഎപിസി

കണ്ണൂർ: കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഭിന്നശേഷിക്കാർക്ക് കൂടി ബാധകമാക്കണമെന്ന് ഡിഫറന്‍റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡിഎപിസി) ജില്ലാ പ്രസിഡന്‍റ് കെ.എൻ. ആനന്ദ് നാറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിൽ 20000 രൂപയോ അതിൽ കുറവോ വാർഷിക വരുമാനമുള്ള ഭിന്നശേഷിക്കാർക്ക് മാത്രമാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയ്ക്ക് അർഹത ലഭിക്കുന്നുള്ളൂ. അതിനാൽ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ഭൂരിഭാഗം പേർക്കും നിലവിൽ സൗജന്യ യാത്ര അനുവദനിയമല്ല.

കെഎസ്ആർടിസി അതിവേഗബസുകളിലും സ്വിഫ്റ്റ്, ബജറ്റ് ടൂറിസം തുടങ്ങിയ സർവീസുകളിലും യുഡിഐഡി കാർഡുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും പ്രായ വരുമാന ഭേദമന്യേ 25 ശതമാനം നിരക്ക് ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎപിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് കെ.എൻ. ആനന്ദ് നാറാത്ത് മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

District News

അപകടഭീഷണിയായി കോട്ടൂരിലെ ഗർത്തം

ശ്രീകണ്ഠപുരം: റോഡിനോട് ചേർന്ന ഗർത്തം അപകടഭീഷണി ഉയർത്തുന്നു. ശ്രദ്ധ ഒന്ന് തെറ്റിയാൽ കുഴിയിൽ വീഴും. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ കോട്ടൂരിലാണ് കാലവർഷം കനത്തതോടെ റോഡിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. നൂറ് കണക്കി ന് വാഹനങ്ങൾ നിത്യേന കടന്ന് പോകുന്ന പാതയിൽ വാഹനങ്ങൾക്ക് സൈഡ് നൽകുകയോ ശ്രദ്ധ മാറുകയോ ചെയ്താൽ വാഹനം കുഴിയിൽ പോകും.

വലിയ അപകട സാഹചര്യമാണ് ഈ ഗർത്തം സൃഷ്ടിക്കുന്നത്. കാൽനട യാത്രക്കാർക്കും ഇത് ഭീഷണിയാകുന്നു. കൊട്ടിയൂർ തീർഥാടകരും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഹനങ്ങളും ധാരാളമായി ഇതുവഴി കടന്നു പോകാറുണ്ട്.

അപകടം സൂചിപ്പിക്കുന്ന മുൻ കരുതൽ ഒന്നും തന്നെ ഇവിടെ ഇല്ല. നിരവധി വാഹനാപകടങ്ങൾ നടക്കുന്ന മേഖല ആയതിനാൽ ബന്ധപ്പെട്ടവർ ഈ കുഴി നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണണം: കർഷക കോൺഗ്രസ്-എസ്

ചപ്പാരപ്പടവ്: മലയോര മേഖലകളിൽ രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് ഉടൻ പരിഹാരം കാണണമെന്ന് കർഷക കോൺഗ്രസ്- എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് മാത്യു പുതുപ്പറമ്പിൽ ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ അഞ്ച് പേരാണ് മരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്ക് നൽകിയ പല വാഗ്ദാനങ്ങളും അധികാരത്തിലേറിയപ്പോൾ മറന്നു പോകുന്ന സ്ഥിതിയാണ് ഉള്ളത്.

വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ നടപടി എടുക്കാത്ത കേന്ദ്രസർക്കാരിനെതിരെ പാർലമെന്‍റിൽ ഒരക്ഷരം ഉരിയാടാത്ത എംപി മാർ കേരളത്തിന് അപമാനമാണ്. കാട്ടാന അക്രമത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അവരുടെ അനന്തര അവകാശികൾക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

District News

ആത്മവിശ്വാസത്തിലേക്ക് കൈത്താങ്ങായി ‘സ്നേഹിത'

കണ്ണൂർ: പിതാവിന്‍റെ മദ്യപാനത്തെ തുടർന്നുണ്ടായ പീഡനങ്ങളും കുടുംബപ്രശ്നങ്ങളും കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയ 24 കാരിയ്ക്ക് പുതുജീവിതം സമ്മാനിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്നേഹിത പദ്ധതി. ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ സ്നേഹിത എക്സ്റ്റൻഷൻ കേന്ദ്രങ്ങളുടെ സഹായത്തോടെ അവർക്ക് കൗൺസിലിംഗും മാനസിക പിന്തുണയും ലഭ്യമാക്കി. തുടർന്ന് തളിപ്പറമ്പിലെ സ്ഥാപനത്തിൽ തൊഴിലും താമസസൗകര്യവും ഒരുക്കി നൽകി. ഇന്ന് സ്വന്തം കാലിൽ നിൽക്കുകയും ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്ത്രീയാണവർ.

കുടുംബശ്രീയുടെ നേതൃത്വത്തിലും അയൽക്കൂട്ടം, എഡിഎസ്, സിഡിഎസ് ശൃംഖലകളുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന സ്നേഹിത, അതിക്രമങ്ങൾ, കുടുംബപ്രശ്നങ്ങൾ, സാമൂഹിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും10 വയസ് വരെയുള്ള ആൺകുട്ടികൾക്കും സംരക്ഷണവും പിന്തുണയും നൽകുന്ന പദ്ധതിയാണ്.

കൗൺസിലിംഗ്, നിയമസഹായം, താത്കാലിക അഭയം, പുനരധിവാസ സഹായം, തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവ സ്നേഹിതയിലൂടെ ലഭ്യമാണ്.
സുരക്ഷിതമല്ലെന്ന് തോന്നുകയോ നിലവിലെ സാഹചര്യത്തിൽ തുടരാൻ കഴിയാതിരിക്കുകയോ ചെയ്യുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ലഭ്യമാക്കും. കണ്ണൂർ തെക്കി ബസാറിലാണ് ഓഫീസ്. കൂടാതെ എസിപി, ഡിവൈഎസ്പി ഓഫീസുകളിൽ എക്സ്റ്റൻഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

2017 മുതൽ ഇതുവരെ ജില്ലയിൽ 3667 കേസുകളാണ് സ്നേഹിത കൈകാര്യം ചെയ്തത്. 764 പേർക്ക് താത്കാലിക അഭയം നൽകി.

15 പേർക്ക് ഹോം നഴ്‌സ് ഉൾപ്പെടെ തൊഴിൽ അവസരങ്ങളും ലഭ്യമാക്കി. 2025-26 സാമ്പത്തിക വർഷം മാത്രം 545 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 308 സ്ത്രീകളും 67 പെൺകുട്ടികളും 70 ആൺകുട്ടികളുമാണ് പരാതിക്കാർ. ഈ കേസുകളിൽ 143 എണ്ണം കുടുംബപ്രശ്നങ്ങളും 43 ഗാർഹിക പീഡന കേസുകളും 33 എണ്ണം ദാമ്പത്യ പ്രശ്നങ്ങളുമാണ്.

കഴിഞ്ഞ രണ്ട് മാസം 70 പരാതികളാണ് ലഭിച്ചത്. സഹായം ആവശ്യമുള്ളവർക്ക് സ്നേഹിത വനിത ഹെൽപ് ലൈൻ 1800 425 0717 എന്ന ടോൾ ഫ്രീ നമ്പറിലും, സ്നേഹിത കണ്ണൂർ 0497 2721817 എന്ന നമ്പറിലും ബന്ധപ്പെടാം.

District News

വിശുദ്ധ അന്തോണീസിന്‍റെ ദർശന തിരുനാൾ കൊടിയേറ്റം

കണ്ണൂർ: മൂന്നാം പീടിക വിശുദ്ധ അന്തോണിസിന്‍റെ തീർഥാടന കേന്ദ്രത്തിൽ ദർശന തിരുനാളിന് ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറും. ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ മൂന്നു ദിവസത്തെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും.

തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത നവവൈദികരായ ഫാ. ഷെബിൻ, ഫാ. സിജോ, ഫാ. മനോജ് എന്നിവർ മുഖ്യകാർമികരാകും. 12ന് വൈകുന്നേരം അഞ്ചിന് ജപമാലയെ തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത വിശ്വാസ പരിശീലന വിഭാഗം ഡയറക്ടർ ഫാ. ലിനോ പുത്തൻവീട്ടിൽ മുഖ്യകാർമികനാകും.

പ്രധാന തിരുനാൾ ദിനമായ 13 ന് വൈകുന്നേരം അഞ്ചിന് ജപമാലയെ തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, കുഞ്ഞുങ്ങൾക്കുള്ള ചോറൂണ്. നേർച്ച വിതരണത്തോടെ തിരുനാളിന് കൊടിയിറങ്ങും.

District News

തൂക്കുവേലി നിർമാണം; കെല്ലിനെതിരേ വിമർശനം

ഇരിട്ടി: വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തിലെ തൂക്കുവേലി നിർമാണം ഈ മാസം 22നകം പൂർത്തിയാക്കുമെന്ന് കെൽ പ്രതിനിധി സംഘത്തിന്‍റെ ഉറപ്പ്. വിവിധ റീച്ചുകളിൽ ഇതിനായി കൂടുതൽ യൂണിറ്റുകളെ നിയോഗിച്ച് നിർമാണം വേഗത്തിലാക്കും മെന്നും കൊൽ പ്രതിനിധികൾ പറഞ്ഞു. കൃഷി വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയിൽ പൂർത്തിയാക്കുന്ന സോളാർ തൂക്കുവേലിയുടെ അയ്യൻകുന്ന് പഞ്ചായത്തിലെ നിർമാണ പ്രവർത്തങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതാത് പഞ്ചായത്ത് അംഗങ്ങളുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും നേതൃത്വത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും തീരുമാനമായി.

ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടായിരുന്നിട്ടും നിർമാണം വൈകിയത് കെല്ലും കരാറുകാരനും നടത്തിയ മെല്ലെപോക്ക് ആണെന്ന് പ്രദേശവാസികൾ യോഗത്തിൽ ആരോപിച്ചു. ആറളത്ത് ആനമതിൽ പൂർത്തിയാകുന്നതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്താതിരിക്കാൻ സോളാർ വേലി അടിയന്തരമായി പൂർത്തിയാക്കേ ണ്ടതുണ്ടെന്ന് കൊട്ടിയൂർ റേഞ്ചർ നിധിൻ രാജ് അറിയിച്ചു.

പദ്ധതി പൂർത്തിയാകാതിരുന്നാൽ മലയോര പഞ്ചായത്തുകൾക്ക് അത് വലിയ നഷ്ടവും ഭീഷണിയുയമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിർമാണം പൂർത്തിയാക്കിയ റീച്ചുകളിൽ സാങ്കേതിക കാരണങ്ങളാൽ നിർമാണം നടത്താൻ കഴിയാതിരുന്ന 700 മീറ്റർ സ്ഥലത്തെ വേലി നിർമാണ് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

കാലാവധി ജൂൺ 30ന് തീരും

വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തുകൾക്ക് സുരക്ഷിതത്വം ഒരുക്കാനായി കൃഷി വകുപ്പ് 2.20 കോടി രൂപയാണ് നീക്കിവച്ചത്. പദ്ധതി കാലാവധി പൂർത്തിയാകാറായിട്ടും 94 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. ഈമാസം പദ്ധതി പൂർത്തിയായില്ലെങ്കിൽ 1.24കോടി ലാപ്സാകും. മൂന്നു വർഷം മുന്പ് നിർമാണ തുക മുഴുവൻ വനം വകുപ്പ് കൃഷി വകുപ്പിന് കൈമാറിയി രുന്നു. വനം വകുപ്പാണ് നിർമാണ പ്രവൃത്തി കെല്ലിന് കൈമാറിയത്. കെൽ പ്രവൃത്തി മറ്റ് ഉപകരാറുകാർക്ക് കൈമാറിയെങ്കിലും പ്രവൃത്തിയുടെ മെല്ലെ പോക്ക് തിരിച്ചടിയായി.

യോഗത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിൻസ് ടി. മാത്യു , മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മേരി റെജി , ജോസ്‌കുഞ്ഞ് തടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനുപമ ജോസ്, ഷീൻ ജോസഫ് , ടോമി സൈമൺ, ബിന്ദു ഷാജി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു, ഇരിട്ടി സെഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ട്രൈബൽ ഓഫീസർ എസ്. ഷാഹിർ തുടങ്ങിയവർ പങ്കെടുത്തു.

District News

അനധികൃതമായി കൊണ്ടുപോകുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കണ്ണൂർ: അമിത വിലയ്ക്ക് ഉപഭോക്താക്കൾക്ക് നല്കുന്നതിന് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ണപുരം -ഇരിണാവ് റോഡിന് സമീപം നടത്തിയ പരിശോധനയിൽ അഗ്നി ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിന്‍റെവാഹനത്തിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്.

താലൂക്ക് സപ്ലൈ ഓഫീസർ ജെ.എം. സ്മിത, റേഷനിംഗ് ഇൻസ്പെക്ടർമാരായ പി.വി. വിനോദ് കുമാർ, കെ. റിജേഷ് , സി. രാജീവൻ , വൈ. റോബർട്ട് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിലവിൽ പൈപ്പ്ഡ് നാച്ച്വറൽ ഗ്യാസ് കണക്ഷൻ വീടുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അവരുടെ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസി വഴി തിരികെ നൽകേണ്ടതാണെന്നും, അല്ലാത്ത പക്ഷം അത്തരം ഉപഭോക്താക്കൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

District News

ഡെങ്കിപ്പനി; പരിശോധന നടത്തി

ഇരിട്ടി: മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിർദേശത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിയമ നടപടികളുമായി വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം. ഹെൽത്ത് ടീമിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും കൊതുകുകൾ വളരാൻ സാധ്യതയുള്ള റബർ തോട്ടങ്ങളിൽ ചിരട്ട എടുത്തു മാറ്റാത്തവർക്കും മാലിന്യം കൂട്ടിയിടുന്നവർക്കും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

മുൻ വർഷങ്ങളിൽ പഞ്ചായത്തിൽ വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവർ നേതൃത്വം നൽകി.

District News

ഉന്നത വിജയികളെ അനുമോദിച്ചു

പേരാവൂർ: പേരാവൂർ സെന്‍റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനായി വിജയോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, മുഖ്യാധ്യാപകൻ റോബിൻ ജോസഫ്, സിബി കുമ്പുക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ജോസഫ്, പഞ്ചായത്തംഗം ആശ ബിജു, അധ്യാപകരായ രാജീവ് കെ.നായർ, ഡയസ് പി.ജോൺ എന്നിവർ പ്രസംഗിച്ചു. ഫാ.മാത്യു പാലമറ്റം, ഫാ. ഡോ.തോമസ് കൊച്ചുകരോട്ട്, ഫിലിപ്പ് മാനിക്കത്താഴെ എന്നിവർ എൻഡോമെന്‍റുകൾ വിതരണം ചെയ്തു.

District News

കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കേളകം: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മഞ്ഞളാംപുറം പൊന്നിരിക്കുംപാല വളവിലാണ് അപകടം.

ഇന്നലെ പുലർച്ചെയാണ് സംഭവം. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്കേറ്റു.

പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസവും അനുഭവപ്പെട്ടു.

District News

ഇന്ധനവിലയ്ക്കൊപ്പം കൂലിയും ട്രാക്ടർ വാടകയും ഉയർന്നതോടെ കർഷകർ പ്രതിസന്ധിയിൽ

നെന്മാറ: ഇന്ധനവിലയിലെ തുടർച്ചയായ വർധനവ് കാർഷിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഡീസൽവില ഉയർന്നതിനെ തുടർന്ന് ട്രാക്ടർ വാടകയും പുല്ലുവെട്ട് തൊഴിലാളികളുടെ കൂലിയും വർധിച്ചതോടെ കർഷകർക്കു കൃഷിച്ചെലവ് ഗണ്യമായി കൂടി.

കൃഷിയിറക്കുന്നതിനും പാടശേഖരങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പ്രധാന സേവനങ്ങളുടെ നിരക്ക് ഉയർന്നത് ചെറുകിട, ഇടത്തരം കർഷകരെ ഏറെ ആശങ്കയിലാഴ്ത്തി.

ട്രാക്ടർ വാടക കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മണിക്കൂറിന് 200 രൂപ വർധിച്ച് 1200 രൂപയായി ഉയർന്നു. റൊട്ടറേറ്റർ പ്രവർത്തനം തുടങ്ങിയ കാർഷിക ജോലികൾക്ക് 1200 രൂപയിൽ നിന്നും 1500 രൂപയായി ഉയർന്നതും ട്രാക്ടറുകളെ ആശ്രയിക്കുന്ന കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നത്.

മഴയെ ആശ്രയിക്കാത്ത പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ റൊട്ടറേറ്റർ ഘടിപ്പിച്ച ട്രാക്ടറുകൾ ഉപയോഗിച്ചാണ് നിലമൊരുക്കുന്നത്. ഇന്ധനച്ചെലവ് കൂടിയതോടെ ട്രാക്ടർ ഉടമകൾക്കും വാടക വർധിപ്പിക്കാതെ മറ്റുമാർഗമില്ലാത്ത സാഹചര്യമാണുള്ളത്.

ഒരു മണിക്കൂർ പുല്ലുവെട്ടുന്നതിനുള്ള നിരക്ക് നിലവിൽ 290 മുതൽ 310 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഇതോടെ അത്യാവശ്യമായി വെട്ടിമാറ്റേണ്ട സ്ഥലങ്ങളിൽ മാത്രമാണ് കർഷകർ തൊഴിലാളികളെ വിളിച്ചുവരുത്തുന്നത്.

കർഷകരിൽ പലരും ചെലവ് ലഘൂകരിക്കാൻ ചില പ്രദേശങ്ങളിൽ പുല്ലുവെട്ടൽ പൂർണമായും ഒഴിവാക്കുകയോ വൈകിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ്. റബർ മേഖലയിലും ഇതിന്‍റെ പ്രതിഫലനം പ്രകടമാണ്.

മുഴുവൻ ഭാഗങ്ങളിലും പുല്ലുവെട്ടി വൃത്തിയാക്കുന്ന പതിവുകുറഞ്ഞ് റബർ ടാപ്പിംഗിനും പരിപാലനത്തിനും ആവശ്യമായ പ്ലാറ്റ്ഫോം ഭാഗങ്ങളിൽ മാത്രമായി ജോലികൾ ചരുങ്ങിയതായി കർഷകർ പറയുന്നു.

District News

മീനാക്ഷിപുരം ബസ് സ്റ്റാൻഡ് പുനർനിർമാണം എങ്ങുമെത്തിയില്ല; യാത്രികർക്കു തീരാദുരിതം

ചിറ്റൂർ: മീനാക്ഷിപുരം ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥ പരിഹാരമാകാതെ നീളുന്നു. കാലപ്പഴക്കംമൂലം ദുർബലാവസ്ഥയിലായി കോൺക്രീറ്റ് ഇളകിവീഴുന്ന കെട്ടിടം നശിച്ചുവരികയാണ്. ബസ് സ്റ്റാൻഡ് കെട്ടിടം പുതുക്കിപ്പണിയാൻ എട്ടുവർഷംമുന്പ് തീരുമാനിച്ചിരുന്നു.

സ്റ്റാൻഡിനകത്തു പ്രവർത്തിച്ചിരുന്ന വ്യാപാരികളെ വർഷങ്ങൾക്കു മുന്പുതന്നെ ഒഴിപ്പിച്ചിരുന്നു. പരിസരത്തെ വ്യാപാരികൾ പണികൾ തുടങ്ങുന്നമുറയ്ക്ക് ഒഴിയാം എന്ന സമ്മതവും അറിയിച്ചിട്ടുണ്ട്.

ഇവിടെയെത്തുന്ന യാത്രികർ മഴയത്തും വെയിലത്തും റോഡിലോ വ്യാപാരസ്ഥാപനങ്ങളുടെ കീഴിലോ ആണ് ബസ് കാത്തുനിൽക്കുന്നത്. മഴ കനത്തതോടെ എവിടെയും നിൽക്കാൻ പറ്റാത്ത അവസ്ഥയായി.

കേരള- തമിഴ്നാട് അതിർത്തിയായതിനാൽ നിരവധി യാത്രക്കാരാണ് ദിനംപ്രതി മീനാക്ഷിപുരത്ത് എത്താറുളളത്. പൊള്ളാച്ചിയിലേക്കു നേരിട്ട് അന്തർസംസ്ഥാന ബസുകൾ കുറവായതിനാൽ പലരും മീനാക്ഷിപുരത്തെത്തിയാണ് ബസ് മാറിക്കയറുന്നത്.
ബസ് സ്റ്റാൻഡ് പുനർനിർമാണം തുടങ്ങുംവരെയെങ്കിലും താത്കാലിക കാത്തിരിപ്പുകേന്ദ്രമെങ്കിലും ഒരുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

District News

കടപ്പാറയിൽ ഭൂസമരം തുടരുന്നു

പ്രതീക്ഷയത്രയും പുതിയ സർക്കാരിൽ

മംഗലംഡാം: പുതിയ യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീടിനും കൃഷിഭൂമിക്കുമായി പത്തുവർഷത്തിലേറെയായി ഭൂസമരം തുടരുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ.

2016 ജനുവരി 15 മുതൽ തുടങ്ങിയ ഭൂസമരം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ സമരത്തിലുണ്ടായിരുന്ന 25 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ മേലാർകോട് പഞ്ചായത്തിലെ പാലോട് എന്ന സ്ഥലത്തേക്ക് മാറാൻ സമ്മതം അറിയിച്ചതിനെ തുടർന്ന് ഈ കുടുംബങ്ങൾക്കു സ്ഥലം ൽകി 2020ൽ പട്ടയ വിതരണവും നടത്തിയിരുന്നു.

ഈ കുടുംബങ്ങളും മൂർത്തിക്കുന്നിലെ പഴയ ചോർന്നൊലിക്കുന്ന വീടുകളിലാണ് ഇപ്പോഴും കഴിയുന്നത്. മേലാർക്കോട്ടെക്കു മാറാൻ താത്പര്യമില്ലാത്ത 11 കുടുംബങ്ങളാണ് ഇപ്പോൾ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്.

തുടക്കത്തിൽ ഒന്നിച്ചു നിന്നിരുന്ന ആദിവാസി കുടുംബങ്ങൾ പിന്നീട് രണ്ടുവിഭാഗമായതും ഭൂവിഷയം കൂടുതൽ സങ്കീർണമായ സ്ഥിതിയിലാക്കി. ഇതിന്‍റെ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് മൂപ്പൻ വാസുവും സമര രംഗത്തുള്ള കുടുംബങ്ങളും ആവശ്യപ്പെടുന്നത്.

കടപ്പാറയിൽ നിന്നും 30 കിലോമീറ്ററെങ്കിലും ദൂരമുണ്ട് 14 കുടുംബങ്ങൾക്ക് പട്ടയം കൊടുത്തിട്ടുള്ള മേലാർക്കോട്ടെ പാലോട് എന്ന സ്ഥലത്തേക്ക്. മേലാർകോട് താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ കടപ്പാറയിൽ എത്തുകയെന്നതു പ്രായോഗികമല്ല.

കുടുംബങ്ങൾ കൈയേറിയ 14.67 ഏക്കർ വരുന്ന വനഭൂമി റവന്യുഭൂമിയാക്കി സമരഭൂമിതന്നെ കുടുംബങ്ങൾക്കു നൽകുമെന്നായിരുന്നു ഭൂസമരം തുടങ്ങി ഒരുവർഷം കഴിഞ്ഞപ്പോൾ അന്നത്തെ ജില്ലാ ഭരണകൂടം ഉറപ്പുകൊടുത്തിരുന്നത്.

ഓരോ കുടുംബത്തിനും 60 സെന്‍റ് ഭൂമി വീതം നൽകുമെന്നും പ്രഖ്യാപനമുണ്ടായി. ഭൂമിക്ക് പട്ടയം നൽകുമെന്നും പറഞ്ഞതിനുസരിച്ച് ഭൂമി വീതിച്ചു നൽകാൻ സർവേ കല്ലുകളും സമരപ്പന്തലിൽ ഇറക്കി. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഇരട്ടിഭൂമി വനംവകുപ്പിനു കൈമാറണമെന്ന ഫോറസ്റ്റ് ആക്ട് പ്രകാരം അട്ടപ്പാടി അഗളിയിലെ 29 ഏക്കർ മിച്ചഭൂമി വനംവകുപ്പിനു കൈമാറാനായിരുന്നു അന്നത്തെ കളക്ടർ ഇടപ്പെട്ടുള്ള തീരുമാനം. പിന്നീട് തീരുമാനങ്ങൾ മാറി മറിഞ്ഞു.

കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മേലാർക്കോട് സ്ഥലം കണ്ടെത്തുന്നതിലേക്ക് നടപടികൾ നീങ്ങി. ഇതിനനുകൂലമായി കുറച്ചു കുടുംബങ്ങൾ അധികൃതർക്കൊപ്പം നിന്നു. ഒടുവിൽ എവിടേയും സുരക്ഷിത ജീവിതം ഇല്ലാത്ത സ്ഥിതിയിലാണ് ആദിവാസി കുടുംബങ്ങൾ.

District News

മികച്ച വിജയം നേടിയവർക്കു സഹകരണസംഘത്തിന്‍റെ ആദരം

കല്ലടിക്കോട്: കരിന്പ കാർഷിക ഉത്പാദന സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിവിധ സ്കോളർഷിപ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. അഡ്വ.കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് ജിമ്മി മാത്യു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ സി.കെ. മുഹമ്മദ് മുസ്‌തഫ, കെ. രാധാക്യഷ്ണൻ, സംഘം മുൻ പ്രസിഡന്‍റ് യു.ടി. രാമകൃഷ്ണൻ, എൻ.കെ. നാരായണൻകുട്ടി, സി.പി. സജി, എൻ.എ. ഷമീർ, കെ. ഗീത എന്നിവർ പ്രസംഗിച്ചു.

District News

വണ്ടിത്താവളം ടൗൺറോഡിൽ നവീകരണം പുരോഗമിക്കുന്നു

വണ്ടിത്താവളം: ടൗണിൽ റോഡിനിരുവശത്തും വീതികൂട്ടി നവീകരണം അതിവേഗം പുരോഗമിക്കുന്നു. ആദ്യഘട്ടം റോഡിന്‍റെ തെക്കുഭാഗം അഴുക്കു ചാലുകൾ നവീകരിച്ച് അതിനുമുകളിൽ നടപ്പാതയും ബാരിക്കേഡും നിർമിച്ചിട്ടുണ്ട് . റോഡിനു തെക്കുഭാഗം നാലുമീറ്റർ വീതിയിലാണ് റോഡ് നവീകരണം നടത്തുന്നത്.

പച്ചക്കറിച്ചന്ത ഭാഗത്ത് വിപുമായ രീതിയിൽ ഇന്‍റർലോക്ക് വർക്കും തുടരുകയാണ്.

ഈ സ്ഥലത്തും നടപ്പാതയും കമ്പി ഉപയോഗിച്ച് ബാരിക്കേഡും പണിയുന്നുണ്ട്. ടൗൺറോഡിന്‍റെ ഇരുവശത്തുമായി ഒരുകിലോമീറ്റർ ദൈർഘ്യത്തിലാണ് ഒരുകോടിരൂപ ചെലവിൽ നവീകരണം പുരോഗമിക്കുന്നത്.

District News

താമരക്കുളത്തെ ബദൽപാത അപകടഭീഷണിയിൽ

ചിറ്റൂർ: താമരക്കുളത്തു പാലംനിർമാണ സ്ഥലത്ത് ഗതാഗതത്തിനു വയലിൽ ഏർപ്പെടുത്തിയ ബദൽ വഴിയിൽ മഴവെള്ളക്കെട്ട്. പാടത്തെ ചെളിക്കുളമായ ബദൽറോഡിലൂടെ വാഹനയാത്രികരുടെ അപകടയാത്ര. പകലും രാത്രിയും ഒരുപോലെ പലരും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്.

ബസ് അടക്കമുള്ള വാഹനങ്ങൾ യാതൊരു സുരക്ഷയുമില്ലാതെയാണ് പാടത്തൊരുക്കിയ ബദൽപാതയിലൂടെ യാത്ര തുടരുന്നത്. വേനൽക്കാലത്ത് പാലംനിർമാണത്തിനു ഏറെ സമയമുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ് ഗുരുതരമായ ഗതാഗത പ്രശ്നത്തിനു വഴിയൊരുക്കിയതെന്നു യാത്രികർ പറയുന്നു.

പാലംപണി മന്ദഗതിയിലായതിനാൽ വിദ്യാർഥികളടക്കമുള്ളവർ മറുവഴികളിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ട്.

District News

വെള്ളപ്പന റോഡിലെ കുഴികൾ അപകടഭീഷണി

തത്തമംഗലം: വെള്ളപ്പന റോഡുതകർന്ന് യാത്രികർ അപകടഭീഷണിയിൽ. നൂറുകണക്കിനു വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡിനാണ് ഈ ദുരവസ്ഥ. രാത്രികാലങ്ങളിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങുന്നതും അപകടത്തിൽപ്പെടുന്നതുമെല്ലാം പരിസരവാസികൾക്കു ദുരിതമായിട്ടുണ്ട്.

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു വാർഡ് കൗൺസിലർ ചിറ്റൂർ- തത്തമംഗലം നഗരസഭാ യോഗത്തിൽ പരാതി ഉന്നയിച്ചിട്ടുണ്ട്.

District News

ഊട്ടറ പുഴപ്പാലം നിർമാണം വിലയിരുത്തി

കൊല്ലങ്കോട്: ഊട്ടറയിലെ പുഴപ്പാലം നിർമാണം വിലയിരുത്തി ജനപ്രതിനിധികളും എൻജിനീയർമാരുടെ സംഘവും.

പഴയ പാലത്തിന്‍റെ പാർശ്വഭിത്തികളുടെ ബലക്ഷയമൂലമാണ് നിയന്ത്രിതമായി വാഹനങ്ങൾ കടത്തിവിടുന്നതെന്നു എൻജിനിയർമാർ അറിയിച്ചു. മഴക്കാലത്ത് പുഴയിൽ നല്ല നീരൊഴുക്കുണ്ടായാലും നിർമാണ പ്രവർത്തനങ്ങൾ തടസമില്ലാതെ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നും സംഘം പറഞ്ഞു.

യാത്രക്കാരുടെയും വാഹന ഉടമകളുടേയും നിരന്തരമായ പരാതിയെ തുടർന്നാണ് മുൻ എംഎൽഎ കെ. ബാബു, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന ജയപ്രകാശൻ, വൈസ് പ്രസിഡന്‍റ് അഡ്വ.കെ. സിയാവുദ്ദീൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതിദാസ്, വൈസ് പ്രസിഡന്‍റ് ആർ. ശിവൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സലീന ഷാഹുൽ ഹമീദ് എന്നിവർ സ്ഥലം സന്ദർശിക്കാനെത്തിയത്.

District News

പാലക്കാട് നഗരസഭാ കൗണ്‍സിലിൽ ഭരണ - പ്രതിപക്ഷ തർക്കം

പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് സി. വത്സനെചൊല്ലി പാലക്കാട് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ തർക്കം.

അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രശോഭിന്‍റെ അപേക്ഷ തള്ളണമെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കൗണ്‍സിലിൽ പ്രവേശിപ്പിക്കരുതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നതിനാൽ പ്രശോഭിന്‍റെ പ്രവേശനം പുന:പരിശോധിക്കണമെന്നും മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അവധി അനുവദിക്കണമെന്നു കോണ്‍ഗ്രസ് കൗണ്‍സിലർ സാജോ ജോണ്‍ ആവശ്യപ്പെട്ടു.

ഇതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും ബഹളവുമായി. കോണ്‍ഗ്രസ് പാർട്ടി പീഡകനുവേണ്ടി വാദിക്കുന്നുവെന്നു ബിജെപി കൗണ്‍സിലർ ഇ. കൃഷ്ണദാസ് ആരോപിച്ചതോടെയാണ് വാക്കുതർക്കമുണ്ടായത്. പ്രശോഭിന്‍റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.

നിയമപ്രകാരം മൂന്നുമാസമോ തുടർച്ചയായി മൂന്നുകൗണ്‍സിലുകളിലോ ഹാജരായില്ലെങ്കിൽ സ്വാഭാവികമായി കൗണ്‍സിലർ സ്ഥാനം നഷ്ടപ്പെടുമെന്നു കൗണ്‍സിലർ ഇ. കൃഷ്ണദാസ് വ്യക്തമാക്കി. മാർച്ച് പത്തിനാണ് പ്രശോഭ് ഒടുവിൽ കൗണ്‍സിലിൽ ഹാജരായത്. കൗണ്‍സിലർക്കും ജയിലിലേക്കും ഇക്കാര്യം ഉന്നയിച്ച് നോട്ടീസ് അയച്ചിരുന്നുവെന്നു ചെയർപേഴ്സണ്‍ പറഞ്ഞു.

ബഹളത്തിനൊടുവിൽ പ്രശോഭിന്‍റെ അവധി അപേക്ഷ തള്ളിയതായി ചെയർപേഴ്സണ്‍ പി. സ്മിതേഷ് അറിയിച്ചു. ഇക്കാര്യം നഗരസഭ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നു യോഗം നിർദേശിച്ചു.
കൗണ്‍സിൽ യോഗം തുടങ്ങി അരമണിക്കൂറിനകം കോറം തികഞ്ഞിലെങ്കിൽ യോഗം പിരിച്ചുവിടണമെന്ന് ഇ. കൃഷ്ണദാസ് പറഞ്ഞതും ബഹളത്തിനിടയാക്കി. നഗരത്തിലെ കോർട്ട് റോഡിന്‍റെ പേരുമാറ്റി രത്നവേലു ചെട്ടിയാരുടെ പേരുനൽകണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ മോഹൻ ബാബു ആവശ്യപ്പെട്ടു.

നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഓപ്പറേഷൻ തൂഫാനുമായി നഗരത്തിലെ സ്കൂളുകൾ സഹകരിക്കുമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മിനി കൃഷ്ണകുമാർ പറഞ്ഞു. സ്കൂളുകളുടെ സമീപത്തുള്ള പെട്ടിക്കടകളും പരിശോധിക്കും.
ശുചീകരണ തൊഴിലാളികൾക്കു സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്ന് എൽഡിഎഫ് കൗണ്‍സിലർ കുമാരി ആവശ്യപ്പെട്ടു. സുരക്ഷാ ഉപകരണങ്ങൾ നൽകുമെന്നും എലിപ്പനി പ്രതിരോധ ഗുളികകൾക്കായി ഡിഎംഒക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.

District News

പാലക്കാട് നഗരസഭാ കൗണ്‍സിലിൽ ഭരണ - പ്രതിപക്ഷ തർക്കം

പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് സി. വത്സനെചൊല്ലി പാലക്കാട് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ തർക്കം.
അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രശോഭിന്‍റെ അപേക്ഷ തള്ളണമെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കൗണ്‍സിലിൽ പ്രവേശിപ്പിക്കരുതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നതിനാൽ പ്രശോഭിന്‍റെ പ്രവേശനം പുന:പരിശോധിക്കണമെന്നും മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അവധി അനുവദിക്കണമെന്നു കോണ്‍ഗ്രസ് കൗണ്‍സിലർ സാജോ ജോണ്‍ ആവശ്യപ്പെട്ടു.

ഇതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും ബഹളവുമായി. കോണ്‍ഗ്രസ് പാർട്ടി പീഡകനുവേണ്ടി വാദിക്കുന്നുവെന്നു ബിജെപി കൗണ്‍സിലർ ഇ. കൃഷ്ണദാസ് ആരോപിച്ചതോടെയാണ് വാക്കുതർക്കമുണ്ടായത്. പ്രശോഭിന്‍റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.

നിയമപ്രകാരം മൂന്നുമാസമോ തുടർച്ചയായി മൂന്നുകൗണ്‍സിലുകളിലോ ഹാജരായില്ലെങ്കിൽ സ്വാഭാവികമായി കൗണ്‍സിലർ സ്ഥാനം നഷ്ടപ്പെടുമെന്നു കൗണ്‍സിലർ ഇ. കൃഷ്ണദാസ് വ്യക്തമാക്കി. മാർച്ച് പത്തിനാണ് പ്രശോഭ് ഒടുവിൽ കൗണ്‍സിലിൽ ഹാജരായത്. കൗണ്‍സിലർക്കും ജയിലിലേക്കും ഇക്കാര്യം ഉന്നയിച്ച് നോട്ടീസ് അയച്ചിരുന്നുവെന്നു ചെയർപേഴ്സണ്‍ പറഞ്ഞു.

ബഹളത്തിനൊടുവിൽ പ്രശോഭിന്‍റെ അവധി അപേക്ഷ തള്ളിയതായി ചെയർപേഴ്സണ്‍ പി. സ്മിതേഷ് അറിയിച്ചു. ഇക്കാര്യം നഗരസഭ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നു യോഗം നിർദേശിച്ചു.
കൗണ്‍സിൽ യോഗം തുടങ്ങി അരമണിക്കൂറിനകം കോറം തികഞ്ഞിലെങ്കിൽ യോഗം പിരിച്ചുവിടണമെന്ന് ഇ. കൃഷ്ണദാസ് പറഞ്ഞതും ബഹളത്തിനിടയാക്കി. നഗരത്തിലെ കോർട്ട് റോഡിന്‍റെ പേരുമാറ്റി രത്നവേലു ചെട്ടിയാരുടെ പേരുനൽകണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ മോഹൻ ബാബു ആവശ്യപ്പെട്ടു.

നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഓപ്പറേഷൻ തൂഫാനുമായി നഗരത്തിലെ സ്കൂളുകൾ സഹകരിക്കുമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മിനി കൃഷ്ണകുമാർ പറഞ്ഞു. സ്കൂളുകളുടെ സമീപത്തുള്ള പെട്ടിക്കടകളും പരിശോധിക്കും.
ശുചീകരണ തൊഴിലാളികൾക്കു സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്ന് എൽഡിഎഫ് കൗണ്‍സിലർ കുമാരി ആവശ്യപ്പെട്ടു. സുരക്ഷാ ഉപകരണങ്ങൾ നൽകുമെന്നും എലിപ്പനി പ്രതിരോധ ഗുളികകൾക്കായി ഡിഎംഒക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.

District News

സെൽഫി വഴിയൊരുക്കിയ ദുരന്തം

നെല്ലിയാമ്പതി: അപകടമരണത്തിനു കാരണമായതു സെൽഫിയെടുക്കുന്നതിനായി സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് പാലത്തിനു മുകളിൽ കയറിയത്. കൊല്ലങ്കോട് പയ്യല്ലൂര്‍ കൊമ്പന്‍കാട് സിജിൻ (42) ആണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ മരിച്ചത്.

സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമങ്ങളും അപകടകരമായ ഫോട്ടോകളും വീഡിയോകളും പകർത്താനുള്ള പ്രവണതയും നിരവധി ജീവനുകളാണ് അപഹരിച്ചിട്ടുള്ളത്. നെല്ലിയാമ്പതി ചുരം കയറിവരുന്നവർക്കും ഇറങ്ങിപ്പോകുന്നവർക്കും വിവിധ സ്ഥലങ്ങളിൽ വനപാലകരും മറ്റുദ്യോഗസ്ഥരും സുരക്ഷാ നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും പലരും അവഗണിക്കുന്നതായി ആരോപണമുണ്ട്.

പ്രത്യേകിച്ച് മഴക്കാലമായതിനാൽ റോഡുകളിലും പാലങ്ങളിലുമുള്ള വഴുക്കലും കാഴ്ചപരിമിതിയും അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നെല്ലിയാമ്പതിയിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് പോത്തുണ്ടി ചെക്ക്‌പോസ്റ്റിൽ നിന്നുതന്നെ സുരക്ഷാ മുന്നറിയിപ്പ് കുറിപ്പുകൾ വിതരണം ചെയ്യണമെന്നും നെല്ലിയാന്പതിക്കാർ ആവശ്യപ്പെടുന്നു.

വ്യൂ പോയിന്‍റുകൾ, പാലങ്ങൾ, വെള്ളച്ചാട്ട പ്രദേശങ്ങൾ തുടങ്ങിയ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളിൽ വനം വാച്ചർമാരെ നിയമിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.

District News

ചിറ്റൂർ- വണ്ടിത്താവളം റോഡിൽ ഗതാഗതം നിരോധിച്ചു

ചിറ്റൂർ: ചിറ്റൂർ ജംഗ്ഷൻ മുതൽ വണ്ടിത്താവളം വരെയുള്ള റോഡിന്‍റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നുമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

റോഡ് നവീകരണത്തിന്‍റെ ഭാഗമായി മേയ് നാലിനു താമരക്കുളത്തെ കലുങ്ക് പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചപ്പോൾ ഭാരവാഹനങ്ങൾക്കു മാത്രമാണ് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

മഴ കനത്തതോടെ അടുത്തദിവസം മുതൽ കലുങ്കിനുതാഴെയുള്ള കനാലിലൂടെ വെള്ളം തുറന്നു വിടുന്നതിനാലാണ് പൂർണമായും മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

District News

ഇത്തിയൻമല കരിങ്കൽക്വാറിയുടെ പാസ് റദ്ദാക്കി ഉത്തരവ്

ഒറ്റപ്പാലം: പനമണ്ണ ഇത്തിയൻമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽക്വാറിയുടെ പാസ് റദ്ദാക്കി. ജിയോളജിക്കൽ വകുപ്പിന്‍റേതാണ് നടപടി. താത്കാലികമായിട്ടാണ് ക്വാറിയുടെ പാസ് റദ്ദാക്കിയതെങ്കിലും നാട്ടുകാർ വലിയ ആഹ്ലാദത്തിലാണ്. ക്വാറിയുടെ പ്രവർത്തനം പരിശോധിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ വിവിധ വകുപ്പുകൾക്കു ഒറ്റപ്പാലം സബ് കളക്ടർ അൻജിത്‌സിംഗ് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.

ക്വാറി സന്ദർശിച്ച ശേഷമായിരുന്നു ഉത്തരവ്. ക്വാറി പ്രവർത്തിക്കുന്നതുമൂലം പ്രദേശത്തെ വീടുകൾക്കു വിള്ളലുണ്ടായെന്നും കുടിവെള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കാണിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സബ് കളക്ടർ ക്വാറിയിൽ പരിശോധന നടത്തിയത്. തുടർന്നാണ് ജിയോളജിയുൾപ്പെടെയുള്ള വകുപ്പുകളോടു ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശംനൽകിയത്.

District News

കാളികുളമ്പിൽ വീണ്ടും പുലിയെ കണ്ടതായി പരിസരവാസികൾ

കൊല്ലങ്കോട്: ഒരു വർഷത്തെ ഇടവേളക്കുശേഷം കാളിക്കുളന്പ് ജനവാസമേഖലയിൽ പുലിയെ കണ്ടതായി സമീപവാസികൾ വനംവകുപ്പ് അധികൃതർക്കു വിവരംനൽകി. കാളികുളമ്പ് റോഡരികിൽ പശുവിനെ മേയ്ക്കുകയായിരുന്ന രാജൻ , സുമിത്ര എന്നിവരാണ് പുലി സമീപത്തുള്ള പാറയിൽ കയറുന്നതുകണ്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

ഭയന്ന് വീട്ടിലേക്ക് ഓടിയെത്തിവർ സമീപവാസികളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് റേഞ്ച് ഓഫീസർ സനൂപ്, കെ. പ്രേമൻ എംഎൽഎ എന്നിവർ കാളികുളമ്പിലെത്തി സമീപവാസികളോടു വിവരം ശേഖരിച്ചു.

ഇന്നലയേയും വനംവകുപ്പ് സംഘം തെരച്ചിൽ നടത്തിയെങ്കിലും കാൽപ്പാദ അടയാളങ്ങളോ മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. തെരച്ചിൽ ഊർജിതപ്പെടുത്തുമെന്നു റേഞ്ച് ഓഫീസർ അറിയിച്ചു. വേണ്ടിവന്നാൽ കാമറകളും സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

District News

ജില്ലയിലെ പാചകവാതകവിതരണം: പരാതിപരിഹാരത്തിനു വാർ റൂം

പാലക്കാട്: പാചകവാതകം, പെട്രോൾ, ഡീസൽ തുടങ്ങിയ ഉത്പന്നങ്ങൾ, വിതരണക്കാർ എന്നിവരെ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതി പരിഹരിക്കുന്നതിന് എൽപി ജി ഓപ്പണ്‍ ഫോറത്തിന്‍റേയും പെട്രോ പ്രൊഡക്ട്സ് ഗ്രീവൻസ് റിഡ്രസൽ ഫോറത്തിന്‍റേയും യോഗം ജില്ലാ കളക്ടർ കെ. സുധീറിന്‍റെ അധ്യക്ഷതയിൽ ചേർന്നു.

പാചകവാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതിപരിഹാരത്തിനായി ജില്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിൽ വാർ റൂം പ്രവർത്തിച്ചു വരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.\

കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ.കെ. മനോജ്കുമാർ, ഓയിൽ മാർക്കറ്റിംഗ് കന്പനികളുടെ സെയിൽസ് ഓഫീസർമാർ, കണ്‍സ്യൂമർ അസോസിയേഷൻ സംഘടനാ പ്രതിനിധികൾ, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പോലീസ്, ലീഗൽ മെട്രോളജി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

District News

കാണിക്കമാത സ്കൂളിൽ പ്രീ കെജി, കെജി പ്രവേശനോത്സവം

പാലക്കാട്: കാണിക്കമാത കോണ്‍വന്‍റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026- 27അധ്യയനവർഷത്തിലെ പ്രീകെജി, കെജി പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം റിട്ടയേഡ് ഗവ. പിഡി ടീച്ചർ എം.എസ്. ലളിത നിർവഹിച്ചു.

സ്കൂൾ മാനേജർ സിസ്റ്റർ ടെസിൻ, പ്രിൻസിപ്പൽ ഡോ.സിസ്റ്റർ നിർമൽ, പിടിഎ പ്രസിഡന്‍റ് സി.എ. അരുണ്‍, പി.എസ്. നിവാനിയ, ഫിൽസ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പിടിഎ, എംപിടിഎ ഭാരവാഹികൾ പങ്കെടുത്തു.

District News

മുതുകുർശിയിൽ കനാൽപ്പാലം തകർന്നുവീണു

കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാലിന്‍റെ മുതുകുർശി പൊന്നംകോട് ഭാഗത്തെ കനാൽപ്പാലം തകർന്നുവീണു. വളഞ്ഞപാലത്തുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാനപാലമാണു തകർന്നത്. ബലശേഷി കുറഞ്ഞതിനാൽ നടുഭാഗമാണ് പൊട്ടിവീണത്.

പാലത്തിന്‍റെ കാലപ്പഴക്കമാണു തകരാൻ കാരണം. ഇന്നലെ രാവിലെയാണ് സംഭവം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പാലം വീഴുന്നതുകണ്ട് ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ അപകടം ഒഴിവായി.

District News

കെഎസ്ആർടിസി സൗജന്യയാത്ര മലയോരത്തെ സ്ത്രീകൾക്കു ബംപർസമ്മാനം

വടക്കഞ്ചേരി: കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ പ്രായഭേദമന്യേ സ്ത്രീകൾക്കുള്ള സൗജന്യയാത്ര മലയോരങ്ങളിലെ സ്ത്രീകൾക്ക് ബംപറടിച്ച പോലെയാകും.

കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിൽ നിന്നുള്ള 30 സർവീസുകളിൽ ആറു സർവീസുകളാണ് ഓർഡിനറി സർവീസായുള്ളത്. ഇതിൽ നാലുസർവീസും മലയോരത്തേക്കുള്ളതാണ്.

കിഴക്കഞ്ചേരി- പാലക്കുഴി, മംഗലംഡാം- ചൂരുപാറ, നെന്മാറ- ഒലിപ്പാറ, മംഗലംഡാം- കടപ്പാറ എന്നീ സർവീസുകളാണ് മലയോര മേഖലയിലേക്കുള്ളത്. ഓർഡിനറി സർവീസുകളിൽപ്പെട്ട ഒറ്റപ്പാലം, ഗുരുവായൂർ സർവീസുകൾ മാത്രമാണ് മറ്റു റൂട്ടുകളിലുള്ളത്. മലയോരങ്ങൾ ഉൾപ്പെടുന്ന മറ്റു ഡിപ്പോകളിലും സമാനസ്ഥിതിയാണ്.

ഓർഡിനറിയിൽ കയറുന്ന സ്ത്രീകൾക്കും ടിക്കറ്റ് നൽകും. ഇതിനായി ഫീമെയിൽ ടിക്കറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ടിക്കറ്റ് നോക്കിയാണ് ഓരോ ദിവസവും എത്ര സ്ത്രീകൾ ബസിൽ കയറി സൗജന്യയാത്ര നടത്തി എന്നറിയാനാകൂ.

തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സൗജന്യയാത്ര സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഡിപ്പോകളിൽ ലഭ്യമായിട്ടില്ല. സ്ത്രീകൾക്കൊപ്പം പുരുഷന്മാരും കയറുമെന്നതിനാൽ വലിയ ബാധ്യതയില്ലാതെ സ്ത്രീകളുടെ സൗജന്യയാത്ര ക്രമീകരിക്കാനാകുമെന്നു പ്രതീക്ഷയിലാണ് ജീവനക്കാരുമുള്ളത്.

പൊതുവേ കളക്്ഷൻ കുറവായാലും അവശ്യസർവീസ് എന്ന നിലയിലാണ് മലയോരങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

സ്ത്രീകളും പെൺകുട്ടികളും കയറി ഓർഡിനറി ബസുകൾ തിങ്ങിനിറയുന്ന സ്ഥിതി ഉണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.

District News

വന്യമൃഗശല്യം: മുഖ്യമന്ത്രിക്കു നിവേദനം നൽകി

മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കാപ്പുപറമ്പ്, അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കണ്ടമംഗലം, പുറ്റ്യാനിക്കാട്, കച്ചേരിപ്പറമ്പ് തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം തകർക്കുന്ന വന്യജീവിശല്യം പരിഹരിക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.

വന്യജീവി ശല്യം കാരണം ഈ മേഖലകളിൽ കർഷകർ കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. ആകെയുള്ള കൃഷി റബറാണ്. വന്യമൃഗശല്യം കാരണം ടാപ്പിംഗിനും കഴിയുന്നില്ല. കാട്ടാനകൾ നാടിറങ്ങാതിരിക്കാൻ അമ്പലപ്പാറ മുതൽ പുതുവപാടം വരെ 13 കിലോമീറ്റർ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പ്രവർത്തനക്ഷമമല്ല. പലയിടത്തായി കമ്പിവേലികൾ കാട്ടാനകൾ തകർത്തിട്ടുണ്ട്.

ഇത് പുനസ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. കമ്പിവേലി സ്ഥാപിച്ച ഒരു വർഷത്തോളം ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നതിനു കുറവുണ്ടായിരുന്നു. ഇപ്പോൾ ദിവസവും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. ജനവാസ മേഖലയിലുള്ളവർ ഇതോടെ ഭീതിയിലാണ്. അടുത്തിടെ കരടിയോട് വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതുകൂടി ആയതോടെ നാട്ടുകാരുടെ ഭയം ഇരട്ടിച്ചു. തുടർന്ന് കാട്ടാനകൾ ഇറങ്ങുന്നത് വനപാലകരെ അറിയിച്ചാൽ അവരും എത്തി കാട്ടാനകളെ തുരത്തുന്ന നടപടി സ്വീകരിക്കുന്നില്ലെന്നും നിവേദനത്തിലുണ്ട്.

District News

നെന്മാറ- ഒലിപ്പാറ പാത നവീകരണം: താത്കാലിക ഓട്ടയടയ്ക്കൽ തകൃതി

നെന്മാറ: പ്രതിഷേധങ്ങൾക്കും ദീർഘകാല കാത്തിരിപ്പിനും ഒടുവിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച നെന്മാറ- ഒലിപ്പാറ പാതയിൽ നിലവിൽ താത്കാലിക ഓട്ടയടയ്ക്കൽ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.

നവീകരണ പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ട സാഹചര്യത്തിൽ, കനത്ത മഴയെ തുടർന്ന് പാതയിൽ രൂപപ്പെട്ട വലിയ കുഴികളും തകർച്ചകളും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.

ഇതിനെ തുടർന്ന് അടിയന്തര നടപടിയുടെ ഭാഗമായി റോഡിലെ കുഴികൾ യന്ത്രസഹായത്തോടെ മണ്ണും ചരലും ഉപയോഗിച്ച് നികത്തി റോഡ്റോളർ ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തിരുവഴിയാട് മുതൽ കയറാടി വരെ വ്യാപിച്ചുകിടക്കുന്ന ഭാഗത്താണ് നിലവിൽ ഓട്ടയടയ്ക്കൽ നടത്തുന്നത്.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ പാതയുടെ ശോചനീയാവസ്ഥ ഏറെ നാളായി നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ നിലവിൽ നടക്കുന്ന പ്രവർത്തനം താത്കാലിക പരിഹാരമാണെന്നും സ്ഥിരമായ നവീകരണം പൂർത്തിയാക്കാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.

കനത്ത മഴ തുടർന്നാൽ കുഴികളിൽ നിറച്ച മണ്ണും ചരലും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും അതോടെ വീണ്ടും വലിയ കുഴികൾ രൂപപ്പെടുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നിലവിലെ ഓട്ടയടയ്ക്കൽ പ്രവർത്തനങ്ങളുടെ ദൈർഘ്യത്തെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.

നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വിവിധ തടസങ്ങൾ ഇനിയും നിലനിൽക്കുന്നതിനാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാകുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കിടയിൽ തുടരുകയാണ്.

District News

ആരോഗ്യമുള്ള തലമുറ വളർന്നുവരണം: കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

ദീപിക ആദരം പുതുക്കാട് മേഖല
‌പുതുക്കാട്: മയക്കുമരുന്നിന്‍റെ അമിതമായ കടന്നുകയറ്റത്തില്‍പെടാതെ നല്ല ആരോഗ്യമുള്ള തലമുറയാണ് വളർന്നുവരേണ്ടതെന്നു കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ദീപികയുടെ ആദരം പരിപാടി ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.

നമുക്കു ലക്ഷ്യങ്ങള്‍ ഉണ്ടാകണം, ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിനുവേണ്ടി പലതും ഉപേക്ഷിക്കേണ്ടിവരുമെന്നും അപ്പോൾമാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രജ്യോതിനികേതന്‍ കോളജില്‍ നടന്ന പരിപാടിയില്‍ കോളജ് ഫൗണ്ടറും മാനേജരുമായ ഫാ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. കോച്ച് ഇന്ത്യ സെന്‍റര്‍ കോഓര്‍ഡിനേറ്റര്‍ വി.എസ്. ശ്രീജിത്ത് കുമാര്‍, പ്രജ്യോതിനികേതന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. സിമി വര്‍ഗീസ് എന്നിവര്‍ തുടര്‍വിദ്യാഭ്യാസസാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. ദീപിക റസിഡന്‍റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത്, ദീപിക സര്‍ക്കുലേഷന്‍ സീനിയര്‍ ഏരിയ മാനേജര്‍ എം.ഡി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ആയിരത്തോളം വിദ്യാര്‍ഥികളെ മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

ദീപിക കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്‍റോ പയ്യപ്പിള്ളി, മാര്‍ക്കറ്റിംഗ് കോഓർഡിനേറ്റര്‍ ഫാ. അജിത് തച്ചോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

District News

തോളൂരിൽ പാലം തകർന്ന് റോഡിൽ വലിയ ഗർത്തം

പറപ്പൂർ: കരുവാൻപടി റോഡിലെ തോളൂർ വിഷ്ണുക്ഷേത്രത്തിന് സമീപമുള്ള പാലംതകർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.

പാലം തകരുന്ന സമയത്തും നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോയിരുന്നുവെങ്കിലും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അപകടഭീഷണിയെത്തുടർന്ന് ഈ വഴിയിലൂടെയുള്ള സഞ്ചാരം അധികൃതർ പൂർണമായും നിരോധിച്ചു.

കൈപ്പറമ്പ് - പറപ്പൂർ റോഡിലെ തോളൂർ പാലം പൊളിച്ച് പണി നടത്തുന്നതിനാൽ കഴിഞ്ഞ ആറുമാസത്തിലേറെയായി വൺവേ സംവിധാനത്തിൽ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത് ദുർബലമായ ഈ ചെറിയ പാലത്തിലൂടെയായിരുന്നു. ബദൽ പാതയായിരുന്ന ഈ ചെറിയ പാലവും തകർന്നതോടെ കൈപ്പറമ്പ് - പറപ്പൂർ മേഖലയിലെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. പ്രസിഡന്‍റ് ശ്രീകല കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം നടന്നു സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തോളൂർ പാലത്തിന്‍റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടു.

22ന് തോളൂർ റോഡ് പാലത്തിന്‍റെ മെയിൻ സ്ലാബ് വാർപ്പ് നടത്തുന്നതാണെന്ന് പിഡബ്ല്യുഡി അസി. എക്‌സിക്യുട്ടിവ് എൻജിനിയർ എൻ.ജി. ബിനു, എൻജിനിയർ വി.എൻ. ദീപ എന്നിവർ ഉറപ്പുനൽകി. കാളിപ്പാടം തോടിന്‍റെ വലതുവശത്തുള്ള വഴിയിൽക്കൂടി കാൽനടക്കാർ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ യാത്രക്കാർ, എന്നിവയ്ക്ക് മാത്രമെ പ്രവേശിക്കാൻ അനുമതിയുള്ളൂവെന്ന് യോഗം തീരുമാനിച്ചു.

മറ്റു വലിയ വാഹനങ്ങൾ അതിക്രമിച്ച് കടന്നുപോവുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അസി. പോലീസ് കമ്മിഷണർ ശശിധരൻ യോഗത്തിൽ അറിയിച്ചു.

District News

വാഹനം വീട്ടുമതിലിലേക്ക് ഇടിച്ചുകയറി

മണ്ണംപേട്ട: നിയന്ത്രണംവിട്ട പാൽവണ്ടി വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. മണ്ണംപേട്ട ഷാപ്പുംപടിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
കല്ലറയ്ക്കൽ തോമസിന്‍റെ മതിലാണ് തകർന്നത്. ആമ്പല്ലൂർ ഭാഗത്തുനിന്ന് വരന്തരപ്പിള്ളി ഭാഗത്തേക്കുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

വീതികുറവും വളവുമുള്ള ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ച കലുങ്കിൽ ഇടിച്ചാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് സൈഡ് കൊടുത്തുപോകാൻ കഴിയാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

കലുങ്ക് വീതികൂട്ടി നിർമിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊതുമരാമത്ത് അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.

District News

ജൂബിലിയിൽ ഷേപ്പിംഗ് ടുമാറോസ് റിസർച്ചേഴ്സ് ശില്പശാല

തൃശൂർ: ഷേപ്പിംഗ് ടുമാറോസ് റിസർച്ചേഴ്സ് വിഷയത്തെ ആസ്പദമാക്കി നൂതനഗവേഷണരീതികളും സാധ്യതകളും ഉൾപ്പെടുത്തി ജൂബിലി മിഷൻ നഴ്സിംഗ് കോളജ് അധ്യാപകരുടെയും ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കേരളത്തിലെ നഴ്സിംഗ് അധ്യാപകർക്കും ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുമായി ശില്പശാല നടത്തി.

ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. പ്രഫ.ഡോ. ജോ തോമസ്, ഡോ. മരിയ ജോസ്, പ്രോജക്ട് റിസർച്ച് സയന്‍റിസ്റ്റ് ടി. സുൽഫത്ത്, അമല മെഡിക്കൽ കോളജിലെ ബയോസ്റ്റാറ്റിക്സ് ലക്ചറർ എം.പി. ജിനി, ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി എസ്ഐസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ട്രീസ ആന്‍റോ എന്നിവർ ക്ലാസെടുത്തു.

 

District News

ബ്ലെസ്ഡ് ജനറേഷൻ മീറ്റ് സംഘടിപ്പിച്ചു

കോളങ്ങാട്ടുകര: സെന്‍റ് മേരീസ് ദേവാലയത്തിൽ കൊട്ടേക്കാട് ഫൊറോന സിഎൽസിയുടെ നേതൃത്വത്തിൽ വലിയ കുടുംബങ്ങളെ ആദരിക്കുന്ന "ബ്ലെസ്ഡ് ജനറേഷൻസ് മീറ്റ്' സംഘടിപ്പിച്ചു.

അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. നാളെമുതൽ 14 വരെ നടക്കുന്ന "ലൂമെൻ 2026' ഫോർമേഷൻ ക്യാന്പിന്‍റെയും ഒരുമാസം നീളുന്ന പരിസ്ഥിതിപ്രവർത്തനങ്ങളുടെയും പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി, ഫാ. ഡെറിൻ അരിന്പൂർ, ജനറൽ കോഓർഡിനേറ്റർ സെബാസ്റ്റ്യൻ ജേക്കബ്, ഫൊറോന പ്രസിഡന്‍റ് ആൻ തെരേസ റോജൻ, ജെയിംസ് ആഴ്ചങ്ങാടൻ, സിഎൽസി ജനറൽ കോഓർഡിനേറ്റർ അമൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

District News

ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങുവീണു

കുന്നംകുളം: ഓടിക്കൊണ്ടിരിക്കുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകിവീണ് അപകടം. ഓട്ടോറിക്ഷ മുൻഭാഗം തകർന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പോർക്കുളം പഞ്ചായത്തിലെ പൊന്നം കള്ളുഷാപ്പിനുസമീപം ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം.
പൊന്നം സെന്‍ററിൽ കട നടത്തുന്ന ഉപ്പുങ്ങൽ ഗണേശൻ പച്ചക്കറി എടുക്കുന്നതിനായി കുന്നംകുളത്തേയ്ക്ക് പോകുന്നതിനിടെയാണ് സ്വകാര്യയുടെ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി ഓട്ടോയ്ക്ക് മുകളിൽ പതിച്ചത്.

അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഡ്രൈവർ ഗണേശൻ അത്ഭുതകരമായി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.

District News

വാഴാനി കനാൽബണ്ട് ഇടിഞ്ഞുവീണു

വടക്കാഞ്ചേരി: വാഴാനി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഇടതുകര കനാൽ ബണ്ട് മണലിത്തറ പടിഞ്ഞാറ്റുമുറിയിൽ ഇടിഞ്ഞുവീണു. കനത്ത മഴയ്ക്കിടെ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.

ബണ്ടിനോടുചേർന്ന് 2020ൽ തെക്കുംകര പഞ്ചായത്ത് നിർമിച്ച കനാൽ പാലവും ഭീഷണിയിലാണ്. പാലത്തിന്‍റെ അടിത്തറ തകർന്നുവീഴാനുള്ള സാധ്യതയേറെയാണ്. കണ്ടംകുളം ഭാഗത്ത് നിരവധിപേർ താമസിക്കുന്ന വഴിയിലാണ് കനാൽ പാലം. ബണ്ട് തകർന്നതോടെ നി രവധിപേരുടെ ഗതാഗതവും തടസപ്പെട്ടു. കഴിഞ്ഞമാസം വാഴാനി കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ മേഖലയിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴിയെടുത്തിരുന്നു.

ഇതിൽ വെള്ളമിറങ്ങിയാണ് ബണ്ട് തകർന്നതെന്ന സംശയവും നിലനിൽക്കുന്നു. എന്നാൽ സംഭവത്തിൽ ഭയപ്പെടേണ്ടതില്ലന്നും ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചതായി വാഴാനി അസി. എജിനിയർ പി.എസ്. സാൽവിൻ അറിയിച്ചു.

District News

അമല മെഡിക്കൽ കോളജ് ലൈബ്രറിയിൽ സൗജന്യ സെർച്ച് ആൻഡ് പ്രിന്‍റ് ഹബ്

തൃശൂർ: അമല മെഡിക്കൽ കോളജ് കേന്ദ്ര ലൈബ്രറിയിൽ വായനക്കാർക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സെർച്ച് ആൻഡ് പ്രിന്‍റ് ഹബ് ആരംഭിച്ചു. അമല ജോയിന്‍റ് സയറക്ടർ ഫാ. ആന്‍റണി പെരിഞ്ചേരി സ്വിച്ച്ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ്, ജനറൽ മാനേജർ ബോർജിയോ ലൂവിസ്, ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കോ കോടങ്കണ്ടത്ത്, വിദ്യാർഥിപ്രതിനിധി മെറിൾ ബോർജിയോ, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

മൂന്നുകോടിയോളം വാർഷികവരിസംഖ്യയുള്ള ബുക്കുകൾ, ഗവേഷണ ജേണലുകൾ എന്നിവ സെർച്ച് ചെയ്ത് സ്വയം പ്രിന്‍റ് എടുക്കാൻ കഴിയും.

 

District News

എങ്കക്കാട് ലെവൽക്രോസിനു പകരം മേൽപാലം: റെയിൽവേ മന്ത്രിക്ക് എംപിയുടെ കത്ത്

വടക്കാഞ്ചേരി: നഗരസഭയിലെ എങ്കക്കാട് റെയിൽവേ ലെവൽക്രോസ് ഏതു സമയവും അടഞ്ഞുകിടക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

എങ്കക്കാട് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനായി ഭരണാനുമതി നൽകണമെന്നും ബജറ്റിൽ ആവശ്യമായ തുക വകയിരുത്തണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിൻ ഗതാഗതംമൂലം ദിവസത്തിൽ ഭൂരിഭാഗം സമയവും ഈ ലെവൽ ക്രോസ് അടച്ചിടേണ്ടിവരികയാണ്. ഇത് വാഴാനി ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളെ പ്രധാന നഗരങ്ങളുമായും മെഡിക്കൽ സെന്‍ററുകളുമായും ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് എംപി ചൂണ്ടിക്കാട്ടി. അടിയന്തരചികിത്സ ആവശ്യമായിവരുന്ന രോഗികളുമായിപോകുന്ന ആംബുലൻസുകൾപോലും പതിവായി കുടുങ്ങിക്കിടക്കുകയാണ്.

ആശുപത്രികളിൽ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വാഹനങ്ങൾക്കുള്ളിൽവച്ച് രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമാകുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കി.
പ്രശ്നത്തിന് ഒരേയൊരു പരിഹാരം ഇവിടെ റോഡ് ഓവർബ്രിഡ്ജ് നിർമിക്കുക എന്നതുമാത്രമാണ്.

വരാനിരിക്കുന്ന റെയിൽവേ പ്രവൃത്തികളിലും ബജറ്റ് വിഹിതത്തിലും എങ്കക്കാട് മേൽപ്പാലം പദ്ധതിക്ക് ഉയർന്ന മുൻഗണന നൽകണമെന്നും മേൽപ്പാലം നിർമാണത്തിനായുള്ള ഫീസിബിലിറ്റി പഠനവും സാങ്കേതിക മൂല്യനിർണയവും വേഗത്തിലാക്കാൻ സാങ്കേതികവിഭാഗത്തിന് നിർദേശം നൽകണമെന്നും പദ്ധതി എത്രയുംവേഗം നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കണമെന്നും കെ. രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.

District News

സ്വകാര്യവ്യക്തി തോട് നികത്തിയതോടെ ചേനകൃഷി വെള്ളത്തിനടിയിലായി

എട്ട് ഏക്കറിലെ കർഷകന്‍റെ സ്വപ്നങ്ങൾ പ്രതിസന്ധിയിൽ

അന്നമനട: ലക്ഷങ്ങൾ കടമെടുത്ത് എട്ട് ഏക്കർ ഭൂമിയിൽ ചേനകൃഷിയിറക്കിയ കർഷകൻ ഇന്ന് ആശങ്കയുടെ നിഴലിൽ. അന്നമനട ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ തീരദേശ റോഡിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ചേനകൃഷി നടത്തുന്ന കുഴൂർ സ്വദേശി യോഹന്നാനും മകൻ സെബിയുമാണ് വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്.

29 വർഷമായി ഇവിടെ കൃഷി ചെയ്യുന്ന കർഷകനാണ് യോഹന്നാൻ. എട്ട് ഏക്കർ സ്ഥലത്തായി 15,000ത്തിലേറെ ചേനകളാണ് ഇവർ കൃഷി ചെയ്തിരിക്കുന്നത്. ബാങ്ക് വായ്പയും സ്വകാര്യ കടവുമെടുത്താണ് കൃഷിയിറക്കിയതെന്ന് കർഷകർ പറയുന്നു. എന്നാൽ കൃഷിയിടത്തോട് ചേർന്ന് പതീറ്റാണ്ടുകളായി ഒഴുകിക്കൊണ്ടിരുന്ന വൻപുഴക്കാവ് അമ്പല തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

തോടിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ മഴവെള്ളം കൃഷിയിടത്തിൽ കെട്ടിനിൽക്കുകയാണ്. നിലവിൽ 6,000ത്തിലേറെ ചേനത്തൈകൾ വെള്ളത്തിനടിയിലായതായി കർഷകർ പറയുന്നു. വെള്ളക്കെട്ട് തുടർന്നാൽ വലിയ തോതിലുള്ള നാശനഷ്ടമുണ്ടാകുമെന്നും ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടിവരുമെന്നുമാണ് ആശങ്ക.

District News

ലോകകപ്പിനായി 2000 തൈകള്‍ ഒരുക്കി ‘പ്ലാവച്ചന്‍’ ഫാ. ജോയ് പീണിക്കപ്പറമ്പില്‍

ഇരിങ്ങാലക്കുട: 23ാം ഫുട്‌ബോള്‍ ലോകകപ്പില്‍ വീഴുന്ന ഓരോ ഗോളിനും പച്ചപ്പിന്‍റെ പാഠവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്ലാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ജോയ് പീണിക്കപ്പറമ്പില്‍. ഓരോ ഗോളിനും ഓരോ വൃക്ഷ ത്തെെ നടുന്നതിനു വേണ്ടിയുള്ള വൃക്ഷത്തെെകളാണ് ഒരുക്കിയിരിക്കുന്നത്. 1000 ഡെനങ്ങ് റെഡ് ജാക്ക് തൈകളും 1000 കൊളംബിയന്‍ മാവിന്‍റെ തൈകളുമാണ് ഒരുക്കിയിരിക്കുന്നത്.

2010 ലെ ലോകകപ്പ് മുതലാണ് ഒരു ഗോള്‍ ഒരു മരം പദ്ധതി ആരംഭിച്ചത്. ആരാധകര്‍ ഇഷ്ടപ്പെട്ട താരങ്ങള്‍ക്കും ടീമുകള്‍ക്കുമായി ഫ്ലെക്‌സുകള്‍ പ്രിന്‍റ്് ചെയ്ത് കോടിക്കണക്കിന് രൂപ ചെലവാക്കുന്നു. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം വഴി നാടിന് അപകടം വിളിച്ചുവരുത്തുമ്പോള്‍ കായിക അധ്യാപകനായ ഫാ. ജോയ് ഒന്നു മാറി ചിന്തിച്ചു. ഗോളടിക്കുന്ന കളിക്കാരെ എന്നും ജീവിക്കുന്നവരാക്കുക എന്ന ആശയത്തോടെ ഗോളടിക്കുന്ന ഓരോ താരത്തിന്‍റെ പേരിലും മരങ്ങള്‍ നടുന്നതിനായി രൂപം കൊടുത്തതാണ് ഒരു ഗോള്‍ ഒരു മരം പദ്ധതി.

മാവച്ചന്‍, പ്ലാവച്ചന്‍, മാവും പ്ലാവും കൂടി മാപ്പിളച്ചന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഫാ. ജോയ് ഇതിനോടകംതന്നെ ഇരുപത്തെണ്ണായിരത്തില്‍പരം (28,345) മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

District News

അറ്റകുറ്റപ്പണിക്കുശേഷം ചാലക്കുടി പാലത്തിന്‍റെ നടപ്പാതയുടെ സ്ലാബുകൾ തകർന്നു

ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണിയ്ക്കു ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും നടപാതയുടെ സ്ലാബുകൾ തുറന്നു കിടക്കുന്നു. ഇതുമൂലം കാൽനടക്കാർ ദുരിതത്തിലായി. നടപ്പാതയിൽ പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍റുകൾഉള്ള ഭാഗത്തെ സ്ലാബുകളാണ് തുറന്നിട്ടിരിക്കുന്നത്.

അറ്റകുറ്റപ്പണി കഴിഞ്ഞെങ്കിലും തുറന്നുവെച്ച സ്ലാബുകൾ ഇതുവരെ അടച്ചിട്ടില്ല. എട്ട് സ്ലാബുകളാണ് നടപ്പാതയിൽ തുറന്നിട്ടിരിക്കുന്നത്. കാൽനടക്കാർ ഇതിനാൽ വാഹനങ്ങൾ പോകുന്നതിനിടയിലൂടെ അപകടകരമായിട്ടാണ് സഞ്ചരിക്കുന്നത്. അറ്റകുറ്റപ്പെണികൾക്കു ശേഷം കഴിഞ്ഞ മൂന്നിനാണ് പാലം ഗതാഗതത്തിനായി തുറന്നത്.

District News

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നഗരസഭയിൽ ബിഗ് സ്ക്രീനിൽ പദർശിപ്പിക്കും

ചാലക്കുടി: മത്സരത്തിന്‍റെ മുഴുവൻ ആവേശവും ആരവവും ഉൾകൊള്ളാൻ നഗരസഭ അങ്കണത്തിൽ വലിയ എൽഇഡി സ്‌ക്രീനിൽ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നു. നാളെ ആദ്യമത്സരം മുതൽ ഫൈനലിന്‍റെ അവസാന മത്സരവും ആസ്വദിക്കാനുള്ള ഒരുക്കങ്ങൾ നഗരസഭ അങ്കണത്തിൽ പൂർത്തിയാവുന്നുണ്ട്. ഇന്ത്യൻ കോച്ചും ദേശീയ ഫുട്ബോൾ താരവുമായിരുന്ന ടി. കെ. ചാത്തുണ്ണിയുടെ ചരമവാർഷികദിനമായ ജൂൺ 12നാണ് ആദ്യ മത്സരം നടക്കുന്നത്. നാളെ രാവിലെ 7.30ന് നടക്കുന്ന മത്സരത്തിന് ശേഷം ടി.കെ. ചാത്തുണ്ണി അനുസ്മരണം നടക്കും.
ലോകകപ്പ് ഫുട്ബോളിനെ ആവേശപൂർവം വരവേൽക്കാൻ ഇന്നു വൈകീട്ട് 5.30ന് നഗരസഭ അങ്കണത്തിൽ നിന്നും വിളംബര ഘോഷയാത്രയും നടത്തും. ഫുട്ബോൾ ആരാധകരും വിവിധ ടീം ഫാൻസുകളും അണിനിരക്കും.

ലോകകപ്പ് ആവേശത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ

 ചെന്ത്രാപ്പിനി: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കിക്കോഫ് കുറിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശക്കടലായി മാറിയിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു അൺഎയ്ഡഡ് വിഭാഗം. തങ്ങളുടെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് നടത്തിയ വർണാഭമായ ആഘോഷ പരിപാടികൾ ശ്രദ്ധേയമായി.

തോരാതെ പെയ്ത മഴയെ പോലും അവഗണിച്ച് നാസിക് ഡോളിന്‍റെ ചടുല താളങ്ങൾക്കൊത്ത് വിദ്യാർഥികൾ നൃത്തം ചവിട്ടിയപ്പോൾ സ്കൂൾ പരിസരം മുഴുവൻ ആവേശം നിറഞ്ഞു. ഫുട്ബോൾ പ്രേമത്തിന്‍റെ അതുല്യ കാഴ്ചകളാണ് സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത്. വിവിധ രാജ്യങ്ങളുടെ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും വിദ്യാർഥികൾ ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായപ്പോൾ അധ്യാപകരും ആവേശത്തോടെ പങ്കുചേർന്നു.

കോഴിക്കോട് എയർപോർട്ട് എസ്ഐ സാന്‍റോ തട്ടിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.വി. സുവീഷ്, പ്രിൻസിപ്പൽ വി.ബി. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

District News

മുകുന്ദപുരം താലൂക്കില്‍ മണ്ണിടിച്ചില്‍ ഭീഷണി

32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്

ഇരിങ്ങാലക്കുട: കാലവര്‍ഷം കണക്കിലെടുത്ത് മുകുന്ദപുരം താലൂക്കില്‍ മൂന്ന് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ 32 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭയില്‍ പൊറത്തിശേരി മാടായിക്കോണം വില്ലേജില്‍ വാതില്‍മാടം കോളനി, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ തെക്കുംകര വില്ലേജില്‍ മുസാഫരിക്കുന്ന്, കാറളം പഞ്ചായത്തില്‍ കോഴിക്കുന്ന് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുള്ളത്.

2018 - 19 വര്‍ഷത്തെ പ്രളയത്തിന്‍റെയും മണ്ണിടിച്ചിലിന്‍റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

കാലവര്‍ഷം ആരംഭിക്കും മുമ്പ് വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളിലെ 32 കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി.

മുസാഫരിക്കുന്നിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങളുള്ളത്. 21 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ മുഖേന മാറിതാമസിക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സത്താര്‍ പനംപറമ്പില്‍, ഷംസുദ്ദീന്‍ വലിയകത്ത്, മുഹമ്മദ് കുഴിക്കണ്ടത്തില്‍, സൈനബ കുംബളത്തുവീട്, നസീറ അറക്കപറമ്പില്‍, ആത്തിക്ക വെളുത്തേരി, ലുബീന കല്ലുവിള തേക്കേവീട്ടില്‍, ജാസ്മി പുഞ്ചപറമ്പില്‍, കൊച്ചാമി ഇടപ്പുള്ളി, ശോഭന ചെന്നറ, ഷമീറ ജാഫര്‍ കോക്കാത്തിലത്ത്, റംല ഹംസ ചീനിക്കാപുറത്ത്, അംബിക ശശി മൂത്തോളില്‍, മനോഹരന്‍ വേലപറമ്പില്‍, അയ്യപ്പന്‍ മാണാന്‍, ഐഷാബി തെരുവില്‍, എം.വി. പ്രീതി കോഴിപറമ്പില്‍, ലൈല അറക്കല്‍, ഷക്കീല വാഴപറമ്പില്‍, ബിന്ദു സജീവന്‍ പണ്ണാര്‍ത്തില്‍, വി.പി. മനീഷ് വേലപ്പറമ്പില്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പൊറത്തിശേരി വാതില്‍മാടം കോളനിയില്‍ ഏഴു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുഹറ ബീവി അറക്കല്‍, ഗിരീഷ് പേടിയ്ക്കാട്ടുപറമ്പില്‍, എലുവങ്കല്‍ സുരേഷ്, കാളിക്കുട്ടി ചേനങ്ങത്ത്, കുട്ടന്‍ മുരിങ്ങത്ത്, ഭവാനി നൊച്ചിവളപ്പില്‍, പാറളത്ത് കല്യാണി എന്നിവര്‍ക്കാണ നോട്ടീസ് നല്‍കിയിട്ടുള്ളത്.
കാറളം കോഴിക്കുന്നില്‍ രമേശ് മഠത്തിവീട്ടില്‍, വിമല അയ്യപ്പന്‍ മുല്ലയ്ക്കല്‍, അമ്മിണി മനംപിലായ്ക്കല്‍, രാധാകൃഷ്ണന്‍ വെള്ളാഞ്ചേരി എന്നീ നാല് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

District News

ചന്ദനമരം മോഷണംപോയി

കോടാലി: മാങ്കുറ്റിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന തപസ്യ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്‍റെ കോമ്പൗണ്ടില്‍നിന്നിരുന്ന ചന്ദനമരം മോഷണം പോയതായി പരാതി. തപസ്യ കേന്ദ്രത്തിന്‍റെ കോമ്പൗണ്ടില്‍ കനാല്‍ ബണ്ട്റോഡിനേടു ചേര്‍ന്നു നിന്നിരുന്ന 18 ഇഞ്ച് വണ്ണമുള്ള വലിയ ചന്ദനമരമാണ് കഴിഞ്ഞരാത്രി മോഷ്ടിക്കപ്പെട്ടത്.

ചന്ദനം മുറിച്ചുനീക്കാനുള്ള അനുമതിക്കായി റീഹാബിലിറ്റേഷന്‍ കേന്ദ്രം നടത്തിപ്പുകാര്‍ അധികൃതരുടെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ചന്ദനമരം മോഷ്ടിക്കപ്പെട്ടത്. വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കി.

District News

സ്കൂള്‍കുട്ടികള്‍ക്കു തണലേകി ക്രൈസ്റ്റിലെ തവനീഷിന്‍റെ തണല്‍ പദ്ധതി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ തണല്‍ പദ്ധതി പ്രകാരം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അഗളിയിലെ ഉന്നതിയില്‍ താമസിക്കുന്ന അറുപത് വിദ്യാര്‍ഥികള്‍ക്കും വാഴച്ചാല്‍ ജിഡബ്ലുഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ജിടിഎസ് രണ്ടുകൈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

അഗളിയില്‍ ഒളകര ഫോറസ്റ്റ് സ്റ്റേഷന്‍ പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ബി.എസ്. ഭദ്രകുമാര്‍, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്‍റ് പ്രഫസറുമായ ഡോ. മുവിഷ് മുരളി എന്നിവരില്‍ നിന്ന് ആശ വര്‍ക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശിവാനി, ഫോറസ്റ്റ് അസിസ്റ്റന്‍റ്് വള്ളിയമ്മ എന്നിവര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

സുബ്രമണ്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ പാലക്കാട് മുഖ്യാതിഥിയായിരുന്നു. വാഴച്ചാല്‍ ജിഡബ്ലുഎല്‍പി സ്‌കൂളില്‍ പ്രധാനധ്യാപിക അജിത തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ നിവേദ്യയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

ജിടിഎസ് രണ്ടുകൈ സ്‌കൂളില്‍ സീനിയര്‍ അധ്യാപിക ജോഫിയ, പിടിഎ പ്രസിഡന്റ് ഹണി റിന്‍സണ്‍ എന്നിവര്‍ തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളിയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

വാഴച്ചാല്‍ ജിഡബ്ലുഎല്‍പി സ്‌കൂള്‍ അധ്യാപികമാരായ ശ്രിജില, ലിജി മരിയ, ജിടിഎസ് രണ്ടുകൈ സ്‌കൂള്‍ അധ്യാപികമാരായ ജോഫിയ, ജിഷ, സുമി, പിടിഎ പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്‍റ്് പ്രഫസര്‍ തൗഫീഖ്, അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. വിഷ്ണു മോഹന്‍, അസിസ്റ്റന്‍റ്് പ്രഫസര്‍ സി.എല്‍. സിജി, തവനിഷ് പ്രസിഡന്‍റ് കെ.കെ. നിമിഷ, തവനിഷ് സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്‍റ്് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറര്‍ ഐശ്വര്യ പ്രവീണ്‍, ജോയിന്‍റ് ട്രഷറര്‍ ഐ.എ. ശ്വേത എന്നിവര്‍ പങ്കെടുത്തു.

District News

മാളയിൽ തെരുവുനായയുടെ കടിയേറ്റവർ ചികിത്സയിൽ

മാള: അഷ്ടമിച്ചിറയിൽ രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അഷ്ടമിച്ചിറ - വിജയഗിരി റോഡിലാണ് തെരുവുനായ പലരെയും ആക്രമിച്ചത്.

മാപ്രാംപിള്ളി ചന്ദ്രൻ ( 65), ഇളംകുറ്റിയിൽ വേലായുധൻ (56) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവരിൽ ചന്ദ്രനെ മാള ഗവൺമെന്‍റ് ഹോസ്പിറ്റലിലും വേലായുധനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയെ ഇന്നലെ വൈകീട്ട് പിടികൂടിയിട്ടുണ്ട്.

District News

വിദ്യാലയങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ മിന്നൽപരിശോധന

എടത്തിരുത്തി: ആരോഗ്യ ജാഗ്രത 2026-ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി എടത്തിരുത്തിയിലെ വിദ്യാലയങ്ങളിൽ മിന്നൽ പരിശോധന നടത്തി.
സ്കൂൾ പരിസരങ്ങളിലെ ശുചിത്വം, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, കൊതുക് നിവാരണ പ്രവർത്തനങ്ങൾ, ശൗചാലയങ്ങളുടെ പരിപാലനം, പാചകപ്പുരയിലെ ശുചിത്വം, പാചക - ഭക്ഷണ വിതരണ ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.

പരിശോധനയിൽ വിദ്യാലയങ്ങളിൽ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത അധികൃതർ നിർദേശിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുന്നതിനും ജൈവ - അജൈവ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനും നിർദേശങ്ങൾ നൽകി.

പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ സി. ബിഞ്ചു ജേക്കബ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എം.ലിനി, എ.എസ്.രബിത, കെ.എസ്.ആനന്ദ് എന്നിവർ നേതൃത്വം നൽകി. ഇത്തരം പരിശോധനകൾ തുടർന്നും നടത്തുമെന്ന് പ്രദേശിക പൊതുജനാരോഗ്യ മേധാവി ഡോ.ആർ. രാഗി അറിയിച്ചു.

District News

ഇന്ന് ഓറഞ്ച് അലര്‍ട്ട്; മുന്‍കരുതലുമായി ജില്ലാ ഭരണകൂടം

തൃശൂർ: കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഇന്നു ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതാനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. ഓറഞ്ച് ബുക്ക് പ്രകാരം മുന്നൊരുക്കങ്ങൾ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

മിന്നൽച്ചുഴലിയിൽ നാശം: റവന്യൂമന്ത്രിക്കു പരാതി നൽകി

തൃശൂർ: നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി, പൂച്ചെട്ടി, അയ്യരിക്കുന്ന് കോളനി എന്നിവിടങ്ങളിലുണ്ടായ മിന്നൽച്ചുഴലിയിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനു കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകി. ചുഴലിയിൽ പത്തു വീടുകളുടെ ഓടുകളും ട്രെസുകളും പറന്നുപോയി.

ഇരുപതോളം വീടുകളിൽ ഫലവൃക്ഷങ്ങൾ നശിച്ചെന്നും വീടുകളിൽ വെള്ളംകയറി സാമഗ്രികൾ നശിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Latest News

Corehub Up