കോവിഡ്: വാണിജ്യമേഖലയ്ക്കും വലിയ ആഘാതം
Friday, June 6, 2025 11:40 PM IST
കോട്ടയം: ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയേറുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുവരവും യാത്രകളും രോഗം കൂടുതല്‍ തീവ്രമാകാന്‍ കാരണമായേക്കും. കേരളത്തില്‍നിന്നുള്ള പൈനാപ്പിള്‍, മാമ്പഴം, ജാതിക്ക, ചക്ക തുടങ്ങിയ സാധനങ്ങളുടെ വില്‍പന വടക്കേ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ കുറഞ്ഞു. പാല്‍, മുട്ട, പച്ചക്കറി, മീന്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വരവും വ്യാപനത്തിന് ആക്കം കൂട്ടുന്നു.

മാര്‍ക്കറ്റുകളോടും ടൗണുകളോടും ചേര്‍ന്നാണ് സമീപദിവസങ്ങളില്‍ കോവിഡ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 192 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,679 ആയതില്‍ 450 കേസുകളും കോട്ടയം ജില്ലയിലാണ്.

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം സ്ഥിരീകരിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം പരിമിതമാണ്.

വ്യാപന ശേഷി കൂടുതലാണെങ്കിലും പുതിയ കോവിഡ് വകഭേദത്തിന് തീവ്രത കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പ്രായമായവരിലും കടുത്ത രോഗങ്ങളുള്ളവരിലും കോവിഡ് മരണകാരണമായേക്കാം.

പ്രായം കൂടിയവര്‍, കടുത്ത പ്രമേഹം, അമിതരക്തസമ്മര്‍ദം, ആസ്ത്മ, ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റില്‍ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവാണ് രോഗലക്ഷണങ്ങള്‍.