ഉരുൾദുരന്ത മേഖലയിലെ വിദ്യാർഥികൾക്ക് യെനെപോയ സർവകലാശാലയിൽ പ്രവേശനം
1570034
Tuesday, June 24, 2025 7:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത പ്രദേശങ്ങളിൽനിന്നുള്ള 100 വിദ്യാർഥികൾക്ക് യെനെപോയ സർവകലാശാലയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർവകലാശാലയുടെ കീഴിലുള്ള സുലേഖ കോളജ് ഓഫ് നഴ്സിംഗ്, യെനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. യെനെപോയ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ യെനെപോയ ഫൗണ്ടേഷനാണ് ഇത്രയും വിദ്യാർഥികളുടെ പഠനം സ്പോണ്സർ ചെയ്യുന്നത്. ഫൗണ്ടേഷൻ പ്രതിനിധികളായ ഡോ.ടോബിൻ ജോസഫ്, അഡ്വ.പ്രണവ് സി. ഹരി, എ. അഷ്മിയ, ആർ. അനൂപ്, അലൻ അലക്സ് എന്നിവരും പങ്കെടുത്തു.