സുൽത്താൻ ബത്തേരി: മേലെ പുത്തൻകുന്നിൽ നിന്ന് ചിറ്റൂർ അരിമാനിവഴി കോളിയാടിയിലേക്കുള്ള റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായതോടെ യാത്രക്കാർ ദുരിതത്തിലായി. മേഖലയിലെ ജനങ്ങൾ പഞ്ചായത്ത് ഓഫീസിലും മറ്റുമായി പോയികൊണ്ടിരിക്കുന്നത് ഇതുവഴിയാണ്. റോഡ് തകർന്നതോടെ കിലോമീറ്ററുകൾ ചുറ്റിയാണ് ഇപ്പോൾ ആളുകൾ പഞ്ചായത്ത് ഓഫീസിലും മറ്റും പോകുന്നത്.

റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾപോലും വിളിച്ചാൽ വരാത്ത അവസ്ഥയാണ്. വാഹനം ഇതുവഴി ഓടാത്തതിനാൽ രോഗികളെപോലും ആശുപത്രിയിലെയ്ക്ക് എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണ്.

ചിറ്റൂർ അരിമാനി മേഖലയിൽ നിന്ന് സ്കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും നിരവധി വിദ്യാർഥികളാണ് പോകുന്നത്. ഇവരെല്ലാം ഇപ്പോൾ കാൽനടയായാണ് സഞ്ചരിക്കുന്നത്. തകർന്ന് കിടക്കുന്ന ചിറ്റൂർ - അരിമാനി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.