സുൽത്താൻ ബത്തേരി: മാനിക്കുനി ഉന്നതിയിലെ ഭവന നിർമാണം പൂർത്തിയാക്കുന്നതിന് ഇടപെടുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.

ഡിവിഷൻ 24ൽപ്പെട്ട മാനിക്കുനി ഉന്നതിയിൽ പ്രധാൻമന്ത്രി ആവാസ് യോജനയിൽ(പിഎംഎവൈ)അനുവദിച്ചതിൽ മൂന്നു വീടുകളുടെ പണി പൂർത്തിയായി. 10 വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്. നിർമാണം നിലച്ചുവെന്ന് ആരോപിച്ച വ്യക്തികൾ വീടുകളുടെ പണി സ്വന്തം ഇഷ്ടപ്രകാരം ബന്ധുവിനെ ഏൽപ്പിച്ചതാണെന്നാണ് അറിയുന്നത്. ഭവന നിർമാണം ഏറ്റെടുത്തയാളെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. കരാറുകാരനെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.