അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണില്‍ തെരുവുനായയുടെ ആക്രമണം വർധിക്കുന്നു. കഴിഞ്ഞദിവസം വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

കരുകോണില്‍ ട്യൂഷന്‍ സെന്‍ററില്‍ എത്തിയ വിദ്യാര്‍ഥി, വ്യാപാരി, കാല്‍നട യാത്രികര്‍ ഉള്‍പ്പടെയുള്ളവരെയാണ് നായ കടിച്ചത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

അലയമണ്‍ സ്വദേശികളായ ബൈജു, ജോയ്, ഗോപി, അഭിജിത്ത്, സനല്‍, സുര, ഇട്ടിവ സ്വദേശി അബ്‌ദുൾ വാഹിദ് എന്നിവരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഗോപിയുടെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരിക്ക്. പരിക്കേറ്റവരെ പഞ്ചായത്ത് പ്രസിഡന്‍റ് എം.ജയശ്രീ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശിച്ചു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ചിഞ്ചുറാണിയെ സംഭവം അറിയിച്ചിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്നും ജയശ്രീ പറഞ്ഞു.

തെരുവുനായ്ക്കളെ അമർച്ച ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.