പത്തനാപുരം: വാഹനാപകടത്തില്‍ ഇരുകാലുകളും ഒടിഞ്ഞ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെടുമ്പന സ്വദേശി ജോയി(67)യെ സംരക്ഷിക്കാനാരുമില്ലാത്തതിനെത്തുടര്‍ന്ന് ഗാന്ധിഭവന്‍ ഏറ്റെടുത്തു. ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ ജോയി മുപ്പത്തിയഞ്ചുവര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു.

കോഴിക്കോടു വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതിരുന്ന ജോയിയുടെ ദുരവസ്ഥ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്‌ടറെ അറിയിക്കുകയും കളക്‌ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയിക്ക് സംരക്ഷണം നല്‍കാന്‍ ഗാന്ധിഭവനോട് ആവശ്യപ്പെടുകയായിരുന്നു.

സാന്ത്വന പരിചരണാര്‍ഥംഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച ജോയ് ക്ക് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു.