കിഴക്കേകല്ലടയിൽ ക്ഷീരകർഷകർ ദുരിതത്തിൽ
1564078
Sunday, June 1, 2025 6:21 AM IST
കിഴക്കേ കല്ലട. കിഴക്കേ കല്ലടയിലെ മൃഗാശുപത്രിയിലെ ഡോക്ടർ പോയിട്ട് മാസങ്ങളാകുന്നു. മഴക്കാല സമയത്ത് കന്നുകാലികൾക്ക് നിരന്തരമായ അസുഖങ്ങൾ ബാധിക്കുന്ന സമയമാണ്. കല്ലടയിലെ കന്നുകാലികൾക്ക് അസുഖങ്ങൾ വന്നാൽ അവരെ പരിചരിക്കാനോ ഹോസ്പിറ്റലിൽ മരുന്ന് കൊടുക്കാനോ ആളില്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു.
പുറത്തുനിന്ന് ഡോക്ടർമാരെ വിളിക്കുന്നതും മെഡിക്കൽ സ്റ്റോറിൽ പോയി മരുന്നു വാങ്ങുന്നതും കർഷകർക്ക് ഒരു ബാധ്യതയായി മാറിയിരിക്കുന്നു .മിക്ക കർഷകരും പശു പരിപാലനം നിർത്തി തുടങ്ങിയിരിക്കുന്നു.
ഇതുകൊണ്ട് ഉപജീവനമാർഗംനടത്തുന്ന ക്ഷീരകർഷകർ കഷ്ടത്തിൽ ആയിരിക്കുകയാണ്. പാലിന്റെ വിലക്കുറവും തീറ്റയുടെ വില കൂടുതലും കാരണം മിക്ക കർഷകരും ക്ഷീരമേഖല ഉപേക്ഷിക്കുകയാണ് .
കിഴക്കേ കല്ലടയിലെ ഡോക്ടറുടെ അഭാവവും ഇതിനൊരു കാരണമായി മാറുന്നു. എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് ക്ഷീരകർഷകനും സാമൂഹിക പ്രവർത്തകനുമായ ചന്ദ്രൻ കല്ലട ആവശ്യപ്പെട്ടു.