പേരൂര്‍ക്കട: മഴക്കെടുതി തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ മഴ ഏറെക്കുറെ ഒഴിഞ്ഞുനിന്നുവെങ്കിലും ഈയൊരുദിവസം 8 കോളുകളാണ് തിരുവനന്തപുരം ഫയര്‍ഫോഴ്‌സിന് ലഭിച്ചത്.

പേരൂര്‍ക്കട ഹാര്‍വിപുരത്ത് പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ ആസ്ബസ്‌റ്റോസ് റൂഫിലേക്ക് തണല്‍മരം വീണ് വീടു തകര്‍ന്നു. പൂജപ്പുര മുടവന്‍മുകളില്‍ ഇലക്‌ട്രിക് ലൈനിനു മുകളില്‍ കൂറ്റന്‍ പ്ലാവ് വേരറ്റുവീണു. മുറിഞ്ഞുമാറിയ ലൈനുകള്‍ കെഎസ്ഇബി ജീവനക്കാരെത്തി പുന:സ്ഥാപിച്ചു.

ശാസ്തമംഗലം കുറുപ്പ്‌സ് ലെയിനില്‍ അജയകുമാറിന്‍റെ 32-ാം നമ്പര്‍ വീടിനുമുകളില്‍ കൂറ്റന്‍ തെങ്ങുവീണ് വീടിനു കേടുപാടുകള്‍ ഉണ്ടായി. പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ഇലക്‌ട്രിക് സെക്ഷന്‍ കെട്ടിടത്തിനു മുകളില്‍ വീണ കൂറ്റന്‍ വട്ടമരം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് മുറിച്ചുനീക്കിയത്.

തിരുവനന്തപുരം ഫൈന്‍ആര്‍ട്ട് കോളജ് വളപ്പിനുള്ളില്‍നിന്ന തണല്‍മരം വീണ് യാത്രാതടസമുണ്ടായി. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ ഷാഫി, ഷഹീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്.