കൊല്ലം : ശാസ്താംകോട്ട കേരള ബാങ്കിൽ നിന്നും വായ്പയെടുത്ത മത്സ്യ ത്തൊഴിലാളിക്ക് മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷനിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കുന്നതുവരെ മാനുഷിക പരിഗണന നൽകി നിയമാനുസൃതം സാവകാശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.കേരള ബാങ്ക് ശാസ്താംകോട്ട ശാഖാ മാനേജർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

2006 മാർച്ച് 15നാണ് പരാതിക്കാരിയായ ശാസ്താംകോട്ട മനക്കര സ്വദേശിനി മേഴ്സി കേരള ബാങ്കിൽ നിന്നും വായപയെടുത്തത്. 2015ൽ 44,030 രൂപ തിരിച്ചടച്ചു. 2024 ഓഗസ്റ്റ് 31 വരെ 42,449 രൂപ തിരിച്ചടക്കാനുണ്ട്. പണം തിരിച്ചടച്ചാൽ മാത്രമേ പണയാധാരം തിരികെ നൽകുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കടാശ്വാസ കമ്മീഷനിൽ നിന്നും അനുവദിച്ച തുകയിൽ നിന്നും വായ്പ തുക ഈടാക്കി ആധാരം തിരികെ നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.