കുണ്ടറ:കുണ്ടറയുടെ പല ഭാഗങ്ങളിലും മഴക്കെടുതിയിൽ താറുമാറായ വൈദ്യുതിബന്ധം നാല് ദിവസം കഴിയുമ്പോഴും പുനസ്ഥാപിക്കാൻ കഴിയാത്തത് മൂലം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണെന്ന് പി.സി. വിഷ്ണു നാഥ്‌ എം എൽ എ പറഞ്ഞു. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രിക്ക് എം എൽ എ കത്ത് നൽകി.

കുഞ്ഞുങ്ങളും, രോഗികളും, പ്രായമായവരുമൊ ക്കെയുള്ള കുടുംബങ്ങൾ കടുത്ത പ്രയാസത്തിലാണ്. തകരാറിലായ വൈദ്യുതി തൂണുകൾ മാറ്റുന്നതിനായി തൂണുകളുടെ ദൗർലഭ്യത നേരിടുന്നതായി നേരിട്ട് മനസിലാക്കുവാൻ കഴിഞ്ഞു. ഇത് പരിഹരിക്കുവാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിക്ക്‌ എംഎൽഎ കത്ത് നൽകിയത്.

നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എംഎൽഎ നേരിട്ട് എത്തി സ്ഥിതി ഗതികൾ വിലയിരുത്തുകയും കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി തകരാർ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.