ചാത്തന്നൂർ: ദേശീയപാത വികസന ഭാഗമായി ചാത്തന്നൂർ തിരുമുക്കിൽ പണിത അടിപ്പാത പെ ളിച്ച് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് ചാത്തന്നൂർ വികസന സമിതി ദേശീയപാത അഥോറിറ്റി ചെയർമാന് നിവേദനം നൽകി.

നിലവിലുള്ള അടിപ്പാതജനങ്ങളെനട്ടംതിരിക്കുന്നതാണ്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രമായാണ് ഇവിടെ അടിപ്പാത (എസ് വിയുപി) നിർമിച്ചിരിക്കുന്നത്.അടിപ്പാതയുടെ ഇരുവശത്തും വാഹനങ്ങൾക്ക് വന്നുതിരിഞ്ഞു പോകാൻ ഏറെ പ്രയാസമുണ്ടാക്കുന്ന തരത്തിലാണിതിന്‍റെ നിർ മാണമെന്നാണ് ആക്ഷേപം. ജി ല്ലയിലെ ഏറെ പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ് ചാത്തന്നൂർ തിരുമു ക്ക്.

കൊല്ലം-പരവൂർ-വർക്കല തുട ങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന സംസ്ഥാന പാത ഇവിടെനിന്നാണ് ആരംഭിക്കുന്നത്.

പരവൂർ ഭാഗത്തുനിന്നു വരുന്ന യാത്രാവാഹനങ്ങൾ അടക്കമുള്ള ഒരു വാഹനത്തിനും തൊട്ടടുത്ത ചാത്തന്നൂർ ജംഗ്ഷനിലേക്ക് ഈ അടിപ്പാത വഴി പോകുക സാധ്യമ ല്ല . ചാത്തന്നൂർ നിയമസഭാമണ്ഡലത്തിലെ അഗ്നിരക്ഷാനിലയം പരവൂരിലാണുള്ളത്.

ചാത്തന്നൂർ പ്രദേശങ്ങളിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അഗ്നിരക്ഷാസേനയ്ക്ക് ഇതുവഴി ചാത്തന്നൂരിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത വിധമാണ് നി ലവിലെ അടിപ്പാതയുടെ നിർമാണം നടത്തിയിരിക്കുന്നത്.ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ചാത്തന്നൂരിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎൻഎസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും ഏറെ ബുദ്ധി മുട്ടേണ്ടിവരും. ജനങ്ങളുടെ വികസന ആവശ്യങ്ങളോ പ്രദേശത്തിന്‍റെ പ്രത്യേകതകളോ പരിഗണിക്കാ തെയാണ് ഡിപിആർ (വിശദ പദ്ധ തിരേഖ) തയാറാക്കിയതെന്നാണ് ആക്ഷേപം.

വലിയ വാഹന ങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ തിരുമുക്കിലെ അടിപ്പാത പുനർനിർമിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച്ചാത്തന്നൂർ വികസനസമിതി ദേശീയപാത അഥോറിറ്റി ചെയർമാൻ, റിജിണൽ ഓഫീസർ, പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.നിലവിലെ വിഷയം സംബന്ധിച്ച് വികസനസമിതി നിരവധി പരാതികൾ ചെയർമാനും റീജിണൽ ഓഫീസർക്കും പ്രോജക്ട് ഡയറക്ടർക്കും നൽകിയിരുന്നു.

പ്രോജക്ട് ഡയറക്ടറുമായി നടത്തിയ യോഗത്തിൽ ഗൗരവമായി പ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നെങ്കിലും ഒരു ഫലവും ഇതുവരെയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിവേദനം നൽകിയത്. ജനങ്ങൾക്കുവേണ്ടിയാണ് ദേശീയപാത വികസനം നടത്തുന്നതെങ്കിൽ അവരുടെ ആവശ്യങ്ങൾകുടി പരിഗണിക്കാൻ ദേശീയപാതാ അഥോറിറ്റി തയാറാകുകയാണ് വേണ്ടതെന്ന് വിക സനസമിതി ഭാരവാഹികൾ പറഞ്ഞു. 

ചാത്തന്നൂർ തിരുമുക്കിലെ അടിപ്പാത സംബന്ധിച്ച വിഷയം കൂടി പുനഃപരിശോധിക്ക ണമെന്നും വലിയ വാഹനങ്ങൾ ക്ക് സൗകര്യപ്രദമായി കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുനർനിർമിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വികസന സമിതി ചെയർമാൻ ജി. രാജശേഖരനും കൺവീനർ ജി.പി.രാജേഷും പറഞ്ഞു.