ഉഴുന്നുവടയിലും പഴംപൊരിയിലും പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ: അന്വേഷണം പുകപോലെയായി
1564325
Monday, June 2, 2025 6:34 AM IST
അജി വള്ളിക്കീഴ്
കൊല്ലം: ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാന്‍ പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത എണ്ണ ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കട കോര്പറേഷന് അധികൃതര്‍ അടച്ച് പൂട്ടിച്ച സംഭവത്തി െന്റ അന്വേഷണം എങ്ങുമെത്താതെ പാതി വഴിയിൽ നിലച്ച് പുകപോലെയായി.
കോർപറേഷൻ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിൽ ഉണ്ടായതെന്ന് ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും തങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടും ഫുഡ് ആന്റ് സേഫ്റ്റി നടപടികൾക്ക് വൈകിയെന്നു കോർപറേഷൻ ആരോഗ്യ വിഭാഗവും സംഭവത്തിൽ അന്യോന്യം പഴിചാരുകയാണ്.
റെയില്‍വേ സ്റ്റേഷനു സമീപത്തെ കട കോര്പറേഷന് അധികൃതര്‍ പൂട്ടിയ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് മലയാളികള്‍ കേൾക്കുന്നത്. പാമൊലിന്‍ എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക് പോളിത്തീന്‍ കവറുകള്‍, പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം ഇട്ടു തിളപ്പിക്കുന്നത് പതിവെന്നതായിരുന്നു ആരോപണം.
പരാതിക്കാരനായ ആൾ വിവരം കോർപറേഷനിലെ ആരോഗ്യ വിഭാഗത്തെയാണ് ആദ്യം അറിയിക്കുന്നത്. കോർപറേഷൻ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോൾ എണ്ണയിൽ പ്ലാസ്റ്റിക് കവർ കിടക്കുന്നത് നേരിൽ കണ്ടതോടെ ഫുഡ് ആന്റ് സേഫ്റ്റിയെ അറിയിക്കുകയാണ് ഉണ്ടായത്. കോർപറേഷൻ ഉദ്യോഗസ്ഥർ നഗര പരിധിയിലെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ടാലും ഫൈൻ അടപ്പിക്കാറാണ് പതിവ്. ഇക്കാര്യത്തിൽ കേസെടുത്ത് നടപടികളിലേക്ക് നീക്കേണ്ട ചുമതല ഫുഡ് ആന്റ് സേഫ്റ്റി വകുപ്പി േന്റതാണ്.
ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ എത്തുമ്പോഴും ചട്ടിയിലെ എണ്ണയിൽ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നെങ്കിലും കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവ്യക്ത കണ്ടതോടെ കൂടുതൽ അന്വേഷണത്തിനായി പോലീസ് അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
വിവാദമായ സംഭവം കണ്ടെത്തിയ കോർപറേഷൻ ഹെൽത്ത് വിഭാഗം അപ്പോൾ തന്നെ തെളിവിനുള്ള സാമ്പിളുകൾ ശേഖരിക്കാതിരുന്നത് ഫുഡ് ആന്റ് സേഫ്റ്റിയുടെ തുടർ അന്വേഷണ സാധ്യതകൾ അടക്കുന്നതായിരുന്നു.
കോർപറേഷൻ ഹെൽത്ത് വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും തമ്മിൽ ഇതിനിടെ നേർക്ക് നേർ പോരാണ് നടന്നത്. കോർപറേഷനു ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധന നടത്താനുള്ള അധികാരമില്ലെന്ന് ഫുഡ് ആന്റ് സേഫ്റ്റിയും ഉണ്ടെന്നു കോർപറേഷൻ ഉദ്യോഗസ്ഥരും നിലപാടെടുത്തതോടെ ശുചിത്വത്തി ിെ ന്റ കാര്യത്തിൽ പോലും കോർപറേഷനിലെ ആരോഗ്യവിഭാഗം നടത്തി വന്ന പരിശോധനകൾ നാമമാത്രമായി മാറി.
സംഭവം കൗൺസിൽ യോഗത്തിൽ എത്തിയപ്പോൾ നഗര പരിധിയിലെ ശുചിത്വവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കോർപറേഷനുള്ളതാണെന്നാണ് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞത്.
ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാന്‍ പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത എണ്ണ ഉപയോഗിച്ചെന്ന ആരോപണത്തിനു അടിസ്ഥാനമില്ലെന്നാണ് ജില്ലയിലെ ഫുഡ് ആന്റ് സേഫ്റ്റിയുടെ ചുമതല വഹിക്കുന്ന വിനോദ് കുമാർ ദീപികയോട് പറഞ്ഞത്. രാജ്യത്ത് ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എണ്ണയിൽ പ്ലാസ്റ്റിക് കവർ ഉരുകിച്ചേരില്ലെന്നും വിനോദ് കുമാർ പറയുന്നു.
ഇക്കാര്യത്തിൽ കോർപറേഷൻ ഹെൽത്ത് വിഭാഗം ഉടനടി തെളിവ് ശേഖരിക്കാൻ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയായെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ചിപ്സ് തയാറാക്കുന്പോൾ കേടാകാതെ ഇരിക്കുന്നതിനായി ഇത്തരത്തിൽ ചിലര്‍ ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയ റിപ്പോർട്ടുകൾ വന്നിരുന്നതാണ്.
പലഹാരങ്ങള്‍ നന്നായി മൊരിയാനും തിളക്കം കിട്ടാനുമാണ് ഇതു ചെയ്യുന്നതെന്നും ഇതിനാൽ പെട്ടെന്നു എണ്ണ പലഹാരങ്ങൾ ചീത്തയാകുന്നില്ലെന്നും ആയിരുന്നു പറഞ്ഞിരുന്നത്. സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയെങ്കിലും കോർപറേഷൻ ആരോഗ്യ വിഭാഗത്തി െ ന്റ അനാസ്ഥ മൂലം തെളിവില്ലാത്ത വെറും ആരോപണവുമായി 'പ്ലാസ്റ്റിക് ഉരുക്കി പൊരിക്കൽ' മാറി.
പ്ലാസ്റ്റിക് ഉരുകി ചേര്‍ന്ന എണ്ണയുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത്തരം എണ്ണപ്പലഹാരങ്ങള്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വലിച്ചാല്‍ വലിയുന്ന ടൈപ് സോഫ്റ്റ് ആന്റ് ക്ലിയര്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോ ഡെന്‍സിറ്റി പോളി എതിലിന്‍ നൂറ് ഡിഗ്രിയില്‍ അധികം ചൂടാകുമ്പോള്‍ കട്ടിയുള്ള ദ്രാവക രൂപത്തിലേക്ക് മാറും. എന്നാല്‍ അത് പൂര്‍ണമായി എണ്ണയുമായി ചേരില്ല. 120 ഡിഗ്രിയില്‍ കൂടുതല്‍ വരുന്ന പൂരിത കൊഴുപ്പ് കൂടുതലുള്ള തിളച്ച വെളിച്ചെണ്ണയില്‍ ഇത് നന്നായി ചേർക്കാനാവുമെങ്കിലും പൂര്‍ണമായി ലയിക്കില്ല. ഇത് തിളച്ച വെളിച്ചെണ്ണയുടെ വിസ്കോസിറ്റി കൂടുതല്‍ കട്ടിയുള്ളതുമാക്കുകയാണ് ചെയ്യുക.
ഇത്തരത്തില്‍ പ്ലാസ്റ്റിക് ചേര്‍ത്ത് കട്ടികൂടുന്ന ഓയിലില്‍ വറുക്കുന്ന പലഹാരങ്ങള്‍ക്ക് തുല്യമായ രീതിയില്‍ ചൂട് കിട്ടുകയും കരിയാതെ ഫ്രൈ ആവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. തുല്യമായ ചൂട് കിട്ടുന്നത് വഴി എണ്ണക്കടികള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ നല്കുന്ന മൈലാര്‍ഡ് രാസപ്രവര്‍ത്തനം ത്വരിതപ്പെടുകയും ചെയ്യുന്നുണ്ട്.
പലഹാരങ്ങള്‍ പൊടിയാതിരിക്കാനും ചിലർ പ്ലാസ്റ്റിക് എണ്ണയില്‍ ചേർക്കാറുണ്ട്. ഇത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിലൂടെ എണ്ണയുടെ നിറം മാറില്ല. ഒരു തവണ ഉപയോഗം കഴിഞ്ഞ ഈ എണ്ണയിൽ നിന്ന് അരിപ്പയില്‍ അരിച്ച് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.
എണ്ണയുടെ ചൂട് കുറയുന്നതോടെ പ്ലാസ്റ്റിക് വീണ്ടും എണ്ണയില്‍ നിന്ന് വേറിട്ട് കിടക്കുകയും ചെയ്യും. ചുരുക്കത്തിൽ 120 ഡിഗിയില്‍ കൂടുതല്‍ ചൂടുള്ളപ്പോൾ മാത്രമെ പ്ലാസ്റ്റിക് വെളിച്ചെണ്ണയിലും പാം ഓയിലിലും ചേർക്കാനാകു.