നെടുമങ്ങാട് : വെള്ളനാട് കുതിരകളത്തിന് സമീപം മേലെക്കോണത്ത് കരടിയെ കണ്ടതായി നാട്ടുകാർ. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി.

പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.ശ്രീജു, ആർആർടി സെക്‌ഷൻ ഓഫീസർ മുഹമ്മദ് നൗഷാദ്, പഞ്ചായത്തംഗം എസ്.ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ചില കാൽപാടുകൾ കണ്ടെത്തി. മഴ കാരണം മണ്ണൊലിച്ച് കാൽപാടുകൾ അവ്യക്തമായതിനാൽ ഇത് കരടിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷമേ കാൽപാടുകൾ കരടിയുടേതാണോയെന്ന് പറയാൻ കഴിയുള്ളുവെന്നും വരും ദിവസങ്ങളിൽ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നാട്ടുകാരനായ രവി മേലെക്കോണം കമലാസനന്‍റെ പറമ്പിൽ ചക്കയിടാൻ പോയപ്പോൾ സമീപത്തെ പാറയിൽ കരടി ഇരിക്കുന്നത് കണ്ടെന്നാണ് പറയുന്നത്.