കുണ്ടറ: വൈദ്യുതി അഭാവം പുനസ്ഥാപിക്കാൻ നാലു ദിവസമായിട്ടും അധികൃതർക്ക് കഴിയാത്തതിനെതുടർന്ന് റോഡിൽ മെഴുകുതിരി ദീപം വച്ച് പ്രതിഷേധിച്ചു.

പെരുമ്പുഴ കല്ലുപാലക്കട കലാസമിതി ഭാഗത്താണ് മ ഴക്കെടുതി മൂലമുണ്ടായ വൈദ്യുതി അഭാവം പുനസ്ഥാപിക്കാൻ നാലു ദിവസമായിട്ടും അധികൃതർക്ക് കഴിയാതായത്. സ്ഥലം മെമ്പർമാർ മറ്റ് സാമൂഹ്യ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനാലാണ് നാട്ടുകാർ മെഴുകുതിരി റോഡിൽ കത്തിച്ചുവച്ച് പ്രതിഷേധം നടത്തിയത്. ഇത് മൂലം ജനങ്ങളുടെ എല്ലാ ദൈനംദിന കാര്യങ്ങളും മുടങ്ങിയ അവസ്ഥയിലാണ്. ഫിനാൻസ് ഇട്ട് ഇലക്ട്രിക് ഓട്ടോറിക്ഷ എടുത്ത കാൻസർ രോഗികൾ വരെ ഉള്ള നിരവധി വീട്ടുകാർ ഈ മേഖലയിലുണ്ട്.

അവരുടെ മരുന്നിന്‍റെ സാമ്പത്തികവും, വാഹനത്തിന്‍റെ അടവും എല്ലാം ഈ വാഹനത്തെ ആശ്രയിച്ചാണ് നടക്കുന്നത് .കഴിഞ്ഞ നാല് ദിവസമായി ഉണ്ടായ ഈ അഭാവം മൂലം തങ്ങൾക്കുണ്ടായ കഷ്ടം നഷ്ടങ്ങൾ എങ്ങനെ നികത്തുമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. എന്നാൽ കെഎസ്ഇബി അധികൃതർ പറയുന്നത് സ്റ്റാഫുകളുടെ അഭാവം മൂലം എല്ലാഇടവും എത്തിപ്പറ്റാൻ കഴിയാത്ത അവസ്ഥ ആണെന്നാണ്.

എഴുകോൺ കെ എസ് ഇ ബി സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന കരിപ്പുറം കടമാൻതടം മേഖലയിലും ഇതേ അവസ്ഥ തുടരുകയാണ്. 24 മണിക്കൂറിനകം ബദൽ സംവിധാനം ഒരുക്കി നൽകേണ്ട നിയമം നിലനിൽക്കേയാണ് കെഎസ്ഇബിയുടെ ഈ അലംഭാവം. ഇത് തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറയുന്നു.