അഞ്ചല്‍ : നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ആലഞ്ചേരി പണ്ടാരക്കോണം സ്വദേശി ജെനി പിടിയില്‍. അഞ്ചല്‍ പട്ടണത്തിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ചക്കു ശ്രമിക്കുന്നതിനിടെയാണ് ജെനി അഞ്ചല്‍ പോലീസിന്‍റെ പിടിയിലാകുന്നത്.

ആർ ഓ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രഭാ സ്റ്റോറിലെ കാഷ് കൗണ്ടറിൽ എത്തിയ ജെനി പണമെടുക്കുന്നതിനിടെ കടയുടമയും മറ്റുള്ളവരുമെത്തുകയും തടഞ്ഞു വച്ച് പോലീസിന് കൈമാറുകയുമായിരുന്നു.

അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ജെനി. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ പിന്നീട് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.