കൊല്ലം: റെയിൽവേ പാളത്തിലെ കണക്ടിങ് റോഡ് ഊരിമാറിയതിനാൽ സിഗ്നൽ കിട്ടാതെ പാസഞ്ചർ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ കയറാൻ കഴിയാതായ സംഭവം റെയിൽവേ അന്വേഷിക്കും.

സിഗ്നൽ കിട്ടാതെ ട്രെയിൻ റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ കയറാതെ വന്നതോടെ നടന്ന പരിശോധനയിലാണ് ലൈനിൽനിന്നും ലൂപ്പ് ലൈനിലേക്കും, മറിച്ചും ട്രെയിൻ വഴിതിരിച്ചുവിടുന്ന കണക്ടിങ് റോഡ് ഊരിമാറിയനിലയിലാണെന്ന് കണ്ടെത്തുന്നത്. ഓച്ചിറ റെയിൽവേ സ്‌റ്റേഷനു തെക്കുഭാഗത്തെ ട്രാക്കിലാണ് ഈ സംഭവം. ശനിയാഴ്ച പുലർച്ചെ 5.15 ന് പാസഞ്ചർ ട്രയിൻ എത്തുമ്പോഴാണ് ഇത് അറിയുന്നത്.

കണക്ടിങ് റോഡ് ഊരിമാറിയതു റെയിൽവെയുടെ ആധുനിക സംവിധാനത്തിലൂടെ മനസിലാക്കുകയായിരുന്നു. സിഗ്നൽ ലഭ്യമാകാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ട് പരിശോധിക്കുമ്പോഴാണ് ഇതറിയുന്നത്. ഇതോടെ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് മാറി മധ്യഭാഗത്തുള്ള പ്രധാന ലൈനിലൂടെ സ്‌റ്റേഷനിൽ എത്തി യാത്രക്കാരെ കയറ്റുകയായിരുന്നു.

ഇതിനാൽ പിന്നീടുവന്ന പാലരുവി എക്‌സപ്രസും പ്രധാന ലൈനിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയത്. തുടർന്ന് ഏറനാട് എക്‌സ്പ്രസ്, വന്ദേഭാരത് എക്‌സപ്രസ് എന്നീ ട്രെയിനുകളും കടന്നുപോയി. സിഗ്നൽ,ട്രാഫിക് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്ഥലത്ത് എത്തി തകരാർ പിന്നീട് പരിഹരിക്കുകയാണ് ഉണ്ടായത്.

തിരുവനന്തപുരത്തുനിന്നും എത്തിയ ആർ പി എഫ് എ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി തകരാർ വിശദമായി പരിശോധിച്ചിരുന്നു. മുൻപും രണ്ടിടത്ത് സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും, സംഭവത്തിൽ ദുരൂഹത ഇല്ലെന്നുമായിരുന്നു പ്രാഥമിക നിഗമനം. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചിരിക്കുന്നത്.