പുനലൂർ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നിരവധി വൈദ്യുതി തൂണുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ട്രാൻസ്‌ഫോർമർ സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

പുനലൂർ ഡിവിഷൻ പരിധിയിലെ മുഴുവൻ പ്രദേശത്തും അനവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.പരിമിതമായ ജീവനക്കാരെയും കോൺട്രാക്ടമാരെയും ഉപയോഗിച്ച് വൈദ്യുതി ബന്ധം സമയബന്ധിതമായി പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള തീവ്ര പരിശ്രമത്തിലാണ് ഇലക്ട്രിസിറ്റിബോർഡ്.

സുരക്ഷാക്രമമനുസരിച്ചു ഹൈ ടെൻഷൻ ,ലോ ടെൻഷൻ ലൈനുകളിൽ പണിയെടുക്കാൻ എത്തിച്ചേരുന്ന ജീവനക്കാർക്കും തൊഴിലാളികൾക്കും ഉപഭോക്താക്കളുടെയും പ്രദേശ വാസികളുടെയും സഹകരണം ഉണ്ടാകണം.

ജീവനക്കാരുടെ കൃത്യ നിർവഹണം തടസപ്പെടുത്തുന്ന തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെങ്കിൽ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും കെ എസ് ഇ ബി പുനലൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കൊച്ചുവെറ്റമുക്കിന് സമീപം വീടുകളിൽ വൈദ്യുതി കിട്ടാതായിട്ട് നാലുദിവസം

ചവറ : ശക്തമായി പെയ്ത മഴയില്‍ വൈദ്യുതി പോയി നാലു ദിവസമായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. പന്മന ഇലട്രിക് സെക്ഷന്‍ പരിധിയില്‍ വെറ്റമുക്ക് വാര്‍ഡില്‍ കൊച്ചു വെറ്റമുക്കിന് വടക്കുവശത്തുള്ളവരുടെ വീടുകളില്‍ നാല് ദിവസമായിട്ടും വൈദ്യുതി കിട്ടുന്നില്ലായെന്നാരോപണം ഉയരുന്നത്. വൈദ്യുത പോസ്റ്റ് മറിഞ്ഞ് വീണാണ് ഇവിടെ വൈദ്യുതി നിലച്ചത്.

ഡയാലിസിസ് , പ്രഷര്‍ രോഗികളുള്‍പ്പെടെയുള്ളവര്‍ വൈദ്യുതിയില്ലാത്തതിനാല്‍ ബുദ്ധുമുട്ടനുഭവിക്കുകയാണ്.ബന്ധപ്പെട്ട അധികൃതരോട് പറയുമ്പോള്‍ ഉടന്‍ ശരിയാകും എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

മറ്റുള്ളിടത്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടും ഇവിടെ മാത്രം ദിവസങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.ഇനിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഉപരോധമുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.