കൊല്ലം: റാപ്പര്‍ വേടനെതിരായ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ ആര്‍എസ്എസ് നേതാവായ കേസരി പത്രാധിപര്‍ എന്‍.ആര്‍ മധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കിഴക്കേ കല്ലട പോലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തില്‍ വിട്ടു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് കേസെടുത്തത്.

കിഴക്കേ കല്ലട പുതിയിടം ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലായിരുന്നു മധുവിന്‍റെ വിദ്വേഷ പ്രസംഗം. വേടന്‍റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നും വേടന് പിന്നില്‍ രാജ്യത്തെ വിഘടനവാദികളാണെന്നുമാണ് പ്രസംഗത്തില്‍ പറഞ്ഞത്. വേടന്‍റെപാട്ടുകള്‍ വരുംതലമുറയുടെ മനസില്‍ വിഷം കുത്തിവയ്ക്കുന്ന കലാഭാസം ആണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

കൂടാതെ ഷവര്‍മ കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നുമുള്ള മധുവിന്‍റെ വര്‍ഗീയ പ്രസംഗത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മധുവിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി റൂറല്‍ എസ്പിക്ക് പരാതിയും നല്‍കിയിരുന്നു.