ചവറ: വേട്ടുതറ ജോയിന്‍റ് ജംഗ്ഷനിൽ അനുമതിയായ അടിപ്പാതക്ക് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാൻ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്‌ടർക്ക് നിർദേശം നൽകി.

അടിപ്പാത നിർമാണം നിലവിലെ കരാറുകാരനിൽ നിന്നും ഒഴിവാക്കുന്നതിന് കരാറുകാരൻ നാളിതുവരെ ചെയ്ത നിർമാണത്തിന് ചെലവിട്ട തുക സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് നൽകാൻ കരാർ കമ്പനിയോടും ദേശീയപാത അഥോറിറ്റി നിർദേശം നൽകിയതായി എൻ. കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.

നിലവിൽ പണി ചെയ്യുന്ന കരാറുകാരന്‍റെ ബാധ്യത ഒഴിവാക്കി പുതിയ കരാർ നൽകുന്നതിനായാണ് വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ പ്രോജക്ട് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുള്ളത്.
പ്രോജക്ട് ഡയറക്ടർ മൂന്നാഴ്ചക്കുള്ളിൽ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്റ്റിമേറ്റിന് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ദേശീയപാത ഓർഗനൈസേഷൻ പണി ഏറ്റെടുത്ത് നടപ്പാക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചു വരുന്നത്.

ദേശീയപാത കോമ്പിറ്റന്‍റ് അഥോറിറ്റിയാണ് നിലവിലെ കരാർ ഒഴിവാക്കാനും നിർമാണത്തിന് പുതിയ കരാർ പ്രകാരം വേട്ടുതറ ജോയിന്‍റ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാനും അനുമതി നൽകിയത്.