ഏരൂർ: ഏരൂരിൽ ഇലക്ട്രിസിറ്റി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.

അഞ്ചൽ ഇലക്‌ട്രിസിറ്റി ഓഫീസിന്‍റെകീഴിൽ ആയിരക്കണക്കിന് കണക്ഷൻ ഉള്ളത് വിഭജിച്ച് ഏരൂരിൽ പുതിയ സബ്സ്റ്റേഷൻ അനുവദിച്ചാൽ നിലവിലുള്ള ഉപഭോക്താക്കളുടെ നിരന്തരമായ പരാതികൾക്ക് പരിഹാരമാകുമെന്നും ജീവനക്കാരുടെ ജോലി ഭാരം കുറയുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ വകുപ്പ് മന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.