കൊട്ടാരക്കര: വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മതിയായ തെളിവുകളുടെ അഭാവത്തിൽ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് അഞ്ചു മീര ബിർള വെറുതെവിട്ടു. ആലഞ്ചേരി ഉണ്ണി ഭവനിൽ ഉണ്ണിയെയാണ് കുറ്റക്കാരൻ അല്ലെന്നു കണ്ട് വെറുതെ വിട്ടത്.

ഏരൂരിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിൽ ഇൻസ്പെക്ടർമാരായ സുധീഷ് കുമാർ, സുഭാഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.

പഴയേരുർ സ്വദേശിനിയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ രണ്ട് പ്രതികൾ മോഷണശ്രമത്തിനിടയിൽ അതിജീവതയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ പി. അരുൾ, പി.ആർ. രമ്യ എന്നിവർ ഹാജരായി.