അഞ്ചല്‍ : അഞ്ചല്‍ മൂക്കടയില്‍ മലയോര ഹൈവേയുടെ വശം കുഴിച്ചു സ്വകാര്യ ഇന്‍റര്‍നെറ്റ് കമ്പനി. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് രാത്രിയില്‍ മുക്കടയില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ ഇത്തരത്തില്‍ കുഴിച്ചത്. കേബിള്‍ സ്ഥാപിച്ച് ഉടന്‍ മൂടുമെന്നായിരുന്നു തൊഴിലാളികള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇതുവരെ കുഴി മൂടിയില്ല എന്നു മാത്രമല്ല കൂടുതല്‍ ആഴത്തില്‍ വീണ്ടും കുഴിച്ചു. ഇതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ കയറാന്‍ പോലും കഴിയാത്ത അവസ്ഥ.

ചില സ്ഥാപനങ്ങള്‍ തുറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇതോടെ വ്യാപാരികള്‍ വലിയ പ്രതിഷേധത്തിലാണ്. പ്രദേശത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികളും വലിയ ബുദ്ധിമുട്ടിലാണ്. പ്രധാന പാതകളിലോ പാതയോരങ്ങളിലോ ഇത്തരത്തില്‍ കുഴിയെടുത്താല്‍ മണിക്കൂറുകള്‍ക്കാം പൂര്‍വസ്ഥിതിയിലാക്കണം എന്നാണ് ചട്ടം.

എന്നാല്‍ ഇവിടെ നാല് ദിവസത്തിലേക്ക് കടക്കുമ്പോഴും യാതൊരുവിധ നടപടിയും സ്വകാര്യ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

രാത്രി അയതിനാല്‍ തന്നെ ഏത് കമ്പനി ആണെന്ന് പോലും ആര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ആരോട് പരാതിപ്പെടുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ആഴത്തിലുള്ള കുഴിയില്‍ വീണു കാല്‍നട, ഇരുചക്ര വാഹന യാത്രികരും അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.