അഞ്ചല്‍ : വിവാദമായ നീരാറ്റുതടം ചിക്കന്‍ റണ്ടറിംഗ് ഫാക്‌ടറിക്ക് അനുമതി നല്‍കാനുള്ള പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രേഖപ്പെടുത്തിയ വിയോജന കുറിപ്പില്ലാതെ മിനിട്സ് നല്‍കിയെന്ന് ആരോപിച്ചു പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും നേതാക്കളും ചേര്‍ന്ന് ഏരൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു.

മാര്‍ച്ച് 17ന് നടന്ന പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിന്‍റെ 12-ാമത് അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനമെടുത്ത നീരാറ്റുതടം ചിക്കൻ റണ്ടറിംഗ് യൂണിറ്റിന് അനുമതി നൽകാനെടുത്ത തീരുമാനത്തിനെതിരേ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗമായ അനുരാജാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ മിനിട്സിന്‍റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ അനുരാജ് രേഖപ്പെടുത്തിയ വിയോജന കുറിപ്പ് ഉണ്ടായിരുന്നില്ല. പഞ്ചായത്ത് കമ്മിറ്റി മിനിട്സില്‍ വിയോജന കുറിപ്പ് ഉണ്ടെന്നും അടുത്ത ദിവസം തന്നെ അത് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നാല്‍കാമെന്നും സെക്രട്ടറി പറഞ്ഞു.

ഇത് സാധ്യമല്ലെന്നും ഇന്ന് തന്നെ മിനിട്സ് ക്ലോസ് ചെയ്തുകൊണ്ട് കോപ്പി സെക്രട്ടറി ഒപ്പിട്ടു നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നീട് ഇത് അംഗീകരിച്ച സെക്രട്ടറി വിയോജന കുറിപ്പ് രേഖപ്പെടുത്തിയ മിനിട്സ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിക്കുന്നത്.

പഞ്ചായത്ത് അംഗങ്ങളായ അനുരാജ്, ഷീന കൊച്ചുമ്മൻ,നേതാക്കളായ പി. ബി.വേണുഗോപാൽ, സി. ജെ. ഷോം, ഡെനിമോൻ, പി.ടി.കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, ശശിധരൻപിള്ള, പി.വി.പ്രകാശ്, രാകേഷ്, റെജി, ഷാനവാസ്‌, ഷറഫുദീൻ, മീരാ സാഹിബ്‌, റോയി തുടങ്ങിയവർ നേതൃത്വം നൽകി.

വിവാദമായ ചിക്കന്‍ റണ്ടറിംഗ് ഫാക്‌്ടറിക്ക് യാതൊരുവിധ രേഖയുമില്ലാതെ പ്രവര്‍ത്താനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടികള്‍ക്കൊരുങ്ങവേയാണ് ഇപ്പോള്‍ മിനിട്സ് വിവാദം കൂടി ഉണ്ടായിരിക്കുന്നത്.