കൊല്ലം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും മാതാവിനേയും മർദിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൈക്കുളങ്ങര രാമേശ്വരം നഗർ 202ൽ ജിതിൻ(34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെപിടിയിലായത്. കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇതിന് മുമ്പും ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവുമായി ഇയാൾക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം നിലനിന്നിരുന്നു.

ഈ വിരോധം നിമിത്തം കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ പെൺകുട്ടിയുടെ മാതാവിനെ അന്വേഷിച്ച് യുവാവ് ഇവർ താമസിക്കുന്ന വീട്ടിൽ എത്തി. മാതാവ് അവിടെ ഇല്ലായെന്ന് മനസിലാക്കിയതിനെ തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും വീടിന്‍റെ ഫ്യൂസ് ഊരിയെടുത്ത ശേഷം സ്ഥലത്ത് നിന്നും പോവുകയും ചെയ്തു.

പെൺകുട്ടിയുടെ മാതാവ് വീട്ടിലെത്തിയ തക്കം നോക്കി മടങ്ങിയെത്തിയ യുവാവ് മാതാവിനെ അസഭ്യം വിളിച്ച് മർദിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ കൈയിലിരുന്ന ഫ്യൂസ് ഉപയോഗിച്ച് തലയിലും ശരീരത്തും മർദിച്ച് പരിക്കേൽപ്പിച്ചു.അടികൊണ്ട് തറയിൽ വീണ ഇവരെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്‍റെ നേതൃത്വത്തിൽ എസ്ഐ മാരായ സരിത, അൻസറുദീൻ, ബിജു എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.