അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയ മുറ്റത്ത് കൽമണ്ഡപവും തുള്ളൽ ശില്പവും സ്ഥാപിച്ചതും സ്മൃതി മണ്ഡപത്തിൽ നമ്പ്യാരുടെ അർധകായ പ്രതിമ സ്ഥാപിച്ചതും 2014, 2015 വർഷങ്ങളിലായി ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തായിരുന്നുവെന്ന് 2011-2016 വർഷത്തെ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി സി. പ്രദീപ്, വൈസ് ചെയർമാൻ ആർ.വി. ഇടവന, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എം. പണിക്കർ എന്നിവർ പറഞ്ഞു.

അമ്പലപ്പുഴ നിവാസികളുടെ അഭിമാനസ്തംഭമായി ഉയർന്നുനിന്ന കൽമണ്ഡപത്തിൽ സ്ഥാപിച്ച തുള്ളൽശില്പം 2014ൽ കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാൽ എംപിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കാവാലം നാരായണപ്പണിക്കർ, ചെയർമാൻ വയലാർ ശരച്ചന്ദ്ര വർമ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ആ തുള്ളൽശില്പവും കൽമണ്ഡപവും ഇപ്പോൾ ഇടിച്ചുനിരത്തിയിരിക്കുകയാണ്.

ഭാവനയില്ലാതെ പണം ധൂർത്തടിക്കുന്ന നിർമാണപ്രവർത്തനത്തെ വികസനമെന്ന പേരിട്ടുവിളിക്കുന്ന നിലയാണ് കാണുന്നത്. ഇത് സാംസ്കാരിക കേരളത്തോട് കാട്ടിയ ഏറ്റവും വലിയ നീതിനിഷേധമാണ്.

കൂടുതൽ പേരെ തുള്ളൽ കലയിലേക്ക് ആകർഷിക്കുന്നതിനുള്ള പഠനസാഹചര്യങ്ങൾ സൃഷ്ടിച്ചും സാഹിത്യ സഭകളും ചർച്ചകളും നിരന്തരം സംഘടിപ്പിച്ചും പ്രതിമാ പരിപാടികൾ നടത്തിയും സാഹിത്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യം ഉറപ്പുവരുത്തിയ കാലമായിരുന്നു അത്. സ്മൃതിമണ്ഡപത്തിൽ എഴുത്തുപുരയും കുളപ്പുരയും മ്യൂസിയവും സ്ഥാപിച്ചതും അക്കാലത്താണെന്നും അവർ പറഞ്ഞു.