ചാരുംമൂട്: കനത്ത മഴയിൽ പാടശേഖരങ്ങൾ വെള്ളത്തിലായതോടെ കർഷകർ ദുരിതത്തിലായി. കാലവർഷം എത്തുംമുമ്പേ കൊയ്യാനുള്ള തയാറെടുപ്പ് കർഷകർ നടത്തിവരവേയാണ് അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ ഏക്കറുകണക്കിനു സ്ഥലത്തെ പാടശേഖരങ്ങൾ വെള്ളത്തിനടിയിലാക്കിയത്. കരിങ്ങാലിച്ചാൽ പുഞ്ചയിലെ നൂറനാട് പള്ളിമുക്കം തെക്ക് എ ബ്ലോക്ക് പാടശേഖരത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്.

മഴവെള്ളം അടിയന്തരമായി ആറ്റിലേക്ക് തിരിച്ചുവിടാനുള്ള നടപടി നൂറനാട് കൃഷിഭവനും പഞ്ചായത്തും ചെയ്യണമെന്നാണ് നെൽകർഷകരായ രജനി, വത്സല, വിജയൻ, ശ്യാംകുമാർ, ബാബു എന്നിവർ ആവശ്യപ്പെടുന്നത്. വളരെയധികം പ്രതീക്ഷകളോടെയാണ് കർഷകർ വായ്പ വാങ്ങിയും സ്വർണം പണയം വച്ചും കൃഷിയിറക്കിയത്.

വിളവ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ മാത്രമെ മുന്നിലുള്ളൂവെന്നും കർഷകർ നൊമ്പരപ്പെടുന്നു. നാട്ടുകാരനായ കൃഷിമന്ത്രി പി. പ്രസാദ് അടിയന്തരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു. കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടിയതിനാൽ ആറ്റുവെള്ളം കരിങ്ങാലിച്ചാൽ-പേരുവേലിച്ചാൽ പുഞ്ചകളിൽ എത്താനുള്ള സാധ്യതയും കർഷകരെ ഭീതിയിലാക്കുന്ന അവസ്ഥയിലാണിപ്പോൾ.