തുറവൂർ: വെള്ളപ്പൊക്കത്തത്തുടർന്ന് നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ചേർത്തല താലൂക്കിൽ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നൂറുകണക്കിന് ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഇവിടെ താമസിച്ചിരുന്നവർ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. രണ്ട് ദിവസമായി രൂക്ഷമായ വെള്ളപ്പൊക്കം തുടരുകയാണ്. നിരവധി പ്രദേശത്തെ കൃഷിയിടങ്ങളും വെള്ളം കയറിയതിനെത്തുടർന്ന് നശിച്ചു.

വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, പഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. രാത്രികാലങ്ങളിലാണ് രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഇത് ജനങ്ങളെ ഉറക്കം കെടുത്തുന്ന അവസ്ഥയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂക്ഷമായ വെള്ളക്കെട്ടാണ് ഈ മേഖലയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.