ഹരിപ്പാട്: ശക്തമായ മഴയെത്തുടർന്ന് കാർത്തികപ്പള്ളി താലൂക്കിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുമാരപുരത്ത് ഒന്നും തൃക്കുന്നപ്പുഴയിൽ രണ്ടും വീയപുരത്ത് രണ്ടും ക്യാമ്പുകൾ ആരംഭിച്ചു. മഴ ശക്തമായതിനാൽ കൂടുതൽ ക്യാമ്പുകളും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും തുറക്കും.

തൃക്കുന്നപ്പുഴ കിഴക്കേക്കര ആത്മവിദ്യാസംഘം എൽപി സ്കൂളിൽ 28 കുടുംബങ്ങളും പല്ലന കുമാരനാശാൻ സ്മാരക സ്കൂളിൽ 42 കുടുംബങ്ങളും കരുവാറ്റ കുമാരപുരം സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. തിമിർത്തു പെയ്യുന്ന മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളിലും രണ്ട് ദിവസമായി വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. ഹരിപ്പാട് മേഖലയിൽ മരം വീണ് നൂറു വൈദ്യുതിപോസ്റ്റുകൾ തകർന്നു.

നൂറുകണക്കിന് വീടുകളും വെള്ളത്തിലായിട്ടുണ്ട്. പള്ളിപ്പാട്, വീയപുരം ചെറുതന, കുമാരപുരം തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്. ശക്തമായി ഉണ്ടായ കാറ്റിലും മരങ്ങൾ കടപുഴകിവീണു.

പത്തിയൂർക്കാല പുന്നൂർ ശ്രീധരൻ പിള്ള, പത്തിയൂർ കുറ്റിക്കാട്ട് തെക്കതിൽ ആശാ റാണി, കരുവാറ്റ മാധവ മന്ദിരം ജാനമ്മ, കരുവാറ്റ ആഞ്ഞിലിമൂട്ടിൽ സോമൻ, പെരിങ്ങാല പാക്കുതറ വടക്കതിൽ നിയാസ്, ചേപ്പാട് മുട്ടം കണ്ടൻകര ബിജു ഭവനത്തിൽ റാഹേൽ അമ്മ, പത്തിയൂർ പനയഞ്ചേരി മണിയമ്മ, എന്നിവരുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ആറാട്ടുപുഴ - തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ കടൽക്ഷോഭം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ് വാഹനഗതാഗതവും തടസപ്പെട്ടു. തിരമാലയോടൊപ്പം കടലിലെ മണ്ണ് കരയിലേക്ക് അടിച്ചുകയറി റോഡുകൾ മുടിയതിനാൽ വാഹനങ്ങൾക്കു കടന്നുപോകാൻ തടസം നേരിടു ന്നുണ്ട്.