ആലപ്പുഴ: കപ്പലപകടത്തെത്തു ടർന്ന് തൊഴിൽനഷ്ടത്തിലും മറ്റു പ്രതിസന്ധികളിലും അകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒരു ദിവസത്തെ സാമ്പത്തിക സഹായം മാത്രം നല്‍കിയാല്‍ പോരാ നഷ്ടപരിഹാരവും നല്‍കണമെന്ന് ആലപ്പുഴ രൂപത പിആര്‍ഒ ഫാ.സേവ്യര്‍ കുടിയാംശേരി.

കപ്പലപകടം വന്‍ ദുരന്തമാണുണ്ടാക്കിയിരിക്കുന്നത്. കുറേക്കാലം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതിന് 1000 രൂപയും 6 കിലോ അരിയും നല്‍കി ഒരു ദിവസത്തേക്കുള്ള സഹായം പോരാ.

കപ്പല്‍ കമ്പനി ഉടമയില്‍നിന്ന് മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വേണം. കപ്പലപകടം വരുത്തിവച്ചിരിക്കുന്ന വിനകളെക്കുറിച്ചു ഗൗരവമായ പഠനം നടത്തുകയും മത്സ്യത്തൊഴിലാളികള്‍ക്കു വന്നുചേരുന്ന നഷ്ടങ്ങള്‍ വിലയിരുത്തുകയും ഒപ്പം തീരത്തടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് കടലും തീരവും ശുചീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.