എടത്വ: സിപിഎം-സിപിഐ ഭിന്നത കുട്ടനാട്ടില്‍ രൂക്ഷമാവുന്നു. സഹകരണ സര്‍വീസ് സര്‍ക്കിള്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് സിപിഎം-സിപിഐ ഭിന്നത മറനീക്കി പുറത്തുവന്നത്. കഴിഞ്ഞദിവസം നടന്ന സര്‍ക്കിള്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വ്യത്യസ്ത പാനലുകളില്‍ മത്സരിച്ചിരുന്നു. ഭിന്നത മുതലെടുത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സാഹചര്യം ഒരുക്കി നല്‍കി.

ചമ്പക്കുളം, തലവടി പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്‍റ് സ്ഥാനവും കാവാലം പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനവും മുന്നണി ധാരണ പ്രകാരം സിപിഐക്ക് ലഭിക്കേണ്ടതാണെങ്കിലും ഇതുവരെയും സിപിഎം സ്ഥാനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കേ മുന്നണിക്കുള്ളിലെ ഭിന്നത പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

സിപിഎം പ്രതിനിധിയായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സിപിഐയില്‍ ചേരുകയും അതേത്തുടര്‍ന്ന് സിപിഎമ്മിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യവും കുട്ടനാട്ടില്‍ സംഭവിച്ചിരുന്നു. ഇതോടുകൂടി മുന്നണി ബന്ധം കൂടുതല്‍ വഷളാവുകയാണ്. സിപിഎം വിട്ട നിരവധി അണികള്‍ സിപിഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിപിഎമ്മിലെ പ്രാദേശിക നേതൃത്വത്തിന്‍റെ പിടിവാശിയും ഏകാധിപത്യ മനോഭാവവുമാണ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സിപിഎം-സിപിഐ ബന്ധം കൂടുതല്‍ വഷളായി വരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഹകരണ സര്‍വീസ് സര്‍ക്കിള്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ആവര്‍ത്തിച്ചാല്‍ കുട്ടനാട്ടില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടി നേരിടേണ്ടി വരും. മുന്നണി ധരാണ പോലും സിപിഎം പാലിക്കാറില്ലെന്നാണ് സിപിഐയുടെ വിമര്‍ശനം.