കായംകുളം: മണ്ഡലത്തിൽ 15 റോഡുകൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു. 2024-2025 സംസ്ഥാന ബജറ്റിൽ കായംകുളം മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് തുക അനുവദിച്ചത്.

കായംകുളം നഗരസഭ വാർഡ് 13,16 കാക്കനാട് കാങ്കാലിൽ റോഡ് (ഒരു കോടി), വാർഡ് 13, 15, 14 നിറയിൽ മുക്ക് റെയിൽവേ സ്റ്റേഷൻ റോഡ് (135 ലക്ഷം), വാർഡ് 6 നൂറാട്ട് വാഴപ്പള്ളിൽ റോഡ് (50 ലക്ഷം), പത്തിയൂർ പഞ്ചായത്ത് വാർഡ് 14 കൊപ്പാറയിൽ വായനശാല റോഡ് (80 ലക്ഷം), ചെട്ടികുളങ്ങര പഞ്ചായത്ത് വാർഡ് 20, ആഞ്ഞിലിമൂട് ളാഹയിൽ റോഡ് (55 ലക്ഷം), ദേവികുളങ്ങര പഞ്ചായത്ത് വാർഡ് 4, 3, 14, 15 ലൈറ്റ് മുക്ക് വാർണപ്പള്ളി റോഡ് (75 ലക്ഷം), വാർഡ് 6, 8, 11 പറയണത്ത് ജംഗ്ഷൻ ആശ്രമം ജംഗ്ഷൻ റോഡ് (75 ലക്ഷം), കൃഷ്ണപുരം പഞ്ചായത്ത് വാർഡ് 5, 6 എൻഎസ്എസ് കരയോഗം കാരാവള്ളി മുക്ക് റോഡ് (55 ലക്ഷം), വാർഡ് 5 പനയന്നാർകാവ് കരാവള്ളി മുക്ക് റോഡ് (55 ലക്ഷം), വാർഡ് ഏഴ് ചിറയ്ക്കൽ കുറ്റി മുഞ്ഞിനാട്ട് മുക്ക് റോഡ് (40 ലക്ഷം), ഭരണിക്കാവ് പഞ്ചായത്ത് വാർഡ് എട്ട് മേപ്പള്ളി കുറ്റി ജംഗ്ഷൻ വെട്ടിക്കോട് ടെമ്പിൾ റോഡ് (55 ലക്ഷം), കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 4, 5, 2, 1 അമ്പലമുക്ക് വടക്കൻ കോയിക്കൽ ക്ഷേത്രം റോഡ് (110 ലക്ഷം), വാർഡ് നാല്, ജനശക്തി റോഡ് (55 ലക്ഷം), വാർഡ് 14 ഓണംമ്പള്ളിൽ വരമ്പത്ത് പെരുമന പുതുവേൽ റോഡ് (രണ്ടാം ഘട്ടം 60 ലക്ഷം) എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.

പൊതുമരാമത്ത് നിരത്തു വിഭാഗത്തിനാണ് നിർമാണച്ചുമതല. എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.