കായംകുളം: ശക്തമായ മഴയിൽ കെപി റോഡിൽ കായംകുളം റയിൽവേ ജംഗ്‌ഷനിൽ റോഡ് കുളമായി മാറി. ലക്ഷങ്ങൾ മുടക്കി റെയിൽവേ മേൽപ്പാലത്തിനു താഴെ റോഡ് ഇന്‍റർലോക്ക് പാകിയും കോൺക്രീറ്റ് ചെയ്തും നവീകരിച്ചെങ്കിലും ഇന്‍റർലോക്ക് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ റോഡിനു മധ്യത്തിലെ വെള്ളക്കെട്ടും വലിയ കുഴികളും ഇപ്പോൾ അപകടത്തിനിടയാക്കുകയാണ്.

റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി തവണ നിർമാണം നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. റോഡിലെ വലിയ കുഴികളും വെള്ളക്കെട്ടും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയായി. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ യാത്രക്കാർ വാഹനങ്ങൾ വെട്ടിച്ചുമാറ്റുമ്പോഴാണ് കൂടുതലും അപകടം സംഭവിക്കുന്നത്. ലക്ഷങ്ങൾ മുടക്കിയാണ് ഇവിടെ തറയോട് പാകിയത്.