മുഹമ്മ: വിവാഹ സത്കാര വേദിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറേയും കെഎസ്ആര്‍ടിസി ജീവനക്കാരനെയും മര്‍ദിച്ച കേസില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. കഞ്ഞിക്കുഴി കരുവേലി തയ്യില്‍ അക്ഷയ് ദേവ്, മാരാരിക്കുളം തെക്ക് വലിയ പുന്നക്കാട്ട് ബിമല്‍ ബാബു, കഞ്ഞിക്കുഴി മീനച്ചലില്‍ നന്ദു അജയ്, കഞ്ഞിക്കുഴി തോട്ടത്തുശേരില്‍ സൗരവ സാംബശിവന്‍, കത്തിക്കുഴി ജോമി ഭവനില്‍ ഗോകുല്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാറില്‍ വന്ന സംഘം ടൗണില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചുവെന്നും തുടര്‍ന്ന് വിവാഹ സത്കാര വേദിയിലും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ വേഗത്തില്‍ കാര്‍ ഓടിച്ചെത്തിയെന്നും പോലീസ് പറയുന്നു. ഇത് ചോദ്യം ചെയ്തതിനാണ് എസ്ഐ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചത്.

മര്‍ദനമേറ്റ ചേര്‍ത്തല എസ്‌ഐ മുഹമ്മ പഞ്ചായത്ത് 13-ം വാര്‍ഡില്‍ വടക്കേച്ചിറ വീട്ടില്‍ ബിജുമോന്‍, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മൂപ്പന്‍ചിറ വീട്ടില്‍ ചിദാനന്ദന്‍(55) എന്നിവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബിജുമോന്‍റെ കണ്ണിനു പരിക്കുണ്ട്.