അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക കേന്ദ്രവുമായി ബന്ധപ്പെട്ട വിവാദവിഷയത്തിൽ മുൻ മന്ത്രി ജി. സുധാകരന് മറുപടിയുമായി സാംസ്കാരികമന്ത്രി സജി ചെറിയാൻ. പഴയ സ്മാരകം നിലനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പുന്നപ്രയിൽ മന്ത്രി പ്രതികരിച്ചു.

പഴയ സ്മാരകം തകർക്കുകയായിരുന്നുവെന്ന സുധാകരന്‍റെ പരാമർശത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഴയതു പൊളിക്കാതെ പുതിയത് നിർമിക്കാൻ കഴിയില്ലെന്നത് സ്വാഭാവികമാണ്. പഴയത് പൊളിച്ചിട്ടാണ് പുതിയ സ്മാരകവും ഓഫീസും നിർമിച്ചത്.

പഴയത് നിലനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നില്ല. അത് പൊളിക്കണമെന്ന് സർക്കാർ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊളിച്ചത്. അതുസംബന്ധിച്ച് എന്തെങ്കിലും പരാതിയോ പരിഭവമോ ഉണ്ടെങ്കിൽ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തണം.

ബാലറ്റ് പൊട്ടിക്കുന്ന പണിയൊന്നും ഞങ്ങളുടെ ഓഫീസിലില്ല. ഞങ്ങൾ തെരഞ്ഞെടുപ്പിൽ അന്തസായി മത്സരിക്കുകയും അന്തസായി വോട്ടുപിടിക്കുകയും ചെയ്യുന്നവരാണ്. സിപിഎം ഓഫീസിൽ കൊടുത്തിട്ടല്ല കൗണ്ട് ചെയ്യുന്നത്. ജി. സുധാകരന്‍റെ പരാമർശത്തിൽ തെളിവുണ്ടെങ്കിൽ നിയമപരമായി പോലീസ് പോകട്ടെ. ഈ വിഷയത്തിൽ പാർട്ടി നയം സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.