മങ്കൊമ്പ്: കുട്ടനാടന്‍ ജലാശയങ്ങളില്‍ അറവുമാലിന്യനിക്ഷേപം പെരുകുന്നതുമൂലം നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. അറവുശാലകളില്‍നിന്നു പിന്‍തള്ളുന്ന ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതുമൂലം ഏറെ ദുര്‍ഗന്ധവും ഉണ്ടാക്കുന്നു. കന്നുകാലികളെ അറക്കുന്ന കശാപ്പുശാകള്‍, ഇറച്ചിക്കോഴി വില്പനകേന്ദ്രങ്ങള്‍, മത്സ്യവില്‍പ്പനക്കാര്‍ എന്നിവരാണ് പൊതുജലാശയങ്ങളില്‍ മാംസമാലിന്യം ഒഴുക്കുന്നത്.

കൈനകരി പഞ്ചായത്തിലെ ജലാശയങ്ങളില്‍ മാലിന്യനിക്ഷേപം ഏറുകയാണ്. അറവുമാലിന്യങ്ങള്‍ക്കു പുറമേ വീടുകളിലും പൊതു ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന ആഘോഷച്ചടങ്ങുകളുടെ ഭക്ഷണാവശിഷ്ടങ്ങളും ആറ്റിലൊഴുക്കുന്ന രീതി പതിവാകുകയാണ്. പേപ്പര്‍ പ്ലേറ്റുകളടക്കം പ്ലാസ്റ്റിക് കിറ്റുകളില്‍ നിറച്ചു ആറ്റിലേക്കൊഴുക്കുകയാണ്. ഇതിനു പുറമെ ഹൗസ്ബോട്ടുകളില്‍നിന്നും പുറംതള്ളുന്ന മാലിന്യങ്ങളും ജലാശയങ്ങളെ മലിനമാക്കുന്നുണ്ട്.

കൈനകരി പോലെയുള്ള ശുദ്ധജലം കിട്ടാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഭക്ഷണം പാകം ചെയ്യാനുള്ള ആവശ്യങ്ങള്‍ക്കുപോലും പൊതുജലാശയങ്ങളിലെ ജലം ഉപയോഗിക്കുന്നുണ്ട്്. ജലാശയങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അറവുശാലകളില്‍നിന്നുള്ള മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ചു കല്ലുകെട്ടി ജലാശയങ്ങളില്‍ താഴ്ത്തുന്നതും പതിവാണ് ഇതു പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടാറില്ല.

ഇതര ജില്ലകളില്‍നിന്നുള്ള അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും കുട്ടനാട്ടില്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇതു നിയന്ത്രിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാറില്ല. പാടശേഖരങ്ങള്‍ പുറംതള്ളുന്ന കീടനാശിനികള്‍, ഹൗസ് ബോട്ടുകളില്‍നിന്നുള്ള മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ എന്നിവയ്ക്കു പുറമേ അറവുമാലിന്യം കൂടി അടങ്ങിയ മലിനജലമാണ് നല്ലൊരു വിഭാഗം ജനങ്ങളും കുടിയ്ക്കാനും മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പോ പഞ്ചായത്തോ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.