ചേർത്തല: ദേശീയപാത നിര്‍മാണത്തിനായി കൊണ്ടുവന്ന ഇരുമ്പു കമ്പികള്‍ മോഷണം നടത്തിയ നാല് അന്തർ സംസ്ഥാന തൊഴിലാളികളെ ചേർത്തല പോലീസ് പിടികൂടി. ഡല്‍ഹി സ്വദേശികളായ അഷ്റഫ് ഖാൻ (23), മുഹമ്മദ് ഫിറോസ് (38), സമീർ (19), റഹീസ് (23) എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്.

ചേര്‍ത്തല നഗരസഭ 25-ാം വാർഡ് വല്ലയില്‍ ഷാപ്പിനു സമീപം വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ദേശീയപാത 66ന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ചേര്‍ത്തല നഗരത്തില്‍ കെസിസി ബിൽഡ് കോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക‌്ഷൻ കമ്പനിയുടെ ഹൈവേ പാലം വർക്ക് സൈറ്റിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം കമ്പിയാണ് ഇവര്‍ മോഷണം നടത്തിയത്.

പകല്‍സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനായി മുച്ചക്ര സൈക്കിളില്‍ കറങ്ങി നടക്കുന്ന ഇവര്‍ രാത്രി ആളില്ലാത്ത സ്ഥലങ്ങളില്‍നിന്നു സാധനങ്ങള്‍ മോഷ്ടിക്കുകയാണ് പതിവ്. മോഷണം നടത്തിയ സാധനങ്ങള്‍ താമസസ്ഥലത്തിനു സമീപത്തെ കുളത്തില്‍നിന്നു പോലീസ് കണ്ടെടുക്കുകയായിരുന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ജി. അരുണിന്‍റെ നേതൃത്വത്തില്‍ എസ് ഐമാരായ എസ്. സുരേഷ്, കെ.പി. അനില്‍കുമാര്‍, എസ്.എസ്.ആദർശ്, സന്തോഷ്കുമാര്‍, എസ്‌സിപിഒമാരായ സതീഷ്, വിനീഷ്, സുധീഷ്, അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.