ആലപ്പുഴ: മഴക്കാലം ആരംഭിക്കാനിരിക്കെ പൊതുസ്ഥലങ്ങളിലെ മാലിന്യം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് ആശങ്ക. കുളങ്ങളും ആറുകളും തോടുകളും മാത്രമല്ല ഗ്രാമീണ റോഡുകളിലും പുറന്പോക്കുക ളിലും മാലിന്യം തള്ളുന്നുണ്ട്. മാലിന്യമുക്ത പ്രഖ്യാപനം വന്ന കായംകുളം-ചാരുംമൂട് മേഖലയിലെ പഞ്ചായത്ത് പ്രദേശങ്ങളിലാണ് മാലിന്യനിര്‍മാര്‍ജന യജ്ഞം കഴിഞ്ഞ് ഹരിതഗ്രാമമായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മാര്‍ക്കറ്റുകളുടെ പരിസത്തും റോഡ് വശങ്ങളിലും മാലിന്യം തള്ളല്‍ രൂക്ഷമായത്. മാലിന്യം നീക്കം ചെയ്യാനോ തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാനോ പഞ്ചായത്തോ ആരോഗ്യവകുപ്പോ തയാറാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.

കൊതുകുശല്യം
രൂക്ഷം

കൊല്ലംതേനി ദേശീയപാതയുടെയും കായംകുളം പുനലൂര്‍ റോഡിന്‍റെയും പ്രധാന ജംഗ്ഷനായ ചാരുംമൂട്ടിലെ ഓടകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് വലിയ തോതിലുള്ള കൊതുകുശല്യത്തിനു കാരണമാകുന്നുണ്ട്. ഓടകളില്‍ വെള്ളത്തോടൊപ്പം മാലിന്യങ്ങളും അടിഞ്ഞതോടെ മഴപെയ്താല്‍ റോഡിലേക്കും മാലിന്യം പരക്കുന്നു. പല ഭാഗങ്ങളിലും സ്ലാബ്് തകര്‍ന്നുകിടക്കുന്ന ഓടകള്‍ കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയുയര്‍ത്തുന്നുമുണ്ട്.

വള്ളികുന്നത്തും
സ്ഥിതി സമാനം

വള്ളികുന്നം പഞ്ചായത്തിലും മഴക്കാലപൂര്‍വ ശുചീകരണം ഫലപ്രദമായില്ലെന്ന് ആരോപണമുണ്ട്. മഴ തുടങ്ങിയതിനു പിന്നാലെയാണ് ശുചീകരണം ആരംഭിച്ചതെന്നാണ് പ്രധാന ആരോപണം. അതും ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട വള്ളികുന്നം ചിറയില്‍ മാത്രം. നിലവില്‍ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലെയും ഓടകളെല്ലാം തകര്‍ന്നും മാലിന്യങ്ങളാല്‍ നിറഞ്ഞും കിടക്കുകയാണ്. തോടുകളുടെയും കുളങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല.

ടിഎ കനാല്‍ വൃത്തിയാക്കാത്തതുമൂലം മഴ ശക്തമാകുമ്പോള്‍ നീരൊഴുക്ക് തടസപ്പെടുമെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. നീരൊഴുക്കു തടസപ്പെട്ടാല്‍ വെള്ളം കരകവിഞ്ഞ് ഒഴുകി വശങ്ങളിലുള്ള ഒട്ടനവധി വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതി വിശേഷമാണുള്ളത്. ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തിയിട്ടില്ലാത്തതിനാല്‍ കൊതുകുശല്യം മൂലം ജനം പൊറുതിമുട്ടുകയാണ്. മഴ പെയ്ത് വെള്ളം കെട്ടിക്കിടന്നാല്‍ ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്.

സാനിറ്റേഷന്‍ ഫണ്ട് കിട്ടിയില്ലെന്ന്
പഞ്ചായത്ത്

മഴക്കാലപൂര്‍വ ശുചീകരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കുലര്‍ പഞ്ചായത്തില്‍ വന്നതാണ്. എന്നാല്‍, മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ വാര്‍ഡ്തല സാനിറ്റേഷന്‍ ഫണ്ടായ 25,000 രൂപ വീതം വാര്‍ഡുകള്‍ക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇതിനുള്ള ഫണ്ട് ലഭിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്.

മാത്രവുമല്ല തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ഈ പ്രവൃത്തികള്‍ ഇനി ചെയ്യിക്കാന്‍ കഴിയില്ലെന്നും യന്ത്ര സഹായത്തോടെ മാത്രമേ ഇനി ജലാശയങ്ങളിലെയും ഓടകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും അധികൃതര്‍ പറയുന്നു. 23ന് കമ്മിറ്റി കൂടി പോള വാരലിനായി പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കുമെന്നും ഉടന്‍തന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ഡി. രോഹിണി പറഞ്ഞു.