കുട്ടനാട്: സംഭരിച്ച നെല്ലിന്‍റെ പണം കിട്ടിയില്ലെങ്കിലും രണ്ടാംകൃഷിക്കിറങ്ങാന്‍ നെല്‍ക്കര്‍ഷകര്‍. കഴിഞ്ഞ കൃഷിയുടെ നെല്ല് സംഭരിച്ചവകയില്‍ ഇനിയും നിരവധി കര്‍ഷകര്‍ക്കു പണം കിട്ടാനുണ്ട്. എന്നിട്ടും കടംവാങ്ങിയാണ് കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ രണ്ടം കൃഷിക്കായിറങ്ങുന്നത്. കടം മേടിച്ചും സ്വര്‍ണം പണയംവച്ചുമാണ് ഇത്തവണയും പണം കണ്ടെത്തുന്നത്. കൈനകരി, നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലായി ഏകദേശം 8000 ഹെക്ടര്‍ സ്ഥലത്തും രാമങ്കരിയില്‍ 357.5 ഹെക്ടര്‍ സ്ഥലത്തും നിലമൊരുക്കല്‍ ആരംഭിച്ചു.

കളശല്യം രൂക്ഷം

കഴിഞ്ഞ കൃഷിക്കിടെ ഉപ്പുവെള്ളം കയറിയതിനെത്തുടര്‍ന്ന് വെള്ളം കയറ്റിയിടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന കളശല്യം അതിരൂക്ഷമാണ്. കളപറിച്ച് കളഞ്ഞ് ഉഴുതെടുക്കേണ്ടതിനാല്‍ പതിവിലും കൂടുതല്‍ സമയമാണ് നിലമൊരുക്കാന്‍ വേണ്ടിവരുന്നത്. കൃഷിയിടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ജോലികള്‍ ആരംഭിച്ചു.

കളശല്യം മൂലം വിളനാശവും കൂടുതലായിരുന്നു. ഇതുമൂലം വലിയ വിളനാശമാണു കര്‍ഷകര്‍ക്കുണ്ടായത്. നിലവില്‍ ഈ പാടശേഖരങ്ങലില്‍നിന്നു ഏക്കറിന് 10 ക്വിന്‍റല്‍ നെല്ലുമാത്രമാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ കുറവുണ്ടായി.

ഉത്പാദനം കുറവ്
കൂടെ കിഴിവെന്ന
ശാപവും

ഉത്പാദനത്തിലെ കുറവും സംഭരിക്കാന്‍ വൈകിയതും കിഴിവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ കൃഷി കര്‍ഷകര്‍ക്കു നഷ്ടം മാത്രമാണു വരുത്തിവച്ചത്. അക്കാരണത്താല്‍ത്തന്നെ ഇത്തവണത്തെ കൃഷിയില്‍ വലിയ പ്രതീക്ഷയാണു കര്‍ഷകര്‍ വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ കൃഷിയില്‍ വലിയ നഷ്ടമുണ്ടായ കര്‍ഷകര്‍ രണ്ടാം കൃഷിയിലാണു പ്രതീക്ഷ മുഴുവന്‍ അര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ രാണ്ടാം കൃഷിയില്‍ ഏക്കറിനു 20 ക്വിന്‍റലോളം നെല്ലുകിട്ടിയിരുന്നു. ആ പ്രതീക്ഷയാണു കര്‍ഷകര്‍ക്കുള്ളത്.

വിളവെടുപ്പും
സംഭരണവും
അവസാനഘട്ടത്തില്‍

ജില്ലയില്‍ പുഞ്ചക്കൃഷിയുടെ വിളവെടുപ്പും നെല്ലുസംഭരണവും ഏകദേശം പൂര്‍ത്തിയായി. 95 ശതമാനം നെല്ലും സംഭരിച്ചു കഴിഞ്ഞു. അവസാനഘട്ടത്തിലേക്ക്. 94.59% നെല്ല് സംഭരണം പൂര്‍ത്തിയായി. ഒരു ലക്ഷത്തിലേറെ ടണ്‍ നെല്ല് സംഭരിച്ചതായാണ് സിവില്‍ സപ്ലൈസ് അറിയിച്ചത്. പ്രതീക്ഷിച്ച വിളവ് ഇത്തവണ ലഭിച്ചില്ല. പ്രതീക്ഷിച്ചതിലും 25,000 ടണ്‍ നെല്ലിന്‍റെ കുറവുണ്ടായതായാണ് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന വിവരം.

കൈനകരി, അമ്പലപ്പുഴ, മാന്നാര്‍ തുടങ്ങിയ മേഖലയിലാണു നെല്ലുസംഭരണം ഇനി അവശേഷിക്കുന്നത്. ചെന്നിത്തല അടക്കമുള്ള മേഖലയില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും വെള്ളം കയറിയതു മൂലം പലരും കൃഷി ഉപേക്ഷിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ നെല്ല് സംഭരിക്കാന്‍ 53 മില്ലുകാര്‍ ഉണ്ടായിരുന്നെങ്കിലും കൃഷിവകുപ്പ് നേരിട്ടാണ് ഇപ്പോള്‍ നെല്ല് സംഭരിക്കുന്നത്.

നെല്ലിന്‍റെ വില
കിട്ടാതെ കര്‍ഷകര്‍

അതേസമയം, നെല്ലിന്‍റെ വില ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
മാര്‍ച്ച് 31 വരെ പേ ഓര്‍ഡര്‍ നല്‍കിയ കര്‍ഷകര്‍ക്കു മാത്രമാണു നെല്ലിന്‍റെ വില നല്‍കിയിരിക്കുന്നത്. ആയിരത്തിലേറെ കര്‍ഷകര്‍ക്ക് ഇനിയും പണം ലഭിക്കാനുണ്ട്.

സംഭരിച്ച നെല്ലിന്‍റെ വിലയായി ഇതുവരെ 54.60 കോടി രൂപയാണു വിതരണം ചെയ്തത്. മാര്‍ച്ച് 31 വരെ പേ ഓര്‍ഡര്‍ നല്‍കിയ 4987 കര്‍ഷകര്‍ക്കാണു വില ലഭിച്ചത്. എസ്ബിഐ ബാങ്കില്‍നിന്നു 3282 കര്‍ഷകര്‍ക്ക് ഇതുവരെ 36.25 കോടി രൂപ വിതരണം ചെയ്തു.

കനറാ ബാങ്കില്‍നിന്നു 1705 കര്‍ഷകര്‍ക്ക് 18.35 കോടി രൂപയുമാണു വിതരണം ചെയ്തത്.