അമ്പലപ്പുഴ: അച്ഛന്‍റെ കൈപ്പിടിച്ച് നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വൈദ്യപഠനത്തിനെത്തിയപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല നാളുകള്‍ പിന്നിടുമ്പോള്‍ പഠിച്ച കോളജിന്‍റെ പ്രിന്‍സിപ്പലാകുമെന്ന്. മെഡിക്കല്‍ കോളജില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ പ്രിന്‍സിപ്പലായി ചുമതലയേറ്റതിന്‍റെ അഭിമാന മുഹൂര്‍ത്തത്തിലാണ് ഡോ. ബി. പദ്മകുമാര്‍.

ആലപ്പുഴ മെഡിക്കല്‍ കോളജിന്‍റെ 38-ാമത്തെ പ്രിന്‍സിപ്പലായി മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ ഡോ. ബി. പദ്മകുമാര്‍ ചുമതലയേറ്റപ്പോള്‍ കോളജ് സാക്ഷ്യം വഹിച്ചത് മറ്റൊരു അവിസ്മരണീയ നിമിഷം. ഡോ. ലൈല, ഡോ. ജയലേഖ, ഡോ. ശ്രീദേവി എന്നീ ഡോക്ടര്‍മാരാണ് ഇതിന് മുമ്പ് പ്രിന്‍സിപ്പലായിട്ടുള്ള പൂര്‍വവിദ്യാര്‍ഥികള്‍. 1983ല്‍ കേരള സര്‍വകലാശാലയില്‍നിന്നു ബിഎസ്‌സി സുവോളജിയില്‍ ഒന്നാം റാങ്ക്, 1990ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് സ്വര്‍ണമെഡലോടെ എംബിബിഎസ് ബിരുദം. 1995ല്‍ ഗവ. മെഡിക്കല്‍ കോളജ് ഔറന്‍ഗാബാദില്‍നിന്ന് ഒന്നാം റാങ്കോടെ എം.ഡി, 2016ല്‍ കേരള സര്‍വകലാശാലയില്‍നിന്നു മെഡിസിനില്‍ പിഎച്ച്ഡി, ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്നു റുമറ്റോളജിയില്‍ ഫെലോഷിപ്പും കേംബ്രിഡ്ജില്‍നിന്നു വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്.

കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളിലായി 30 വര്‍ഷത്തെ അധ്യാപന പരിചയം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കല്‍ കോളജുകളില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറും തലവനുമാ യിരുന്നു. 2005-08ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. 2024 മുതല്‍ കൊല്ലം മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലായിരുന്നു.

ഏറ്റവും നല്ല ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. കേരള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഈ വര്‍ഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ഡോ. ബി. പദ്മകുമാറിന്‍റെ പാഠം ഒന്ന് ആരോഗ്യം എന്ന പുസ്തകത്തിന് ലഭിച്ചു. വൈദ്യശാസ്ത്ര സാഹിത്യമേഖലയില്‍ മുപ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നിരവധി ആനുകാലികങ്ങളില്‍ ഹെല്‍ത്ത് കോളമിസ്റ്റാണ്. ഡി.സി ബുക്‌സ് മൂന്നു വോല്യങ്ങളായി പുറത്തിറക്കിയ സര്‍വരോഗ വിജ്ഞാന കോശത്തിന്‍റെ ജനറല്‍ എഡിറ്റര്‍ ആയിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗസ്റ്റ് എഡിറ്റര്‍ ആയിരുന്നപ്പോള്‍ നൂറോളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള 2010 ലെ കേശവദേവ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ആനുകാലികങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും സ്ഥിരമായി ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

അച്ഛന്‍ സഹകരണ വകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന പരേതനായ കെ.പി. ബാലസുന്ദരം. അമ്മ വി.സി. ഭാനുമതിയമ്മ. പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. മീരയാണ് ഭാര്യ. ചരിത്രത്തില്‍ഗവേഷണ വിദ്യാര്‍ഥി കാര്‍ത്തിക് മകനും.

മെഡിക്കല്‍ കോളജിനെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുമെന്നും ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഡോ. ബി. പത്മകുമാര്‍ അഭ്യര്‍ഥിച്ചു.