എടത്വ: നിരന്തരം അപകടം നടക്കുന്ന എടത്വ വെട്ടുതോട് വളവില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ ട്രാഫിക് കോണ്‍ സ്ഥാപിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് പാലത്തിനു സമീപം ഒരു ജീവന്‍കൂടി പൊലിഞ്ഞതോടെ അപകടം പതിയിരിക്കുന്ന വളവായി മാറിയതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ റോഡിന്‍റെ മധ്യഭാഗത്താണ് ട്രാഫിക് കോണ്‍ സ്ഥാപിച്ചത്.

ചങ്ങങ്കരി തുണ്ടിയില്‍ സജീവന്‍റെ മകന്‍ രോഹിതാണ് (19) ഇവിടെ മരണപ്പെട്ടത്. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു മരണവും ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഇവിടെ നടന്നിരുന്നു. വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡിന്‍റെ വളവും ഒപ്പം ചരിവും വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിനു കാരണമാണ്. കൂടാതെ ഒട്ടുമിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്.

തകഴി -നീരേറ്റുപുറം റൂട്ടിലെ പല സ്ഥലങ്ങളിലും സമാന അവസ്ഥയുണ്ട്. മരിയാപുരം, കോഴിമുക്ക്, വെള്ളക്കിണര്‍, തലവടി പഞ്ചായത്ത് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരവധി ജീവന്‍ പൊലിയുകയും 50 ലേറെ അപകടങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. മഴക്കാലം തുടങ്ങുന്നതോടെ ഈ സ്ഥലങ്ങള്‍ യാത്രക്കാരുടെ പേടിസ്വപ്നമാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് റോഡ് സുരക്ഷാ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും വന്‍ദുരന്തമുണ്ടാവും. അപകട മേഖലകളില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാിക്കുകയും വേഗ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.