മാവേലിക്കര: മഴയെത്തിയിട്ടും ടിഎ കനാലിലെ പോള നീക്കം ചെയ്യാന്‍ നടപടിയായില്ല. പോളയും മാലിന്യവും തിങ്ങിനിറഞ്ഞ ടിഎ കനാല്‍ ഇരുകരകളിലും താമസിക്കുന്നവരുടെ ആരോഗ്യത്തിനു ഭീഷണിയാകുന്നു

. തെക്കേക്കര, പുന്നമൂട്, പോനകം, കോടതിക്കു സമീപം, പുളിമൂട് തുടങ്ങി വിവിധയിടങ്ങളില്‍ പോള കെട്ടിക്കിടക്കുകയാണ്. താലൂക്കിലെ പ്രധാനപ്പെട്ട ജലസ്രോതസാണു ടിഎ കനാല്‍ എന്നറിയപ്പെടുന്ന തൊടിയൂര്‍-ആറാട്ടുകടവ് കനാല്‍. കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂരില്‍ നിന്നാരംഭിച്ച് വള്ളികുന്നം, ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകളിലൂടെ ഒഴുകി മാവേലിക്കര നഗരസഭയിലെ കണ്ടിയൂരിനു സമീപത്തണു കനാല്‍ അച്ചന്‍കോവിലാറ്റില്‍ ചേരുന്നത്.

ഹരിത കേരള മിഷന്‍ നീര്‍ച്ചാലുകളുടെ സംരക്ഷണത്തിന്‍റെ ഭാഗമായി അഞ്ചു വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ ചെലവഴിച്ചു. എന്നാല്‍, ഒന്നരവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ കനാലില്‍ പോള നിറഞ്ഞു. ശക്തമായ മഴയില്‍ കനാല്‍ കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള വീടുകളില്‍ വെള്ളം കയറുന്നതു പതിവാണ്.

തോട്ടിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക്, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ വെള്ളം ഇറങ്ങുന്നതോടെ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നു ദുര്‍ഗന്ധം വമിക്കുന്നു. പോള മൂലം നീരൊഴുക്ക് തടസപ്പെട്ടു കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ കൊതുകും ഈച്ചയും വര്‍ധിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടെന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.