ചെങ്ങന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള കെ സ്മാര്‍ട്ട് പരിശീലനം പ്രതിസന്ധിയില്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കിലയും കൈയൊഴിഞ്ഞു. പഞ്ചായത്തുകള്‍ പരിശീലനത്തുക കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങിയതോടെ പഞ്ചായത്തുകളും വിഷമത്തിലായി. ജില്ലയിലെ മുനിസിപ്പല്‍, ബ്ലോക്ക്, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കെ സ്മാര്‍ട്ട് പരിശിലനത്തിനായി അതത് പഞ്ചായത്തുകള്‍ തുക നല്‍കണമെന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്.

കെ-സ്മാര്‍ട്ട് വിന്യാസം നിലവില്‍ വന്നെങ്കിലും സെക്രട്ടറിമാരുടെ പരിജ്ഞാനക്കുറവ് പ്രവര്‍ത്തിയെ ബാധിച്ചിരുന്നു. സെക്രട്ടറി തലത്തില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായി ഓരോ പരിശീലകര്‍ക്കും അതത് പഞ്ചായത്തുകള്‍ 1000 രൂപ വീതം കൈമാറണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കിലയും പരിശീലന ചെലവ് വഹിക്കാന്‍ കഴിയാതെ പിന്‍മാറിയ സാഹചര്യത്തിലാണ് പഞ്ചായത്തിന്‍റെ തലയില്‍ പരിശീലന തുക കെട്ടിവയ്ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേറ്റില്‍ ഇന്നുതന്നെ പണം നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം.

കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എല്ലാ പഞ്ചായത്തിലും വിന്യസിച്ചെങ്കിലും അതത് സെക‌്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കു മാത്രമാണ് പരിശീലനം നല്‍കിയിരുന്നതെന്നും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കാര്യക്ഷമമായ പരിശീലനം നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും ഇതിന്‍റെ ഭാഗമായി സെക്രട്ടറിമാര്‍ക്ക് മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള പരിശീലന ചെലവിലേക്കാണ് തുക കൈമാറേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, പഞ്ചായത്ത് ഓഫീസുകളില്‍ കെ-സ്മാര്‍ട്ട് വിന്യസിച്ചതോടുകൂടി പല പഞ്ചായത്തിലും ആളൊഴിഞ്ഞ അവസ്ഥയിലാണ്. സെക‌്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുപോലും വേണ്ടത്ര പരിജ്ഞാനം ലഭിച്ചില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കിലയുമാണ് ജീവനക്കാര്‍ക്കും സെക്രട്ടറി തലത്തിലും പരിശീലനം നല്‍കേണ്ടത്. പല ജീവനക്കാര്‍ക്കും എങ്ങനെയാണ് സോഫ്‌റ്റ്‌വെയര്‍ സംബന്ധിച്ച പ്രവര്‍ത്തനം എന്നതിനെ സംബന്ധിച്ച് ധാരണ പോലും ആയിട്ടില്ല. തന്മൂലം ലഭിക്കുന്ന അപേക്ഷകളില്‍ സേവനം നല്‍കുന്നതിനും താമസം സൃഷ്ടിക്കുന്നുണ്ട്. അപേക്ഷയുമായി ഓഫീസുകളിലേക്കു വരുന്ന അപേക്ഷകരെ അക്ഷയകേന്ദ്രങ്ങളിലേക്ക് പറഞ്ഞവിടുയാണ് മിക്ക പഞ്ചായത്തുകളും ചെയ്യുന്നത്.

ജനപ്രതിനിധികള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അപേക്ഷകരുടെ പ്രകടമായ പ്രതിഷേധം ഭയന്നാണ് അതതു പഞ്ചായത്തില്‍നിന്ന് തുക സ്വരൂപിച്ച് സെക്രട്ടറിമാര്‍ക്കു പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്രട്ടറിമാക്കുള്ള പരിശീലനം മാത്രം കൊണ്ട് പ്രശ്നം ഒഴിവാകുന്നില്ലെന്നാണ് മറ്റ് ജീവനക്കാരും ബോധ്യപ്പെടുത്തുന്നത്.

പഞ്ചായത്തിലെ എല്ലാ ജീവനക്കാര്‍ക്കും കൃത്യമായ പരിശീലനം ലഭിച്ചാല്‍ മാത്രമേ പൊതുജനങ്ങളുടെ പരാതിക്കു പരിഹാരമാകൂ. പഞ്ചായത്തുകളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാതെ ഇതിനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.്