ചേർത്തല: ദേശീയപാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്നയ്ക്കു സമീപം ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച് മിനി ബസിലെ യാത്രക്കാരായ ഒമ്പതു സ്ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റ ചേര്‍ത്തല മനയശേരി ഷീജാമോള്‍ (50), ചേര്‍ത്തല ചെറുകുന്നത്തുവെളി രമ (54), ചേര്‍ത്തല സ്വദേശിനി രത്‌നവല്ലി (50), ചേര്‍ത്തല അരീപ്പറമ്പ് കുന്തറവെളി ലക്ഷ്മി (56), ചേര്‍ത്തല പടിഞ്ഞാറെവെളി ഷൈമോള്‍ (42) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചേര്‍ത്തല സ്വദേശനികളായ ശ്രീജ (52), സരിത (38), ഭാസുര (59), വത്സല (54), ഡ്രൈവര്‍ കുഞ്ഞുമോന്‍ (52) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടോടെ ആയിരുന്നു അപകടം. കണിച്ചുകുളങ്ങര, തിരുവിഴ മേഖലകളില്‍നിന്ന് എരമല്ലൂരിലെ മത്സ്യസംസ്‌കരണശാലയിലേക്ക് ജോലിക്കു പോകുകയായിരുന്നു മിനിബസിലെ യാത്രക്കാര്‍. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തിനു പോകുകയായിരുന്നു ടൂറിസ്റ്റ് ബസെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ മിനി ബസ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ടൂറിസ്റ്റ് ബസിന്‍റെ മുന്‍ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതതടസമുണ്ടായി.
അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഗതാഗതതടസം ഒഴിവാക്കി.