അന്പലപ്പുഴ: ആരുമില്ലേ ഇവിടെ ചോദിക്കാൻ? വാട്ടർ അഥോറിറ്റി ദേശീയപാത കുത്തിപ്പൊളിക്കുന്നു. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് കരൂർ അയ്യൻകോയിക്കൽ ക്ഷേത്രത്തിന് മുന്നിലാണ് ദേശീയപാത കുത്തിപ്പൊളിക്കുന്നത്. ഇവിടെ ഏതാനും ആഴ്ച മുൻപ് പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴായിരുന്നു. കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ പ്രദേശത്താകെ കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. ഇതോടെയാണ് പൈപ്പുലൈനിലെ ചോർച്ച കണ്ടുപിടിക്കാൻ ദേശീയപാത കുത്തിപ്പൊളിക്കാൻ തുടങ്ങിയത്.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോടികൾ ചെലവഴിച്ചു പുനർനിർമിച്ച റോഡാണ് മാസങ്ങൾ കഴിഞ്ഞപ്പോൾ കുത്തിപ്പൊളിച്ചത്. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതവും അവസാനിപ്പിച്ചു. ഇനി പൈപ്പുലൈനിലെ തകരാറ് കണ്ടുപിടിച്ച് പുതിയ പൈപ്പുലൈൻ സ്ഥാപിച്ച ശേഷം മാത്രമേ ടാറിംഗ് പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.

കോടികൾ ചെലവഴിച്ചു പുനർനിർമിച്ച അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയ്ക്കും തീരദേശ പാതയ്ക്കും ഈ ദുർഗതിയാണ് സംഭവിച്ചത്.

ജി.സുധാകരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 70 കോടി രൂപ ചെലവിലാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പുനർനിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ ഗുണനിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതിനാൽ റോഡ് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരിൽ പൊളിക്കാൻ തുടങ്ങി. ഈയവസ്ഥയാണ് ഇപ്പോൾ ദേശീയപാതയ്ക്കും.