മാവേലിക്കര: ഉമ്പര്‍നാട്, പല്ലാരിമംഗലം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടിഎ കനാലിനുകുറുകേ പമ്പാ ജലസേചനപദ്ധതി (പിഐപി) കനാല്‍ കടന്നുപോകുന്ന ഉമ്പര്‍നാട് അക്വാഡക്ട് പാലം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍. തറനിരപ്പില്‍നിന്നു പത്തടിയിലധികം ഉയരത്തിലുള്ള തൂണുകളില്‍ ഉയര്‍ത്തിയിരിക്കുന്ന പിഐപി കനാലിനു മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് അതിനു മുകളിലൂടെ വാഹനഗതാഗതം സാധ്യമാകുന്ന തരത്തിലാണ് നിര്‍മാണം.

ഇവിടേക്ക് തറനിരപ്പില്‍നിന്നു മുപ്പതടിയിലേറെ ഉയരമുണ്ട്. 1980-ല്‍ പമ്പാ ജലസേചനപദ്ധതി കനാല്‍ നിര്‍മിച്ച വേളയിലാണ് പാലവും പണികഴിപ്പിച്ചത്. കാലാകാലങ്ങളില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതുമൂലം പാലം ജീര്‍ണിച്ച് നാശോന്മുഖമായ അവസ്ഥയിലാണ്. കൈവരികള്‍ പലയിടത്തും അടര്‍ന്നുപോയിട്ടുണ്ട്.

മുള്ളിക്കുളങ്ങര ഗവ. എല്‍പി സ്‌കൂളിലും അങ്കണവാടിയിലും പഠിക്കുന്ന കൊച്ചുകുട്ടികളുള്‍പ്പെടെ യാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. നേരത്തേ കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുമതിയുണ്ടായിരുന്നു.

വലിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കുറ്റികള്‍ നാട്ടിയിരുന്നു. എന്നാല്‍, കാലക്രമത്തില്‍ കുറ്റികള്‍ അപ്രത്യക്ഷമാകുകയും ലോഡ് കയറ്റിയുള്ള വാഹനങ്ങളടക്കം ഇതുവഴി പോകുകയും ചെയ്തിരുന്നു.

പാലം അപകടത്തിലായതിനെത്തുടര്‍ന്ന് കാല്‍നടയാത്രപോലും ജീവന്‍ പണയംവച്ചാണ്. പാലത്തില്‍ പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതിനാല്‍ സൈക്കിള്‍ യാത്രക്കാര്‍ വീഴുന്നതും പതിവാണ്. പാലത്തിന്‍റെ ഭാഗങ്ങള്‍ ഇടയ്ക്കിടെ അടര്‍ന്നുവീഴുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. പാലത്തിനോടു ചേര്‍ന്ന് അടിയിലായി ഇരുവശത്തും നിരവധി താമസക്കാരുണ്ട്. പാലത്തിന്‍റെ അടിയില്‍ പലഭാഗത്തും ചോര്‍ച്ചയുണ്ടായിരുന്നത് ഏഴുവര്‍ഷം മുന്‍പ് പിഐപി അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി അടച്ചിരുന്നു.