ചെന്നിത്തല: ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ ചെന്നിത്തല മൂന്നാം ബ്ലോക്കിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം മിച്ചം. മുന്‍ വര്‍ഷങ്ങളിലെ വിളവിന്‍റെ അഞ്ചിലൊന്നുപോലും ഇത്തവണ ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

തുടക്കം മുതലേ കൃഷി പ്രതിസന്ധിയിലായിരുന്നു. മടവീഴ്ച ഉണ്ടായത് കൃഷിയെ സാരമായി ബാധിച്ചു. ഇത് പരിഹരിച്ചപ്പോള്‍ നെല്ലിന്‍റെ ശോഷിച്ച വളര്‍ച്ചയാണ് കണ്ടത്. ചില വിത്തുകള്‍ കിളിര്‍ത്തതേയില്ല. വീണ്ടും കൃഷിഭവനില്‍നിന്ന് അധിക നെല്ല് വാങ്ങി വിതച്ചെങ്കിലും മെച്ചമുണ്ടായില്ല. വരിനെല്ലിന്‍റെയും കവടയുടെയും വളര്‍ച്ച ദോഷംചെയ്തു. 250 ഏക്കറോളം വരുന്ന പാടത്ത് ചില കര്‍ഷകര്‍ കൊയ്ത്തുപേക്ഷിച്ചു മടങ്ങി.

18 ക്വിന്‍റല്‍ നെല്ല് മാത്രമാണു ലഭിച്ചതെന്ന് ആറേക്കറില്‍ കൃഷിയിറക്കിയ പുത്തന്‍കോട്ടയ്ക്കകം കുറ്റിയില്‍ തങ്കപ്പന്‍ പറയുന്നു. കഴിഞ്ഞ കൃഷിയില്‍ 140 ക്വിന്‍റല്‍ വിളവ് ലഭിച്ചെന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്. വിളനാശത്തിന് ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടികള്‍ ഒന്നുമായില്ല. വായ്പയെടുത്തും കെട്ടുതാലി പണയംവച്ചും കൃഷിയിറക്കിയ കര്‍ഷകര്‍ തുടര്‍കൃഷിയുടെ കാര്യത്തില്‍ ആശങ്കയിലാണ്.

പാടശേഖരത്തിലെ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ വെള്ളത്തില്‍. ഇത് പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ചെറിയനാട് പെരുമ്പ കിഴക്ക് പാടശേഖരത്തിലെ 20 ഏക്കറിലെ നെല്ല് പൂര്‍ണമായി കര്‍ഷകര്‍ ഉപേക്ഷിച്ചിരുന്നു. കൃഷിവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ചെറിയനാട്, വെണ്‍മണി, മാന്നാര്‍, ബുധനൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് വെള്ളത്തിലായത്. ബുധനൂര്‍ ചെറുതോട് പാടശേഖരത്തില്‍ 30 ഏക്കറിലെയും വെണ്‍മണി കണ്ണാടി മുഞ്ഞോടിയില്‍ 17.5 ഏക്കറിലെയും നെല്ല് കൊയ്‌തെടുക്കാനുണ്ട്. വെണ്‍മണി പഞ്ചായത്തില്‍ത്തന്നെ ചാങ്ങാപ്പാടം, ഇടനീര്‍, പള്ളിപ്പുറം പാടശേഖരങ്ങളിലും കൊയ്ത്ത് ബാക്കിയുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് ഉയരുകയാണ്. കൃഷി ഉപേക്ഷിച്ച പെരുമ്പ കിഴക്ക് പാടശേഖരത്തിലെ കര്‍ഷകര്‍ സഹായത്തിനായി കൃഷിവകുപ്പിനെ സമീപിച്ചിട്ടുണ്ട്.