ആലപ്പുഴ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയപാർട്ടികളുടെ അധികാര സംവിധാനങ്ങളിലും ലത്തീൻ കത്തോലിക്കർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പരാതി. തീരദേശത്തിന്‍റെ പ്രശ്നങ്ങൾ വേണ്ട രീതിയിൽ പരിഹരിക്കപ്പെടാൻ അതിനാൽ കഴിയുന്നില്ല. ലത്തീൻ കത്തോലിക്കർക്കും തീരദേശവാസികൾക്കും മതിയായ പ്രാതിനിധ്യം നൽകുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ആലപ്പുഴ രൂപത പിആർഒയും രൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാനുമായ ഫാ. സേവ്യർ കൂടിയാംശേരി അഭ്യർഥിച്ചു.

തീരത്തിന്‍റെ നിരവധിയായ പ്രശ്നങ്ങളും ദുരിതങ്ങളും എല്ലാവരും ഗൗരവമായെടുക്കണം. പ്രശ്നങ്ങൾ നേരിട്ടറിയുന്നവർ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഉണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്നും ഫാ. കുടിയാംശേരി പറഞ്ഞു.

കടൽ കയറുമ്പോഴും മറ്റും തീരത്ത് വസിക്കുകയും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാൻ അവരോടൊപ്പം ഉള്ളവർക്കാണ് കഴിയുക. തീരത്തിന്‍റെ മക്കളുടെ പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിക്കപ്പെടുകയും പരിഹാരങ്ങൾ ഉണ്ടാവുകയും ചെയ്യാനും പ്രാതിനിധ്യം കൂടിയേ കഴിയൂവെന്ന് ഫാ. കുടിയാംശേരി പറഞ്ഞു.