മാങ്കാംകുഴി: കൊല്ലം - തേനി ദേശീയ പാതയിലെ ബ്ലാക്ക് സ്പോട്ടായ വെട്ടിയാർ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷന് സമീപം മത്സ്യവുമായി പോയ വാൻ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. ചേർത്തല സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. പുന്നപ്ര ബർക്കത്ത് മൻസിലിൽ നൗഷാദ് ഇബ്രാഹിം രാജയുടെ വാനാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണംവിട്ട വാൻ പാറക്കുളങ്ങര പ്രശാന്ത് ഭവനത്തിൽ പ്രഭാകരന്‍റെ നീതി സ്റ്റോറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പ്രഭാകരന്‍റെ വീടിന്‍റെ മതിലും ഗേറ്റും തകർന്നിട്ടുണ്ട്. കടയ്ക്കും നാശം സംഭവിച്ചു.

കൊല്ലം -തേനി ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയായതിനെത്തുടർന്നാണ് വെട്ടിയാർ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷനെ ബ്ലാക്ക് സ്പോട്ടാക്കിയത്. പാറക്കുളങ്ങരയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് സമാനരീതിയിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്.